Connect with us

News

ശ്രീലങ്കയില്‍ കലാപം തുടരുന്നു; സാമ്പത്തിക സഹായവുമായി ഇന്ത്യ

അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഐ.എം. എഫ് (രാജ്യാന്തര നാണയനിധി) സഹായം തേടാന്‍ ശ്രീലങ്ക തീരുമാനിച്ചു.

Published

on

കൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ശ്രീലങ്കക്ക് ഇന്ത്യ 100 കോടി ഡോളര്‍ (7500 കോടി രൂപ) വായ്പ നല്‍കി. രാജ്യത്തെ ക്ഷാമവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താനാണ് അടിയന്തരസഹായം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ശ്രീലങ്കക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും തിരിച്ചടയ്ക്കാനും കഴിയുന്ന ‘ക്രെഡിറ്റ് ലൈന്‍’ വായ്പ നല്‍കുന്നത്. ബുധനാഴ്ച ധനമന്ത്രി ബേസില്‍ രാജപക്‌സെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യം 140 കോടി ഡോളറിന്റെ വിവിധ സഹായപദ്ധതികളും ഇന്ത്യ ലഭ്യമാക്കിയിരുന്നു.

അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഐ.എം. എഫ് (രാജ്യാന്തര നാണയനിധി) സഹായം തേടാന്‍ ശ്രീലങ്ക തീരുമാനിച്ചു. വായ്പ ലഭിച്ചാല്‍ അവര്‍ നിഷ്‌കര്‍ഷിക്കുന്ന പുതിയ നികുതികള്‍ ഉള്‍പ്പെടെ ശക്തമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ രാജ്യത്തു നടപ്പാക്കേണ്ടി വരും.

കോവിഡ് കാലത്തു കയറ്റുമതി കുത്തനെ കുറഞ്ഞതു മൂലം വ്യാപാര കമ്മി വര്‍ധിച്ചതാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ടൂറിസം രംഗത്തുണ്ടായ ഇടിവും വിദേശനാണയത്തിന്റെ വരവു കുറച്ചു. വിവാദമായ രാസവള ഇറക്കുമതി നിരോധനത്തെത്തുടര്‍ന്നു തേയില ഉല്‍പാദനം കുറഞ്ഞതു കയറ്റുമതിയെ ബാധിച്ചു.

അതേസമയം, ഇന്ധനവും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും മരുന്നും ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിയില്‍ കുറവുണ്ടായതുമില്ല. 800 കോടി ഡോളറാണ് ശ്രീലങ്കയുടെ വ്യാപാര കമ്മി. ഇതുമൂലം കഴിഞ്ഞ 2 വര്‍ഷത്തിനിടെ വിദേശനാണയശേഖരം 70% കുറഞ്ഞു. കരുതല്‍ നിധിയില്‍ നിന്ന് ഇറക്കുമതി ആവശ്യത്തിനായി വിദേശനാണയം വകമാറ്റി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും 2021 അവസാനത്തോടെ സ്ഥിതി രൂക്ഷമാവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം

നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്.കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫിന് വിജയം

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; നാല് കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറ്റം

ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫിന് ബലാബലം

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ നാല് കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറ്റം. കോഴിക്കോട്, തൃശ്ശൂര്‍,കണ്ണൂര്‍,കൊച്ചി കോര്‍പറേഷനുകളിലാണ് യുഡിഎഫ് മുന്നേറ്റം. കൊച്ചി കോര്‍പ്പറേഷനിലെ ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയില്‍ രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫ് വിജയിച്ചു.

244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫിന് വിജയം

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.

Published

on

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫിന് വിജയം. വാര്‍ഡ് ഒന്ന് ചേരങ്കൈ വെസ്റ്റില്‍ തഷ്രീഫ ബഷീര്‍, വാര്‍ഡ് മൂന്നില്‍ അടുക്കത്ത് ബയലില്‍ ഫിറോസ്, ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ അബ്ദുല്‍ ജാഫര്‍, തെരുവത്ത് വാര്‍ഡില്‍ റഹ്‌മാന്‍ തൊട്ടാന്‍ എന്നിവര്‍ വിജയിച്ചു. ചേരങ്കൈ ഈസ്റ്റില്‍ ആയിഷ സലാമും വിജയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.

Continue Reading

Trending