Connect with us

Culture

ഇടതു സര്‍ക്കാര്‍ പകപോക്കുന്നു; സബ്‌സിഡി നിഷേധത്തിനെതിരെ പരസ്യ പ്രതികരണവുമായി സനല്‍ കുമാര്‍ ശശിധരന്‍

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) സമാന്തരമായി ‘കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റ്’ സംഘടിപ്പിച്ചതിനും ഭരണകൂട വിമര്‍ശനം നടത്തിയതിനും ഇടതു സര്‍ക്കാര്‍ പകപോക്കുന്നതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ‘ഉന്മാദിയുടെ മരണം’ എന്ന തന്റെ പുതിയ ചിത്രത്തിന് കെ.എസ്.എഫ്.ഡി.സി സബ്‌സിഡി നിഷേധിച്ചിരിക്കുകയാണെന്നും തനിക്കെതിരായ ഈ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘ഒഴിവു ദിവസത്തെ കളി’, ‘എസ്. ദുര്‍ഗ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സനല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ട സിനിമാ പ്രവർത്തകരെ സാംസ്കാരിക നായകരെ,
വല്ലാത്ത നിരാശയോടെയാണ് ഇതെഴുതുന്നുന്നത്. വിഷയം എന്റെ “ഉന്മാദിയുടെ മരണം” എന്ന സിനിമയ്ക്ക് കെഎസ്എഫ്ഡിസി സബ്‌സിഡി നിഷേധിച്ചതാണ്. നിങ്ങളെല്ലാം കൂടി ശബ്ദമുയർത്തി സബ്‌സിഡി വാങ്ങിത്തന്നില്ലെങ്കിൽ എന്റെ സിനിമ മുടങ്ങിപ്പോകും എന്നതുകൊണ്ടാണ് ഞാനിങ്ങനെ എഴുതുന്നത് എന്ന് കരുതരുത് എന്ന് ആദ്യമേ അഭ്യർത്ഥിച്ചുകൊള്ളട്ടെ. കെഎസ്എഫ്ഡിസി സബ്‌സിഡി മുടങ്ങിയാൽ പൂട്ടിപ്പോകാവുന്നതിലും അപ്പുറത്തേക്ക് സിനിമയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചത് കൊണ്ട് ഇനിയത് മുടങ്ങും എന്ന ആശങ്കയോ/- വേണ്ട. സബ്‌സിഡി വേണ്ട എന്ന് വെക്കൂ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നുള്ള ഉപദേശങ്ങളാണ് എന്റെ നിർമാതാവിൽ നിന്നും എനിക്ക് കിട്ടുന്നത്. സംഗതി ശരിയാണ് ആരുടെയൊക്കെയോ ചൊറിച്ചിലുകൾക്ക് പിന്നാലെ നടന്ന് സമയം കളയുന്നതിനെക്കാൾ നല്ലത് അത് തന്നെയാണ്. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കുന്നതും ചെയ്യാതിരിക്കുന്നതും ധാർമികമായി ശരിയല്ലാത്തതുകൊണ്ട് അങ്ങനെ ഉപേക്ഷിച്ച് പോകാൻ വയ്യ.

കരുതുന്നതുപോലെ ടി സബ്‌സിഡി കോടികളുടെ സർക്കാർ സഹായമല്ല. രണ്ട് ലക്ഷം രൂപ മുൻകൂർ അടച്ചാൽ 7ലക്ഷം രൂപ വരെയുള്ള ജോലികൾ ചിത്രാഞ്ജലിയിൽ ചെയ്യാം എന്നതാണ് സബ്‌സിഡി എന്ന് അറിയപ്പെടുന്നത്. മഹാരാഷ്ട്രയും ഗുജറാത്തും പോലുള്ള “രാഷ്ട്രീയ പ്രതിരോധം” ഉയർത്താത്ത സംസ്ഥാനങ്ങൾ 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സിനിമകൾക്ക് സഹായം നൽകുമ്പോഴാണ് 5 ലക്ഷം രൂപയുടെ സബ്‌സിഡി എന്ന കൊട്ടിഘോഷിക്കൽ നമ്മൾ നടത്തുന്നത്. ഇത്രയും ചെറിയ സഹായത്തിനുവേണ്ടി കടന്നുപോകേണ്ട കടമ്പകൾ ആലോചിച്ചിട്ടാവും കഴമ്പുള്ള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളും അങ്ങോട്ട് പോകാറില്ല. ഷക്കീല തരംഗം ഉണ്ടായിരുന്ന സമയത്താണ് കെഎസ്എഫ്ഡിസി സബ്‌സിഡി എഫക്ടീവായി ഉപയോഗിച്ചുകൊണ്ടുള്ള സിനിമകൾ കൂടുതൽ വന്നത്. കണക്കെടുത്താൽ അറിയാം സിനിമയെ പ്രോൽസാഹിപ്പിക്കാൻ കൊണ്ടുവന്ന ഈ സബ്‌സിഡി എന്തൊക്കെ അനാശാസ്യപ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്കാണ് ലഭിച്ചിട്ടുള്ളതെന്ന്. എന്നാൽ എന്റെ ആദ്യ സിനിമ മുതൽ ഈ സബ്‌സിഡി ഉപയോഗപ്പെടുത്തിക്കൊണ്ട് ചിത്രാഞ്ജലിപാക്കേജിൽ ചെയ്യുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഇത് എനിക്കും എന്നെപ്പോലെ സിനിമ ചെയ്യുന്നവർക്കും അവകാശപ്പെട്ടതാണ് എന്നുള്ള ബോധ്യം. രണ്ട്, ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം പേർക്കും കലാമൂല്യമുള്ള സിനിമയോടുള്ള ആഭിമുഖ്യം. മൂന്നു സിനിമകൾക്കും ചിത്രാഞ്ജലിയിൽ നിന്നും കെഎസ്എഫ്ഡിസിയിൽ നിന്നും വളരെ നല്ല സഹകരണവും ആയിരുന്നുതാനും.

എന്നാൽ ഉന്മാദിയുടെ മരണം എന്ന സിനിമയുടെ നിർമാണത്തിന്റെ അന്തിമഘട്ടത്തിൽ കാര്യങ്ങൾ പൊടുന്നനെ മാറി മറിയുകയായിരുന്നു. മാസങ്ങൾക്ക് മുൻപേ ഒപ്പിട്ട സബ്‌സിഡി കരാർ അനുസരിച്ചുള്ള സബ്‌സിഡി നൽകാൻ തയാറല്ലെന്നും ഇതുവരെ ചെലവായ തുകമുഴുവൻ ഉടൻ അടച്ചു തീർക്കണം എന്നും കെഎസ്എഫ്ഡിസി എംഡി കത്ത് നൽകിയിരിക്കുന്നു. ഒരിഞ്ച് വലുപ്പമുള്ള സെൻസറുള്ള ക്യാമറയിൽ ഷൂട്ട് ചെയ്താലേ സബ്‌സിഡിക്ക് യോഗ്യതയുള്ളു എന്നാണ് കാരണമായി പറയുന്നത്. ഞാൻ സിനിമ ഷൂട്ട് ചെയ്യാൻ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ക്യാമറയുടെ സെൻസർ വലുപ്പം 1 ഇഞ്ചിൽ കൂടുതലാണെന്ന് കാണിച്ച് മറുപടി കൊടുക്കുകയും ചെയർമാനായ ലെനിൻ രാജേന്ദ്രൻ സാറിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തിട്ടും ഫലമില്ല. സിനിമാ മന്ത്രിക്ക് സമർപ്പിച്ച പരാതി ഇതുവരെ തീർപ്പായിട്ടില്ല. പരാതി തീർപ്പാക്കുന്നതിനു പകരം അദ്ദേഹം ചെയ്‌തത്‌ പരാതിയുമായി വീട്ടിൽ പോയപ്പോൾ കാണാൻ അനുവദിച്ചില്ല എന്ന സത്യം ഞാൻ പറഞ്ഞു എന്നതിൽ പരിഭവിക്കുകയാണ്.

എനിക്കെതിരെയുള്ള ഈ നീക്കം രാഷ്ട്രീയമായ പകപോക്കലാണെന്ന് പകൽ പോലെ വ്യക്തമാണ്. ഐഎഫ്എഫ്കെ നടക്കുമ്പോൾ സമാന്തരമായി ചലച്ചിത്രമേള നടത്താൻ മുന്നിട്ടിറങ്ങി, മന്ത്രിയെയും അക്കാഡമിയേയും കോർപ്പറേഷനെയും വിമർശിച്ചു എന്നതൊക്കെ ആവാം കാരണങ്ങൾ. ഒരു കാര്യം വളരെ വ്യക്തമാക്കിക്കോട്ടെ ഇത്തരം കുരുട്ടു വിദ്യകൾ കൊണ്ട് ഞാൻ സിനിമ എടുക്കുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്ന് ആരാരെങ്കിലും കരുതുന്നുവെങ്കിൽ അത് മണ്ടത്തരമാണ്. ആ ഘട്ടം കഴിഞ്ഞു. പക്ഷെ മണ്ടന്മാരാണ് പൊതുവെ എന്നുള്ളതുകൊണ്ട് ആവശ്യമില്ലാതെ അസ്വസ്ഥതകളുണ്ടാക്കാൻ ഇവർക്ക് കഴിയും.

എന്റെ നിരാശ ഇതൊന്നുമല്ല. ലജ്ജയില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രതിയോഗത്തിന്റെ പേരിൽ ഒരു സ്വതന്ത്ര സിനിമയ്ക്കെതിരെ നടക്കുകയും ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോഴും ഒന്നും മിണ്ടാതെ കടന്നുപോകുന്ന സിനിമപ്രവർത്തകരും സാംസ്കാരിക നായകരും ആരെയാണ് എൻഡോഴ്സ് ചെയ്യുന്നത്? ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയാൽ ഭരണകൂടത്തിന് ന്യായാന്യായങ്ങൾ നോക്കാതെ പ്രതികാരനടപടി എടുക്കാം എന്നാണോ നിങ്ങളുടെ മൗനം സൂചിപ്പിക്കുന്നത് !

സുഹൃത്തുക്കളെ ഞാൻ മുൻപ് സൂചിപ്പിച്ചപോലെ നിങ്ങളാരും ശബ്ദമുയർത്തി എന്റെ സിനിമയ്ക്ക് സബ്‌സിഡി നേടിത്തരണ്ട ആവശ്യമില്ല സബ്സിഡിയില്ലാതെയും സിനിമ പൂർത്തിയാവും. പക്ഷെ നെറികേടിനെതിരെ ശബ്ദമുയർത്താത്ത പാവകളാണ് നിങ്ങളെന്ന് ലോകരെക്കൊണ്ട് പറയിക്കരുത്. രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്ന കലാകാരനോട് അന്യായമായി അവകാശലംഘനം നടത്താമെന്ന് അധികാരവർഗത്തിന് തോന്നലുണ്ടാക്കരുത്.

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Film

“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…

ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  

Published

on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന.  സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.  ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending