Connect with us

Culture

പെണ്‍ കെണിയില്‍ ശശീന്ദ്രന്‍ വീണു; പുതിയ മന്ത്രി തോമസ് ചാണ്ടി കിളിരൂര്‍ കേസിലെ ആരോപണ വിധേയന്‍

Published

on

ലൈംഗിക സംഭാഷണം പുറത്തുവന്നതോടെ രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്ക് മന്ത്രിയായി എത്തുന്നത് കിളിരൂര്‍ കേസിലെ ആരോപണ വിധേയന്‍ തോമസ് ചാണ്ടി. ഒരു സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണമാണ് ശശീന്ദ്രന്റെ രാജിയിലേക്കെത്തിച്ചതെങ്കില്‍ പകരം മന്ത്രിയായി എത്തുന്നത് കിളിരൂര്‍ കേസിലെ ആരോപണ വിധേയനാണെന്നതാണ് അമ്പരപ്പിക്കുന്നത്.

കഴിഞ്ഞ 26-നാണ് മംഗളം ചാനല്‍ ശശീന്ദ്രന്റെ രാജിയിലേക്കെത്തിച്ച സംഭാഷണം പുറത്തുവിട്ടത്. സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു. എന്നാല്‍ രണ്ടു എം.എല്‍.എമാര്‍ മാത്രമുള്ള എന്‍.സി.പിക്ക് മറ്റൊരു മന്ത്രി വെല്ലുവിളിയാവുകയായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ എതിര്‍പ്പുമൂലം മന്ത്രിസ്ഥാനത്ത് നിന്ന് ആദ്യതവണ മാറ്റിനിര്‍ത്തിയ തോമസ് ചാണ്ടിയെതന്നെ മന്ത്രിയാക്കാന്‍ ഒരുുങ്ങുകയായിരുന്നു എന്‍.സി.പി. എന്നാല്‍ പെണ്‍കെണിയില്‍ വീണ മന്ത്രി ആ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമ്പോള്‍ പുതിയ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് കിളിരൂര്‍ കേസിലെ ആരോപണവിധേയനാണെന്നുള്ളത് വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നതാണ്.

2004-ല്‍ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചാണ് കിളിരൂര്‍ കേസിലെ പെണ്‍കുട്ടി പീഢിപ്പിക്കപ്പെടുന്നത്. കേസിലെ മുഖ്യപ്രതി ലതാ നായരാണ് ശാരിയെ റിസോര്‍ട്ടിലേക്കെത്തിച്ചത്. ഇവിടെവെച്ച് പലരും പെണ്‍കുട്ടിയെ പീഢിപ്പിച്ചിരുന്നു. 2003-ല്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടി 2004-ല്‍ പ്രസവത്തിന് ശേഷം അണുബാധ വന്നാണ് മരണത്തിന് കീഴടങ്ങുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ചവരില്‍ തോമസ് ചാണ്ടിയുണ്ടോയെന്ന് തെളിഞ്ഞിട്ടില്ല. കേസില്‍ ഒരു വി.ഐ.പി ഉണ്ടെന്ന വി.എസിന്റെ പരാമര്‍ശം തോമസ് ചാണ്ടിയെ ഉന്നംവെച്ചുള്ളതായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. മുഖ്യമന്ത്രിയായാല്‍ പെണ്‍വാണിഭക്കാരെ കൈയ്യാമം വെച്ചുനടത്തും വി.എസ് പറഞ്ഞിരുന്നു. എന്നാല്‍ വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിട്ടും അതേക്കുറിച്ച് പിന്നീടൊരു വിവരവും ഉണ്ടായില്ല. കേസന്വേഷിച്ചിരുന്ന ശ്രീലേഖ കേസുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയെ ചോദ്യം ചെയ്തുവെന്നും കേസില്‍ വി.ഐ.പി ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം ശാരിയുടെ മാതാപിതാക്കള്‍ എതിര്‍ക്കുകയാണുണ്ടായത്.

കേരള മന:സാക്ഷിയെ ഞെട്ടിച്ച കിളിരൂര്‍ കേസിലെ ആരോപണ വിധേയന്‍ ആ സംഭവത്തിന് ശേഷം പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇടതുസര്‍ക്കാരില്‍ തന്നെ മന്ത്രിയായി എത്തുകയാണ്. ഇതിന് പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

Trending