Connect with us

gulf

വാറ്റ് അഞ്ച് വര്‍ഷം മാത്രം; ആദായ നികുതിയില്ല, സഊദി അതിവേഗ വളര്‍ച്ചയില്‍ – കിരീടാവകാശി

പരിഷ്‌ക്കരണ പദ്ധതികളുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ അറബിയ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിരീടാവകാശിയുടെ വെളിപ്പെടുത്തല്‍

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : 2030 വിഷനിലൂടെ സഊദി അറേബ്യ ആധുനികതയുടെ അതിവേഗ വളര്‍ച്ചയിലാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. വികസനത്തിന്റെ പാതയില്‍ രാജ്യം വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റ അപാരമായ അനുഗ്രഹത്താല്‍ നിശ്ചിത സമയത്തിന് മുമ്പായി തന്നെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ഭരണഘടനയോട് നീതി പുലര്‍ത്തിയാണ് രാജ്യത്തിന്റെ മുന്നേറ്റം. മിതത്വമാണ് സഊദിയുടെ സമീപനം. ലോകരാജ്യങ്ങളുമായി നല്ല സൗഹൃദത്തിലാണ് സഊദിയെന്നും സമാധാനവും സ്‌നേഹവുമാണ് രാജ്യത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിഷ്‌ക്കരണ പദ്ധതികളുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ അറബിയ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിരീടാവകാശിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ രാജ്യത്ത് ഏര്‍പെടുത്തിയിരിക്കുന്ന 15 ശതമാനം മൂല്യവര്‍ധിതനികുതി (വാറ്റ് ) താല്കാലികമാണെന്നും അഞ്ച് വര്‍ഷത്തേക്ക് മാത്രമാണ് ഇത് നടപ്പാക്കിയതെന്നും വെളിപ്പെടുത്തിയ കിരീടാവകാശി ആദായനികുതി രാജ്യത്ത് നടപ്പാക്കില്ലെന്നും വ്യക്തമാക്കി.

പെട്രോള്‍ വരുമാനം മാത്രം മുന്‍ നിര്‍ത്തി രാജ്യത്തിന് മുന്നോട്ട് പോകാനാവില്ലെന്നും പെട്രോളിതര വരുമാനം കണ്ടെത്താനുള്ള ശ്രമം വിജയത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു . ഇതിന്റെ ഭാഗമായി എണ്ണ വരുമാനം 166 ബില്യണ്‍ റിയാലില്‍ നിന്ന് 350 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2019ല്‍ നാലര ശതമാനമായിരുന്ന എണ്ണയേതര വരുമാനം 2020ല്‍ കോവിഡ് മഹാമാരിക്കിടയിലും അഞ്ച് ശതമാനമായി ഉയര്‍ന്നു.

മുന്‍കാലങ്ങളില്‍ എണ്ണവരുമാനത്തില്‍ ഉയര്‍ന്ന തോതിലുള്ള നേട്ടമുണ്ടായിരുന്നു.അക്കാലത്ത് ജനസംഖ്യ മൂന്ന് ദശലക്ഷത്തില്‍ താഴെയായിരുന്നു. എന്നാല്‍ കാലക്രമേണ ഉല്‍പാദനം കുറയുകയും ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തപ്പോള്‍ എണ്ണ വരുമാനം മാത്രം മതിയാകാത്ത സാഹചര്യമുണ്ടായി. ഉന്നതമായ ജീവിത നിലവാരം ഉയര്‍ത്തിപിടിക്കുന്നതോടൊപ്പം സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയാണ് രാജ്യം . പൗരന്മാരുടെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുകയും അവസരങ്ങളെ ക്രിയാത്മകമായും ശാസ്ത്രീയമായും ഉപയോഗപ്പെടുത്തുകയുമാണ് ലക്ഷ്യം. ഭരണ തലങ്ങളിലും ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്ന മികച്ച ടീം ആണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. പൗരന്മാരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്ന വിധം തന്ത്രപരവും ആസൂത്രണപരവുമായ നടപടികളാണ് ഇവരിലൂടെ കൈക്കൊള്ളാന്‍ സാധിക്കുന്നത്.

നിക്ഷേപണങ്ങളിലൂടെയും വിവിധ പദ്ധതികളിലൂടെയും രാജ്യത്തെയും പൗരന്മാരെയും കൂടുത ഉന്നത നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ദൗത്യമാണ് 2030 വിഷനിലൂടെ നിര്‍വഹിക്കുന്നത്. സ്വകാര്യമേഖലക്ക് പരമാവധി പ്രോത്സാഹനം നല്‍കികൊണ്ട് വിഷന്‍ മുന്നോട്ട് പോകും. പ്രമുഖരായ മുപ്പതോളം സ്വകാര്യ കമ്പനികളുമായി ചര്‍ച്ച നടന്നു വരികയാണ്. സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കൂടുതല്‍ വിപുലീകരിക്കും. പൊതുബജറ്റിലേക്ക് ചേര്‍ക്കാതെ ഫണ്ടിനെ ഇരുനൂറ് ശതമാനം വളര്‍ച്ചയിലേക്ക് നയിക്കും.

സഊദി അറാംകോയുടെ കൂടുതല്‍ ഓഹരികള്‍ അടുത്ത വര്‍ഷങ്ങളില്‍ വിദേശ നിക്ഷേപകര്‍ക്ക് വില്പന നടത്തും. രാജ്യത്തെ തൊഴിലില്ലായ്മ 14 ശതമാനത്തില്‍ നിന്ന് 11 ശതമാനായി കുറഞ്ഞതായും വിഷന്‍ 2030 യിലൂടെ മുപ്പത് ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. 2030 ല്‍ തൊഴിലില്ലായ്മ ഏഴ് ശതമാനത്തിലേക്ക് ചുരുങ്ങും. ഖനനം ടൂറിസം , ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കും.

രാജ്യത്തിന് വ്യക്തമായ വിദേശനയമുണ്ടെന്നും ആഭ്യന്തര കാര്യങ്ങളില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ലെന്നും രാജ്യം ആരെയും ഭയപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള നല്ല ബന്ധം ആഗ്രഹിക്കുന്നുവെങ്കിലും അവരുടെ പെരുമാറ്റവും നിലപാടുകളും അതിന് വിഘാതമാവുകയാണ്. ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈലുകളും മേഖലയുടെ സുരക്ഷക്ക് ഭീഷണിയാണ്. ഇറാനടക്കം എല്ലാ രാജ്യങ്ങളുമായും പരസ്പരം മമതയിലും സഹൃദത്തിലും തന്നെ മുന്നോട്ട് പോകണമെന്നാണ് സഊദിയുടെ ആഗ്രഹമെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി .

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

FOREIGN

ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി

ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. 

Published

on

ഒമാനിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

നടത്താവുന്നതാണെന്നും അധികൃതർ വ്യക്ത മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി നൽകിയിരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18ആയി ഉയർന്നിരുന്നു.

ഒരു വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

സമദ് അൽ ഷാൻ മേഖലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാലാവസ്ഥയിൽ മരിച്ച കുട്ടികളുടെ എണ്ണം പത്തായി. ശക്തമായ ഇടിമിന്നൽ, കാറ്റ്, ആലിപ്പഴ മഴ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ ഒമാൻ്റെ വിവിധ ഭാഗങ്ങളെ തുടരുമെന്നാണ് വിവരം.

സിവിൽ ഏവിയേഷൻ അതോറിറ്റി പല ഗവർണറേറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വീണ്ടും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. താഴ്‌വരകൾക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Continue Reading

Trending