Connect with us

More

ഇനി എസ്. ദുര്‍ഗ പറയട്ടെ…

Published

on

ഉമേഷ് വള്ളിക്കുന്ന്

രാത്രിയില്‍ ഒരു പെണ്ണ് ഒറ്റയ്ക്ക് റോഡില്‍ പെട്ടുപോകുന്നതിനക്കാള്‍ അപകടകരമായി ഒന്ന് മാത്രമേയുള്ളൂ അവള്‍ അവന്റെ കാമുകനോടൊപ്പം അതേ സാഹചര്യത്തില്‍ പെട്ടുപോകുന്നത്. അതോടെ നമ്മള്‍ സകലമാന മാന്യമഹാത്മാക്കളുടെയും ഉള്ളിലുള്ള കുരു ഉടല്‍ നിറയെ പൊട്ടിയൊലിച്ചു തുടങ്ങും.

*
ഒരു വര്‍ഷത്തോളമായി സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്റെ മുറവിളികള്‍ കേട്ടുകൊണ്ടിരിക്കുന്നവരാണ് നമ്മള്‍. ഏതെല്ലാമോ രാജ്യങ്ങളില്‍ ചെന്ന് വിഖ്യാതമായ ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ നേടുന്നു അയാളും സെക്‌സി ദുര്‍ഗ എന്ന സിനിമയും! തിരിച്ചു നാട്ടിലേക്കെത്തുമ്പോള്‍ ദുര്‍ഗയുടെ സെക്‌സും സംവിധായകന്റെ ഉദ്യേശശുദ്ധിയും അയാളുടെ അച്ചടക്കമില്ലായ്മയും ചര്‍ച്ച ചെയ്ത് സിനിമ തള്ളിമാറ്റപ്പെടുന്നു! ഒരു വിഭാഗം ഈ സിനിമയെ പേടിച്ച് എന്തൊക്കെയോ പറഞ്ഞ് നിലവിളിക്കുന്നു! മേളകളില്‍ പുകഞ്ഞു കത്തുന്നു! സിനിമ കണ്ട് വസ്തുത തിരിച്ചറിയാനും വിദേശങ്ങളില്‍ മാത്രം ചിലവാകുന്ന കള്ളനാണയമാണോ ഈ ദുര്‍ഗ്ഗയെന്ന് വിലയിരുത്താനും ഒരവസരം പോലും കിട്ടാത്ത പ്രേക്ഷകര്‍ അന്തം വിടുന്നു.

എന്നാലിപ്പോള്‍ എസ്. ദുര്‍ഗ കണ്ട് മറ്റൊരു അന്തം വിടലിലാകുന്നു പ്രേക്ഷകര്‍. (പുലിമുരുഗനും ബാഹുബലിയും പ്രതീക്ഷിച്ചു പോകുന്നവരെയല്ല..) മലയാളത്തില്‍ ഈ സിനിമക്ക് സമാനതകളില്ല.
അതുല്യമായ പാടവത്തോടെ ഒരുക്കിയ ഒരു സിനിമയെയാണ് നാട്ടു പ്രമാണികള്‍ പടിക്കു പുറത്തു നിര്‍ത്തിയത്. പടി കയറിവരുന്ന ദുര്‍ഗ തങ്ങളുടെ പാപ്പരത്തം വെളിപ്പെടുത്തുമെന്ന ഭീതിയല്ലാതെ മറ്റൊന്നും കൊണ്ടല്ല അതെന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു.

തെക്കന്‍ കേരളത്തിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ഗരുഡന്‍ തൂക്കവും അതിന്റെ തയ്യാറെടുപ്പുകളും അവധാനതയോടെ നോക്കിയും കണ്ടുമാണ് ക്യാമറ സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത്. അതെ സമയം അപ്പുറത്ത് ഒരു കബീറും ദുര്‍ഗയും റയില്‍വേസ്‌റ്റേഷനിലേക്കുള്ള ഭീകരമായ യാത്രയിലാണ്. ഒരിടത്ത് ദുര്‍ഗയ്ക്കു വേണ്ടി സ്വയം സഹിക്കുന്ന പുരുഷന്മാര്‍. മറ്റൊരിടത്ത് ദുര്‍ഗയുടെ സഹനം!

അവള്‍ മലയാളിയല്ല. ഭാഷ പിടിയില്ല. നാവുയരാത്ത വിധം തളര്‍ന്നു പോകുന്നു അവളുടെ കൂട്ടുകാരന്‍. അവരുടെ മൗനത്തിലേക്ക് ആണത്ത ആഘോഷങ്ങളുടെ ശബ്ദങ്ങള്‍ ഇരച്ചു കയറുന്നു. അങ്ങനെ ഭീതിദമായ ഒരു എലിയും പൂച്ചയും കളി ആരംഭിക്കുകയും ആ ഭീതി ഒട്ടും ചോരാതെ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്നു സംവിധായകന്‍.

‘ഹാറ്റ്‌സ് ഓഫ്ഫ് സനല്‍ ‘ എന്ന് പറയുന്നിടത്തു നിന്ന് പൊടുന്നനെ നമ്മള്‍ ചായാഗ്രാഹകനിലേക്ക് പോകേണ്ടി വരുന്നു. എന്തൊക്കെയാണയാള്‍ ചെയ്തുവച്ചിരിക്കുന്നത്!! പകല്‍ വെളിച്ചത്തില്‍ പടമെടുക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മുഴുനീള സിനിമ തെരുവുവിളക്കുകളുടെയും വാഹനങ്ങളുടെയും മാത്രം വെട്ടത്തില്‍ ഗംഭീരമായി ചിത്രീകരിച്ച ആ വൈദഗ്ധ്യവും സാഹസികതയും ഒരു കച്ചവട/ കലാസിനിമയിലും ഇന്നോളം കണ്ടിട്ടില്ല. മലയാള സിനിമയെ വിസ്മയിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട് എസ് . ദുര്‍ഗയിലെ ഷോട്ടുകള്‍. ഈ സിനിമയെഴുതിയത് പേനകൊണ്ടല്ല, ക്യാമറ കൊണ്ടാണെന്ന് ഉറപ്പിച്ചു പറയാം. ഹാറ്റ്‌സ് ഓഫ്ഫ് പ്രതാപ് ജോസഫ്.

അസാധാരണമികവോടെ അഭിനേതാക്കള്‍ കഥാപാത്രങ്ങളാകുന്നു. രാജശ്രീ ദേശ്പാണ്ഡെ അവരെ മുന്‍പില്‍ നിന്ന് നയിക്കുന്നു. സംഗീതം നിശ്ശബ്ദതയായും പെരുമ്പറയായും സിനിമയില്‍ ഇഴ ചേര്‍ന്നിരിക്കുന്നു. ക്രൗണ്‍ തിയേറ്ററിലായതു കൊണ്ട് സിങ്ക് സൗണ്ട് അതിന്റെ സ്വാഭാവികതയോടെ അറിയാന്‍ കഴിഞ്ഞു.

ഇങ്ങനെയൊക്കെ മികച്ച സിനിമയായിട്ടും എന്തുകൊണ്ടാണ് ഇതിനു നേരെ കല്ലേറുണ്ടാകുന്നത്?! മലയാള സിനിമയിലെ മേലാളന്മാര്‍ക്ക് പേടിയും അസൂയയും കൊണ്ടുള്ള മുള്ളാന്‍ മുട്ടലാണെന്ന് മനസിലാക്കാം. സിനിമ കാണാതെ തെറി വിളിക്കാനിറങ്ങിയ മറ്റുള്ളവര്‍ക്കോ?

‘സെക്‌സി ദുര്‍ഗ’ എന്ന് തന്നെയാവണമായിരുന്നു ഈ സിനിമയുടെ പേര്. വണ്ടിയുടെ മുന്‍പില്‍ ദുര്‍ഗാ ദേവിയെ പ്രതിഷ്ഠിച്ചവര്‍ പിന്‍സീറ്റിലെ ദുര്‍ഗ്ഗയോട് ചെയ്യുന്നതെന്ത്? പെണ്ണൊരുത്തിക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ പോലും അശ്ലീലമാക്കുന്ന, അമ്മയും പെങ്ങളുമുള്ള ആണുങ്ങള്‍ക്കിടയില്‍ ദുര്‍ഗയായാലും സീതയാലും സെക്‌സി തന്നെ.

tech

4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം

മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.

Published

on

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.

അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.

ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.

Continue Reading

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

Trending