Connect with us

Video Stories

പി.എം സാദിഖലി: ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് ആഘോഷിക്കാനുള്ള കാര്യമല്ല

Published

on

ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ ലെനിന്‍ പ്രതിമ തകര്‍ത്ത് ആഘോഷിക്കുന്നതിനെ, സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസം തകര്‍ന്നതിനു ശേഷമുള്ള ആഘോഷം പോലെ കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സാദിഖലി ഇക്കാര്യം അഭിപ്രായപ്പെട്ടത്. മുസ്ലിംകളും ക്രിസ്ത്യാനികളും ദളിത് പിന്നോക്കക്കാരും പോലെ കമ്മ്യൂണിസ്റ്റുകളും ആര്‍.എസ്.എസിന്റെ മുഖ്യശത്രുക്കളാണെന്നും അത് ലക്ഷ്യം കാണുന്നതിന്റെ ആവേശം മാത്രമാണ് ത്രിപുരയിലേതെന്നും അദ്ദേഹം എഴുതുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

നീണ്ട എഴുപത് വർഷത്തെ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തിലാണ് സോവിയറ്റ് യൂണിയനിൽ ജനങ്ങൾ ലെനിന്റെ പ്രതിമ അടിച്ചു തകർത്തത്. ത്രിപുരയിലെ 25 വർഷത്തെ സി.പി.എം തുടർ ഭരണത്തിനെതിരായ ജനവിധിക്കു ശേഷം സമാന രീതിയിൽ ജനങ്ങളുടെ ആഹ്ലാദാരവം നടക്കുന്നുവെന്ന് വരുത്താനാണ് ആർ.എസ്.എസ് ആസൂത്രണത്തിൽ അവിടെ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾ. ഇത് തീർത്തും അപഹാസ്യമാണ്. നമ്മുടെ നാട് തുടക്കം മുതലേ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഓർക്കണം.

25 വർഷം ത്രിപുരയിലും കമ്യൂണിസ്റ്റ് അടിച്ചമർത്തൽ ഭരണമായിരുന്നുവെന്നത് ഒരു സത്യമാണ്.
മേധാവിത്തമുള്ളിടത്തൊക്കെ അധീശത്വം സ്ഥാപിക്കുന്ന കമ്യൂണിസ്റ്റുകാരുടെ സ്ഥിരം ശൈലിയാണത്.
പക്ഷെ ത്രിപുരയിൽ ഓരോ തവണയും തെരഞ്ഞെടുപ്പിൽ ജനങ്ങളാണ് സി.പി.എമ്മിനെ അധികാരത്തിലേറ്റിയതെന്ന വസ്തുത കാണാതിരുന്നു കൂടാ! നമ്മുടെ ജനായത്ത സംവിധാനത്തെ ഇക്കാര്യത്തിൽ മുഖവിലക്കെടുത്തേ മതിയാകൂ ….

രായ്ക്കുരാമാനം കോൺഗ്രസ് മുക്ത ഭാരതം ഉരുവിട്ട് കൊണ്ടിരിക്കുകയാണ് ബി.ജെ.പി.
ഇന്ത്യയുടെ ജനാധിപത്യ മതേതര ആശയങ്ങളുടെ വേരറുക്കണമെങ്കിൽ അവക്ക് ബീജം നൽകി വളർത്തി വലുതാക്കിയ കോൺഗ്രസിനെ നിഷ്കാസനം ചെയ്യണമെന്ന് സംഘപരിവാരത്തിന് നല്ലപോലെ അറിയാം.
എന്നാൽ ആർ.എസ്.എസ് വിചാരധാരയിലെ മുഖ്യ ശത്രുക്കൾ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും ദലിത് പിന്നോക്കക്കാർക്കും പുറമെ കമ്യൂണിസ്റ്റുകാരുമാണെന്നത് നാം പലവുരു പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.
അത് ലക്ഷ്യം കാണുന്നതിന്റെ ആവേശമാണ് അവർ ത്രിപുരയിൽ ലെനിൻ പ്രതിമയും തമിഴ്നാട്ടിൽ പെരിയാർ പ്രതിമയും തകർത്ത് കൊണ്ട് ആഘോഷിക്കുന്നത്.

ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതി സംരക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടാണ് ഇന്ന് എല്ലാവരിൽ നിന്നും രാജ്യം ആവശ്യപ്പെടുന്നത്. കൈ മെയ്‌ മറന്നെല്ലങ്കിലും എല്ലാ ജനാധിപത്യ കക്ഷികളും അതിനു വേണ്ടി ഒന്നിക്കണമന്ന വെളിപാടാണ് പ്രധാനം. തലക്ക് വെളിവില്ലെന്ന് സ്വയം നടിച്ചു കൊണ്ടിരിക്കുന്ന, ‘ത്രീ പുര’ (ബംഗാൾ, ത്രിപുര, കേരളം)ക്ക് ശേഷം അവശേഷിക്കുന്ന കേരളത്തിലെ ‘വൺ പുര’ സഖാക്കൾക്ക് ഇത് ബോധ്യമാകാൻ യാതൊരു സാധ്യതയും ഇനിയും ഇല്ല.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending