Connect with us

india

സാഫ് ഫുട്‌ബോള്‍; ഇന്ത്യ നാളെ മാലിക്കെതിരെ

സാഫ് ഫുട്‌ബോളില്‍ കളിക്കുന്നത് അഞ്ച് ടീമുകള്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും.

Published

on

സാഫ് ഫുട്‌ബോളില്‍ കളിക്കുന്നത് അഞ്ച് ടീമുകള്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും. നിലവില്‍ ഒന്നാം സ്ഥാനത്ത് മാലിദ്വീപ്, രണ്ടാമത് നേപ്പാള്‍. രണ്ട് പേര്‍ക്കും ആറ് പോയിന്റ് വീതം. മൂന്നാം സ്ഥാനത്താണ് ഇന്ത്യ-അഞ്ച് പോയിന്റ്. ബംഗ്ലാദേശ് നാല് പോയിന്റുമായി നാലാമത്. ശ്രീലങ്കക്ക് ആകെയുള്ളത് ഒരു പോയിന്റ്. അവശേഷിക്കുന്നത് രണ്ട് മല്‍സരങ്ങളാണ്. നാളെ വൈകീട്ട് 4-30 ന് ബംഗ്ലാദേശ് നേപ്പാളിനെയും രാത്രി 9-30 ന് ഇന്ത്യ മാലിദ്വിപിനെയും നേരിടും. നേപ്പാള്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ ഫൈനലുറപ്പാക്കും. മാലി ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഇന്ത്യ പുറത്താവും. ഇന്ത്യയുടെ സാധ്യത വിജയത്തില്‍ മാത്രം. ആതിഥേയരെ തോല്‍പ്പിച്ചാല്‍ ഫൈനല്‍ ഉറപ്പാണ്. മാലിയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് എട്ട് പോയിന്റാവും. നേപ്പാള്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് ഒമ്പത് പോയിന്റാവും. രണ്ട് കളികളും സമനിലയില്‍ അവസാനിച്ചാലും തിരിച്ചടി ഇന്ത്യക്കാവും. സമനില നേടിയാലും നേപ്പാളിന് മുന്നേറാനാവും. ഇന്ത്യയെ സമനിലയില്‍ കുരുക്കിയാല്‍ മാലിയും കയറും. ബംഗ്ലാദേശിനും സാധ്യതയില്ലാതില്ല. നിലവില്‍ നാല് പോയിന്റാണ് അവരുടെ സമ്പാദ്യം. നേപ്പാളിനെ തോല്‍പ്പിച്ചാലത് ഏഴായി മാറും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ പോയിന്റ തുല്യതയില്‍ വന്നാല്‍ പരസ്പരം ഏറ്റുമുട്ടിയ മല്‍സരഫലങ്ങളായിരിക്കും പ്രധാനം.

സ്റ്റിമോക്കിനെതിരെ നേപ്പാള്‍

മാലി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമോക്കിനെതിരെ പരാതിയുമായി നേപ്പാള്‍ സംഘം. സാഫ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നേപ്പാളിനെതിരെ മല്‍സരത്തില്‍ ഇന്ത്യ വിജയം കരസ്ഥമാക്കിയ ശേഷം ഗ്യാലറിയെ നോക്കി സ്റ്റിമോക് നൃത്തം ചെയ്തിരുന്നു.ഇതാണ് മല്‍സരത്തില്‍ തോറ്റ നേപ്പാള്‍ സംഘത്ത പ്രകോപിപ്പിച്ചത്. ഒരു പരിശീലകന്‍ ഈ വിധം വഴി വിട്ട് പ്രതികരിക്കരുതായിരുന്നുവെന്നായിരുന്നു നേപ്പാളിന്റെ പരിശീലകന്‍ അബ്ദുല്ല അല്‍മുത്താരി അഭിപ്രായപ്പെട്ടത്. എന്നാല്‍ തന്റെ ചലനങ്ങളില്‍ തെറ്റില്ലെന്നാണ് സ്റ്റീമോക് പറയുന്നത്. എന്റെ ആഘോഷത്തില്‍ എന്താണ് വീഴ്ച്ച..? നിങ്ങള്‍ പറയു… എന്റെ ടീം ജയിച്ചു. അത് ഞാന്‍ ആഘോഷിച്ചു. അതില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ടീമിന്റെ പ്രകടനത്തില്‍ പക്ഷേ ക്രോട്ടുകാരന്‍ സംതൃപ്തനല്ല. നായകന്‍ സുനില്‍ ഛേത്രി 82-ാം മിനുട്ടില്‍ സ്‌ക്കോര്‍ ചെയ്യും വരെ ഇന്ത്യ സമ്മര്‍ദ്ദത്തിലായിരുന്നു. അവസരങ്ങളെ ഉപയോഗപ്പെടുത്തി ഗോളുകള്‍ കരസ്ഥമാക്കണം. അവിടെ മാത്രമേ ജയിക്കാനാവു-അദ്ദേഹം പറഞ്ഞു. സാഫില്‍ കളിച്ച മൂന്ന് മല്‍സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഇത്. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരെ സമനില വഴങ്ങി. ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ദുര്‍ബലരെന്ന് കരുതിയ ശ്രീലങ്കയോട് ഗോള്‍ രഹിത സമനിലയും വഴങ്ങിയിരുന്നു. ഇപ്പോള്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നേപ്പാള്‍, മാലി എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. അവസാന മല്‍സരത്തില്‍ മാലിയെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. മൂന്ന് മല്‍സരങ്ങളല്‍ നിന്ന് ആറ് പോയന്റുള്ള മാലിയാണ് ഒന്നാമത്. നേപ്പാളിനും ആറ് പോയന്റുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരിലേത് ഞെട്ടിക്കുന്ന നടപടി; സംഘപരിവാർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ: വി ഡി സതീശൻ

ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Published

on

ഈസ്റ്റര്‍ ഞായറാഴ്ചയായ മാര്‍ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിനെതിരെ വി ഡി സതീശൻ. ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇവരാണ് കേരളത്തിൽ കേക്കുമായി ആളെ കാണാൻ നടക്കുന്നത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും അദ്ദേഹം ആരോപിച്ചു.

മാര്‍ച്ച് 30, 31 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഉത്തരവിറക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനങ്ങളായതിനാല്‍ സര്‍ക്കാര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പൂര്‍ത്തികരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മണിപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും. ക്രിസ്തുവിന്റെ കുരിശു മരണവും ഉയിര്‍പ്പും അനുസ്മരിക്കുന്ന വലിയ ആഴ്ച ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ക്രിസ്ത്യാനികള്‍ കൂടുതലുള്ള മണിപ്പൂരില്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.

Continue Reading

india

‘ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു’;പെസഹാദിന സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍

ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു.

Published

on

ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ പെസഹാദിന ശുശ്രൂഷകള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയും മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍വഹിച്ചു.

‘സഹനങ്ങള്‍ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങള്‍. എല്ലാ സഹനങ്ങളും പീഢാനുഭവങ്ങളും പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കും’, റാഫേല്‍ തട്ടില്‍ പറഞ്ഞു.

Continue Reading

india

താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു.പി കോടതിയിൽ പുതിയ ഹരജി

താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകള്‍ ഹരജി നല്‍കിയിട്ടുണ്ട്.

Published

on

താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.പിയിലെ ആഗ്ര കോടതിയില്‍ പുതിയ ഹരജി. ബുധനാഴ്ച സമര്‍പ്പിച്ച ഹരജിയില്‍ താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവര്‍ത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഏപ്രില്‍ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാന്‍ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയായും യോഗേശ്വര്‍ ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകന്‍ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

താജ്മഹല്‍ ആയി അംഗീകരിക്കപ്പെടുന്നതിന് മുമ്പുള്ള ചരിത്രമാണ് നിര്‍മിതിക്ക് ഉള്ളതെന്ന തന്റെ വാദത്തെ പിന്തുണക്കുന്നതിനായി ഹരജിക്കാരന്‍ വിവിധ ചരിത്ര പുസ്തകങ്ങള്‍ ഉദ്ധരിച്ചു.താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകള്‍ ഹരജി നല്‍കിയിട്ടുണ്ട്.

Continue Reading

Trending