Video Stories
സന്തോഷ് ട്രോഫി: ഗോവയോട് തോറ്റ് കേരളം ഫൈനല്‍ കാണാതെ പുറത്ത്
ബൊംബാലി: തുറന്നിട്ട പ്രതിരോധത്തിന് വലിയ നല്‍കേണ്ടി വന്നു കേരളത്തിന്. ഒന്നാം പകുതിയില്‍ ലിസ്റ്റണ്‍ കോളോസോയുടെ വ്യക്തിഗത മികവിനേക്കാള്‍ കേരളാ പ്രതിരോധത്തിന്റെ വീഴ്ച്ചയില്‍ ടീമിനെ കൈവിട്ടത് ഫൈനല്‍ എന്ന സ്വപ്നം. ക്വാര്‍ട്ടര്‍ ലീഗില്‍ സുന്ദരമായി കളിച്ച യുവസംഘം രണ്ടാം പകുതിയില്‍ ഒരു ഗോളുമായി തിരിച്ചുവന്നുവെങ്കിലും ഗോവക്കാര്‍ സമ്മര്‍ദ്ദത്തെ അതിജയിച്ച് ഞായറാഴ്ച്ച കലാശപ്പരാട്ടത്തില്‍ ബംഗാളുകാരെ നേരിടാന്‍ യോഗ്യത നേടി.
അലസതയുടെ പ്രതിഫലനങ്ങളായിരുന്നു കേരളം ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ട് ഗോളുകളും. രണ്ട് ഗോളുകള്‍ നേടിയതും ഗോവയുടെ പത്താം നമ്പറുകാരന് ലിസ്റ്റണ്‍ കോളോസോ. കേരളത്തിന്റെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയില്‍ രാഹുല്‍രാജ് നേടി.
ക്വാര്‍ട്ടര്‍ ലീഗില്‍ സുന്ദരമായി മധ്യനിരയും മുന്‍നിരയും കളിച്ചപ്പോഴും പ്രതിരോധക്കാരുടെ ചാഞ്ചാട്ടം തലവേദനയായിരുന്നു. മാന്‍ ടു മാന്‍ മാര്‍ക്കിംഗ് എന്ന പരമ്പരാഗത മര്യാദ പോലും പാലിക്കപ്പെട്ടില്ല. ഒന്നാം പകുതിയില്‍ ഗോവയായിരുന്നെങ്കില് രണ്ടാം പകുതിയില്‍ കേരളമായിരുന്നു മൈതാനത്ത്. മുന്‍നിരക്കാര്‍ ജോബിയുടെ നേതൃത്വത്തില്‍ ലക്ഷ്യബോധത്തോടെ കളിച്ചു. അസറുദ്ദിനും മുഹമ്മദ് പാറേക്കാട്ടിലും ജിഷ്ണു ബാലകൃഷ്ണനുമെല്ലാം പന്ത് അതിവേഗം കൈമാറി കളിച്ചു. കേരളത്തിന്റെ വേഗതയില്‍ ഗോവന്‍ പ്രതിരോധം ചാഞ്ചാടി. കേരളത്തിന്റെ ഗോള്‍ വരുന്നത് ആ വഴിയിലാണ്. പക്ഷേ ഗോവക്കാര്‍ പിടിച്ചുനിന്നു. അവസാനത്തില്‍ ബെഞ്ചില്‍ കരയുന്ന കേരളാ താരങ്ങളുടെ കാഴ്ച്ച കാല്‍പ്പന്തിനെ സ്നേഹിക്കുന്ന മലയാളത്തിന്റെ നൊമ്പരമായി.
ഗോള്‍ പിറന്നില്ലെങ്കിലും ആവേശകരമായ മത്സരത്തില്‍ മിസോറമിലെ സഡന്‍ ഡത്തില്‍ വീഴ്ത്തിയാണ് ബംഗാള്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോളടിക്കാതിരുന്നതോടെയാണ് ഷൂട്ടൗട്ട് ആവശ്യമായി വന്നത്.ഷൂട്ടൗട്ടില്‍ ലാല്റമ്മവിയ റമ്മവിയ, റാംഫങ്സുവ, ലാല്റിന്ചാന റിച്ച, ലാല്റാമുവാന്പുയ്യ എന്നിവര്‍ മിസോറമിന് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മുവാനൗമയുടെ കിക്ക് ബംഗാള്‍ കീപ്പര്‍ ശങ്കര്‍ റോയ് തടഞ്ഞിട്ടു. ബംഗാളിനു വേണ്ടി സന്തു സിങ്, മന്‍വീര്‍ സിങ്, സമദ് അലി മാലിക്, മുംതാസ് അഖ്തര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. മനോതോഷ് ചകല്ദാറുടെ കിക്ക് വലതു പോസ്റ്റിലിടിച്ചു മടങ്ങി.സഡന്‍ഡെത്തില്‍ ആദ്യ കിക്കുകള്‍ ഇരുടീമുകളും വലയിലാക്കിയപ്പോള്‍ ലാല്ബിയാഖ്ലുവയുടെ കിക്ക് ശേഖര്‍ റോയ് സേവ് ചെയ്തു. തുടര്‍ന്ന് കിക്കെടുത്ത മൊയ്റാങ്തെം ബസന്ത വലകുലുക്കിയതോടെ ബംഗാള്‍ 32-ാം കിരീടത്തിന് തൊട്ടടുത്തെത്തി. ഞായറാഴ്ച്ചയാണ് ഫൈനല്‍
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india17 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF18 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala16 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala14 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala12 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
india16 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്

