Connect with us

More

ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ അതേവഴിയില്‍ തിരിച്ചടിക്കും; കടുത്ത പ്രതികരണവുമായി സഊദി കിരീടാവകാശി

Published

on

റിയാദ്: ശത്രുരാജ്യമായ ഇറാനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് സഊദി അറേബ്യ. ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നറിയിപ്പ് നല്‍കി.
ആണവായുധം വേണമെന്ന് സഊദിക്ക് ആഗ്രഹമില്ല. പക്ഷെ, ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ സഊദിയും മടിച്ചുനില്‍ക്കാതെ ആണവായുധം നിര്‍മിക്കും-സിബിഎസ്സിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖുമേനിക്കെതിരേയും സൗദി രാജകുമാരന്‍ രൂക്ഷമായി പ്രതികരിച്ചു. ഹിറ്റ്‌ലര്‍ ചെയ്തപോലെ മിഡ്‌ലിസ്റ്റില്‍ സ്വന്തം പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്ന നേതാവാണ് ഖുമേനിയെന്നായിരുന്നു സൗദി രാജകുമാരന്റെ കുറ്റപ്പെടുത്തല്‍.

പശ്ചിമേഷ്യയിലെ പ്രധാന ബദ്ധവൈരികളാണ് സഊദിയും ഇറാനും. ഈമാസം 19ന് സല്‍മാന്‍ രാജകുമാരന്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ആണവ ഭീഷണി മുഴക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇറാനുമായി അമേരിക്കയും മറ്റ് വന്‍ശക്തികളുമുണ്ടാക്കിയ ആണവ കരാറിനെ ശക്തമായി വിമര്‍ശിക്കുന്ന രാജ്യമാണ് സഊദി.
ആണവായുധ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണവുമായി ഇറാന്‍ മുന്നോട്ടുപോകുന്നതില്‍ സഊദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. അടുത്തിടെ സംയുക്ത പ്രസ്താവനയില്‍ അവര്‍ തങ്ങളുടെ ഭയം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സഊദിയുടെ പുതിയ മുന്നറിയിപ്പ് പശ്ചിമേഷ്യയില്‍ ആയുധ പന്തയത്തിനു കാരണമാകുമെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമീപ കാലത്ത് സഊദി-ഇറാന്‍ ബന്ധം കൂടുതല്‍ വഷളായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും ഇറാന്‍ ഇറങ്ങിക്കളിക്കുന്നത് സഊദിയെ ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ സഹായിക്കുന്ന ഇറാന്‍ യമനില്‍ ഹൂഥി വിമതരോടൊപ്പമാണ്. ഹൂഥികള്‍ക്കെതിരെ സഊദി ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ട്. തിരിച്ച് ഹൂഥികള്‍ സഊദിക്കെതിരെ നടത്തിയ പല മിസൈലാക്രമണങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്ന് ആരോപണമുണ്ട്. ഹൂഥികള്‍ക്ക് മിസൈല്‍ നല്‍കിയത് ഇറാനാണെന്നാണ് സഊദി ആരോപണം. അടുത്തിടെ സമാധാന ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കാന്‍ സഊദി തീരുമാനിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടുവെച്ചത്. സഊദിയില്‍ രണ്ട് ആണവ റിയാക്ടറുകള്‍ നിര്‍മിക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും റഷ്യയും ചൈനയും ഫ്രാന്‍സും ശ്രമം നടത്തുന്നുണ്ട്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending