Connect with us

More

ഉശിരും ദൈവത്തിന്റെ കൈപ്രയോഗവുമായി മറഡോണ വീണ്ടും മൈതാനത്ത്

Published

on

റോം: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും കാല്‍പന്തുകളിയുമായി മൈതാനത്തിറങ്ങി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംഘടിപ്പിച്ച സമാധാന മത്സരത്തിലാണ് മറഡോണ വീണ്ടും ബൂട്ടണിഞ്ഞത്. സമാധാനത്തിനായി ഒന്നിക്കുക എന്ന സന്ദേശവുമായി റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മറഡോണയുടെ ബ്ലൂ ടീമും റൊണാള്‍ഡീഞ്ഞോയുടെ വൈറ്റ് ടീമുമാണ് ഏറ്റുമുട്ടിയത്.

3956d1a900000578-3835183-image-a-19_1476309488216

39568a7700000578-3835183-image-m-41_1476312318271

അന്‍പത്തഞ്ചുകാരനായി ഡീഗോ മറഡോണയുടെ സാന്നിധ്യം കൊണ്ടു തന്നെയാണ് മത്സരം ലോക ശ്രദ്ധയാകര്‍ഷിച്ചത്. മറഡോണയുടെ ബ്ലൂവില്‍ മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ കഫു, ഫ്രാന്‍സെസ്‌കോ ടോട്ടി , ബര്‍ഡീസോ തുടങ്ങിയവരും റൊണാള്‍ഡീഞ്ഞോയുടെ വൈറ്റ്‌സില്‍ ക്രെസ്‌പോ, വെറോണ്‍, സംബ്രോട്ട തുടങ്ങിയവരുമാണ് അണിനിരന്നത്.

3956d12f00000578-3835183-image-a-18_1476309483094

3956cfc200000578-3835183-image-a-14_1476309447554

പക്ഷെ മത്സര ഫലം ഡിഗോക്ക് എതിരായിരുന്നു. മൂന്നിനെതിരെ നാല് ഗോളിന് റൊണാള്‍ഡിഞ്ഞോയു
ടെ വൈറ്റ്‌സിനായിരുന്നു ജയം.3956cfa600000578-3835183-image-a-39_1476312303064

1

എന്നാല്‍ പ്രായമെത്രയായാലും മറഡോണയുടെ അരിശത്തിനും ഒരുമാറ്റമുണ്ടായിരുന്നില്ല. ദൈവത്തിന്റെ കൈപ്രയോഗം മറന്നിട്ടില്ലെന്ന് വീണ്ടും കളിയില്‍ തെളിയിക്കുകയും ചെയ്തു.

കൂടാതെ എതിര്‍ ടീം താരവും അര്‍ജന്റീനകാരനും കൂടിയായ യുവാന്‍ സെബാസ്റ്റ്യന്‍ വെറോണിനോട് കളിക്കിടെ ക്ഷുഭിതനായി ഡീഗോ ഏറ്റുമുട്ടി. പന്തിനുവേണ്ടിയുള്ള നിസാര തര്‍ക്കമാണ് മറഡോണയെ ചൊടിപ്പിച്ചത്.
എന്നാല്‍ മത്സരശേഷവും മറഡോണയുടെ അരിശത്തിന് കുറവുണ്ടായിരുന്നില്ല.3

മത്സരത്തിന് മുമ്പ് പോപ്പുമായി കൂടിക്കാഴ്ച നടത്തിയാണ് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്.3955831d00000578-3835183-image-a-37_1476309886860

395705a100000578-3835183-image-a-36_1476309718300

മത്സരം കാണാം…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending