Connect with us

Culture

സ്മിത്തിന്റെ തേങ്ങലില്‍ നെഞ്ചുപൊട്ടി ക്രിക്കറ്റ് ലോകം; മനംനൊന്ത് സച്ചിനും

Published

on

ന്യൂഡല്‍ഹി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പു പറഞ്ഞ് പൊട്ടിക്കരഞ്ഞ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് പിന്തുണയും ആശ്വാസവാക്കുകളുമായും ക്രിക്കറ്റ് ലോകം. മൈക്കല്‍ വോണ്‍, മുഹമ്മദ് കെയ്ഫ്, കെവിന്‍ പീറ്റേഴ്‌സണ്‍, സ്റ്റീവന്‍ ഫ്‌ലെമിങ് തുടങ്ങി നിരവധി താരങ്ങള്‍ ഇന്നലെ തന്നെ സ്റ്റീവ് സ്മിത്തിന് ട്വിറ്ററിലൂടെ ആശ്വാസവാക്കുകള്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കറും സ്മിത്തിനെ ആശ്വസിപ്പിച്ച് രംഗത്തെത്തുകയായിരുന്നു. അവരുടെ കുടുംബാംഗങ്ങളെ ഓര്‍ത്ത് ഇനിയെങ്കിലും അവരെ വെറുതെ വിടൂ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

‘അവര്‍ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്യുന്നു. ഈ അനന്തരഫലങ്ങളുമായാണ് അവര്‍ ഇനിയും ജീവിക്കേണ്ടത്. അവര്‍ക്കൊപ്പം ഈ വേദന അനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങളെ ഓര്‍ത്തെങ്കിലും അവരെ ഇനി വെറുതേ വിടൂ’ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തു. ‘സ്റ്റീവ് സ്മിത്തും ബാന്‍ക്രോഫ്റ്റും മാന്യന്മാരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്ല മനുഷ്യരും തെറ്റുകള്‍ വരുത്തും. അവര്‍ ഒരു അവസരം കൂടി അര്‍ഹിക്കുന്നു. ഇപ്പോഴവര്‍ക്ക് വേണ്ടത് നല്ല പിന്തുണയാണ്, എന്ന് മൈക്കല്‍ വോണും അദ്ദേഹത്തിന്റെ വിഷമം മനസിലാക്കുന്നുവെന്ന് മുഹമ്മദ് കൈഫും പറഞ്ഞു.

സ്മിത്തിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു. തന്റെ ബാറ്റിങ് മികവുകൊണ്ട് അദ്ദേഹം ആരാധകരെ അഭിമാനം കൊള്ളിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഒരു വര്‍ഷം വിലക്ക് നേരിട്ട് തിരികെ വന്ന ഷെയ്ന്‍ വോണ്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 26 വിക്കറ്റുകള്‍ നേടിയത് ഓര്‍മ്മിക്കുന്നുവെന്നും മുഹമ്മദ് കെയ്ഫ് ട്വിറ്ററില്‍ കുറിച്ചു. പൊതുവായി ഉയര്‍ന്ന വിമര്‍ശനമാണ് അനുപാതമില്ലാത്ത ശിക്ഷക്ക് കാരണമായതെന്നും ഇപ്പോഴുണ്ടായിരിക്കുന്ന സിംപതി ശിക്ഷ കുറയ്ക്കുമോ എന്നും ചോദിച്ച ആകാശ് ചോപ്ര തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും കുറിച്ചു.

സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാറ്റിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് ഇന്നലെ പറഞ്ഞിരുന്നു. നാട്ടില്‍ തിരിച്ചെത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്തിന്റെ വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്.

‘ഈ സംഭവം പൂര്‍ണ്ണമായും എന്നെ തകര്‍ത്തുകളഞ്ഞു. എന്റെ എല്ലാ ടീമംഗങ്ങളോടും ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരോടും ഞങ്ങളുടെ പ്രവൃത്തിമൂലം നിരാശരായിരിക്കുന്ന എല്ലാ ഓസ്‌ട്രേലിയക്കാരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് സ്മിത്ത് പറഞ്ഞു. ‘ഈ സംഭവത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ല. ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. എല്ലാം എന്റെ കണ്‍മുന്നിലാണ് നടന്നത്. ശനിയാഴ്ച്ച സംഭവിച്ച എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം ഞാനേല്‍ക്കുന്നു. ടീമിനെ നയിക്കുന്നതില്‍ എനിക്ക് വീഴ്ച്ച പറ്റി. ഈ തെറ്റുമൂലം സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ഇനിയുള്ള ജീവിതം മുഴുവന്‍ ഈ തെറ്റിനെച്ചൊല്ലി പശ്ചാത്തപിക്കും’. എല്ലാ വീഴ്ച്ചകള്‍ക്കും കാലം മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

തനിക്ക് ലഭിച്ച വിലക്ക് യുവതാരങ്ങള്‍ക്ക് ഒരു പാഠമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഷ്ടമായ വിശ്വാസവും ബഹുമാനവും കാലം തിരിച്ചുനല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകത്തെ മികച്ച കായിക ഇനമാണ് ക്രിക്കറ്റ്. അതായിരുന്നു എന്റെ ജീവിതം. ഇനിയും അത് തന്നെയായിരിക്കും എന്റെ ജീവിതമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശരിക്കും ഇതെന്നെ വേദനിപ്പിക്കുന്നു. എന്നോട് ക്ഷമിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതും ബഹുമതിയായാണ് കാണുന്നതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending