Video Stories
ഖദ്ദാഫിയില്‍ നിന്ന് പണം വാങ്ങി: സര്‍ക്കോസി വീണ്ടും കുരുക്കില്‍
പാരിസ്: ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയിരുന്നുവെന്ന ആരോപണത്തെ ശരിവെച്ച് പുതിയ വെളിപ്പെടുത്തല്‍. ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോള്‍ 2006 ഒടുവിലും 2007 ആദ്യത്തിലും ഖദ്ദാഫിയില്നിന്നുള്ള പണവുമായി ട്രിപ്പോളിയില്‍നിന്ന് പാരിസിലേക്ക് താന്‍ മൂന്നു തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് ഫ്രാങ്കോ-ലബനീസ് ബിസിനസുകാരനായ സിയാദ് തഖീയുദ്ദീന്‍ പറയുന്നു.
മീഡിയപാര്‍ട്ട് ഇന്‍വെസ്റ്റിഗേറ്റീവ് വാര്‍ത്താ സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് ദശലക്ഷത്തോളം യൂറോയുടെ 200ഉം അഞ്ഞൂറും യൂറോ നോട്ടുകള്‍ അടങ്ങിയ സ്യൂട്കേസാണ് ഓരോ യാത്രയിലും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. സര്‍ക്കോസിക്ക് നല്‍കാനുള്ള പണം ഖദ്ദാഫിയുടെ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയായിരുന്ന അബ്ദുല്ല സനൂസിയാണ് തന്നെ ഏല്‍പ്പിച്ചതെന്നും തഖീയുദ്ദീന്‍ വെളിപ്പെടുത്തി. സര്‍ക്കോസിക്കെതിരെ നേരത്തെയും തഖീയുദ്ദീന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. 2006-07 കാലത്ത് ഖദ്ദാഫിയുടെ കീശയിലായിരുന്നു സര്‍ക്കോസിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പണമടങ്ങിയ സ്യൂട്കേസുമായി പോയ വിവരം ഇപ്പോഴാണ് പുറത്തുവിടുന്നത്.
2011 മാര്‍ച്ചില്‍ ലിബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുമ്പോള്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന സര്‍ക്കോസി നാറ്റോയെ കൂട്ടുപിടിച്ച് ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി വന്‍തുക വാങ്ങിയ കഥ ആദ്യം പുറത്തുവന്നത്. ഖദ്ദാഫിക്കെതിരെ നീങ്ങുന്ന സര്‍ക്കോസി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ലിബിയയില്‍നിന്ന് കൈപ്പറ്റിയ പണം തിരിച്ചുതരണമെന്ന് ഖദ്ദാഫിയുടെ മകന് സൈഫുല്‍ ഇസ്ലാം ആവശ്യപ്പെട്ടിരുന്നു.
ഖദ്ദാഫി അധികാരഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയും ചെയ്ത് ഒരു വര്‍ഷത്തിനുശേഷം സര്‍ക്കോസി രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ ലിബിയയെ പിന്തുണക്കുന്നതിനുപ്രത്യുപകരമായി സര്‍ക്കോസിക്ക് ഖദ്ദാഫി 50 ദശലക്ഷം ഡോളര്‍ നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന കരാറിന്റെ കോപ്പി മീഡിയപാര്‍ട്ട് അക്കാലത്ത് പുറത്തുവിട്ടിരുന്നു. മുന്‍ ലിബിയന്‍ ഇന്റലിജന്‍സ് മേധാവി മൂസ കൂസ ഒപ്പുവെച്ച ആ രേഖ വ്യാജമാണെന്നാണ് സര്‍ക്കോസി പറഞ്ഞിരുന്നത്. ഇപ്പോള്‍ സര്‍ക്കോസി വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുപ്പ് നടത്തുമ്പോഴാണ് തഖീയുദ്ദീന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
Film3 days ago
നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്