Connect with us

Culture

സ്മിത്തിന്റെ തേങ്ങലില്‍ നെഞ്ചുപൊട്ടി ക്രിക്കറ്റ് ലോകം; മനംനൊന്ത് സച്ചിനും

Published

on

ന്യൂഡല്‍ഹി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പു പറഞ്ഞ് പൊട്ടിക്കരഞ്ഞ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് പിന്തുണയും ആശ്വാസവാക്കുകളുമായും ക്രിക്കറ്റ് ലോകം. മൈക്കല്‍ വോണ്‍, മുഹമ്മദ് കെയ്ഫ്, കെവിന്‍ പീറ്റേഴ്‌സണ്‍, സ്റ്റീവന്‍ ഫ്‌ലെമിങ് തുടങ്ങി നിരവധി താരങ്ങള്‍ ഇന്നലെ തന്നെ സ്റ്റീവ് സ്മിത്തിന് ട്വിറ്ററിലൂടെ ആശ്വാസവാക്കുകള്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കറും സ്മിത്തിനെ ആശ്വസിപ്പിച്ച് രംഗത്തെത്തുകയായിരുന്നു. അവരുടെ കുടുംബാംഗങ്ങളെ ഓര്‍ത്ത് ഇനിയെങ്കിലും അവരെ വെറുതെ വിടൂ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

‘അവര്‍ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്യുന്നു. ഈ അനന്തരഫലങ്ങളുമായാണ് അവര്‍ ഇനിയും ജീവിക്കേണ്ടത്. അവര്‍ക്കൊപ്പം ഈ വേദന അനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങളെ ഓര്‍ത്തെങ്കിലും അവരെ ഇനി വെറുതേ വിടൂ’ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തു. ‘സ്റ്റീവ് സ്മിത്തും ബാന്‍ക്രോഫ്റ്റും മാന്യന്മാരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്ല മനുഷ്യരും തെറ്റുകള്‍ വരുത്തും. അവര്‍ ഒരു അവസരം കൂടി അര്‍ഹിക്കുന്നു. ഇപ്പോഴവര്‍ക്ക് വേണ്ടത് നല്ല പിന്തുണയാണ്, എന്ന് മൈക്കല്‍ വോണും അദ്ദേഹത്തിന്റെ വിഷമം മനസിലാക്കുന്നുവെന്ന് മുഹമ്മദ് കൈഫും പറഞ്ഞു.

സ്മിത്തിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു. തന്റെ ബാറ്റിങ് മികവുകൊണ്ട് അദ്ദേഹം ആരാധകരെ അഭിമാനം കൊള്ളിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഒരു വര്‍ഷം വിലക്ക് നേരിട്ട് തിരികെ വന്ന ഷെയ്ന്‍ വോണ്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 26 വിക്കറ്റുകള്‍ നേടിയത് ഓര്‍മ്മിക്കുന്നുവെന്നും മുഹമ്മദ് കെയ്ഫ് ട്വിറ്ററില്‍ കുറിച്ചു. പൊതുവായി ഉയര്‍ന്ന വിമര്‍ശനമാണ് അനുപാതമില്ലാത്ത ശിക്ഷക്ക് കാരണമായതെന്നും ഇപ്പോഴുണ്ടായിരിക്കുന്ന സിംപതി ശിക്ഷ കുറയ്ക്കുമോ എന്നും ചോദിച്ച ആകാശ് ചോപ്ര തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും കുറിച്ചു.

സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാറ്റിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് ഇന്നലെ പറഞ്ഞിരുന്നു. നാട്ടില്‍ തിരിച്ചെത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്തിന്റെ വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്.

‘ഈ സംഭവം പൂര്‍ണ്ണമായും എന്നെ തകര്‍ത്തുകളഞ്ഞു. എന്റെ എല്ലാ ടീമംഗങ്ങളോടും ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരോടും ഞങ്ങളുടെ പ്രവൃത്തിമൂലം നിരാശരായിരിക്കുന്ന എല്ലാ ഓസ്‌ട്രേലിയക്കാരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് സ്മിത്ത് പറഞ്ഞു. ‘ഈ സംഭവത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ല. ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. എല്ലാം എന്റെ കണ്‍മുന്നിലാണ് നടന്നത്. ശനിയാഴ്ച്ച സംഭവിച്ച എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം ഞാനേല്‍ക്കുന്നു. ടീമിനെ നയിക്കുന്നതില്‍ എനിക്ക് വീഴ്ച്ച പറ്റി. ഈ തെറ്റുമൂലം സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ഇനിയുള്ള ജീവിതം മുഴുവന്‍ ഈ തെറ്റിനെച്ചൊല്ലി പശ്ചാത്തപിക്കും’. എല്ലാ വീഴ്ച്ചകള്‍ക്കും കാലം മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

തനിക്ക് ലഭിച്ച വിലക്ക് യുവതാരങ്ങള്‍ക്ക് ഒരു പാഠമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഷ്ടമായ വിശ്വാസവും ബഹുമാനവും കാലം തിരിച്ചുനല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകത്തെ മികച്ച കായിക ഇനമാണ് ക്രിക്കറ്റ്. അതായിരുന്നു എന്റെ ജീവിതം. ഇനിയും അത് തന്നെയായിരിക്കും എന്റെ ജീവിതമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശരിക്കും ഇതെന്നെ വേദനിപ്പിക്കുന്നു. എന്നോട് ക്ഷമിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതും ബഹുമതിയായാണ് കാണുന്നതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending