Connect with us

gulf

സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മടങ്ങി വരാൻ അവസരം – സഊദി വിദേശകാര്യ മന്ത്രാലയം

സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വിദേശങ്ങളിലേക്ക് പോയ പ്രവാസികൾക്ക് സഊദിയിലേക്ക് നേരിട്ട് തിരിച്ചു വരാൻ സാധിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Published

on

അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ് : സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വിദേശങ്ങളിലേക്ക് പോയ പ്രവാസികൾക്ക് സഊദിയിലേക്ക് നേരിട്ട് തിരിച്ചു വരാൻ സാധിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ഇരുഡോസുമെടുത്ത് തവൽക്കനയിൽ ഇമ്മ്യൂൺ ആകണമെന്നാണ് നിബന്ധന. നിലവിൽ യാത്രാവിലക്കുള്ള 13 രാജ്യങ്ങളിൽ നിന്നുള്ളവരിൽ സഊദിയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് നേരിട്ട് മടങ്ങിയെത്താൻ അനുമതി.

ഇതുസംബന്ധിച്ച് സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാന കമ്പനികൾക്ക് സർക്കുലർ നൽകുന്നതോടെ യാത്ര സംബന്ധമായ വിശദമായ വിവരങ്ങൾ ലഭ്യമാകും. യാത്രക്കാർ പാലിക്കേണ്ട കോവിഡ് മുൻകരുതലുകളും സൂക്ഷിക്കേണ്ട രേഖകളും സംബന്ധിച്ച് ഗാക്കയുടെ സർക്കുലർ ലഭിച്ചാൽ മാത്രമേ വ്യക്തമാകൂ . ഇതോടെ കഴിഞ്ഞ ഒന്നര വർഷത്തോളമായി സഊദി ഏർപ്പെടുത്തിയ വിമാന യാത്രാവിലക്കിന് ഭാഗിക വിരാമമാകും .

ഗാക്കയുടെ അനുമതി ലഭിക്കുന്നതോടെ രണ്ട് ഡോസ് വാക്സിൻ സഊദിയിൽ നിന്ന് സ്വീകരിച്ച് സഊദിയിൽ വിസയുളളവരും റീ എൻട്രിയിൽ പോയവരുമായ പ്രവാസികൾക്ക് നേരിട്ട് സഊദിയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ സാധിക്കും. 14 ദിവസം മറ്റു രാജ്യങ്ങളിൽ പോയി ക്വാറന്റൈനിൽ കഴിയേണ്ട സാഹചര്യം ഇതോടെ ഇത്തരക്കാർക്ക് ഒഴിവായി കിട്ടും. ഇതുസംബന്ധിച്ച് റിയാദിലെ ഇന്ത്യൻ എംബസിക്കും വിവരം ലഭിച്ചതായി എംബസ്സി ട്വിറ്ററിൽ അറിയിച്ചു. സഊദിയിൽ ഇഖാമയുള്ളവരും രണ്ട് ഡോസ് വാക്സിൻ സഊദിയിൽ നിന്നെടുത്തവർക്കാണ് നേരിട്ട് തിരിച്ചെത്താനുള്ള അവസരമുണ്ടാവുകയെന്നും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്നും ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

സഊദിയിൽ ഇതുവരെ 12 .9 മില്യൺ പേർക്കാണ് രണ്ട് ഡോസ് വാക്സിൻ നല്കിയിട്ടുളളത്. ഇവരിൽ മൂന്നിലൊന്ന് വിദേശികളാകുമെന്നാണ് നിഗമനം. രണ്ട് ഡോസും സ്വീകരിച്ച് ഇതിനകം നാട്ടിലേക്ക് പോയ ചുരുക്കം പ്രവാസികൾക്കാണ് ഈ പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കുക . ഇനി മുതൽ രാജ്യത്ത് നിന്നും നാട്ടിലേക്ക് പോകാനിരിക്കുന്നവർക്ക് ഈ തീരുമാനം അനുഗ്രഹമാകും . അതേ സമയം നാട്ടിൽ നിന്ന് വാക്സിൻ എടുത്തവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. തീരുമാനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. രണ്ട് ഡോസുകളും നാട്ടിൽ നിന്നെടുത്തവർക്കും ഒരു ഡോസ് സഊദിയിൽ നിന്നും രണ്ടാം ഡോസ് നാട്ടിൽ നിന്നും എടുത്തവർക്കും ഈ പ്രഖ്യാപനത്തിൽ സന്തോഷിക്കാൻ വകയില്ല. ഘട്ടം ഘട്ടമായി ഏറെ വൈകാതെ തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

അതോടൊപ്പം കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്കും പിൻവലിച്ചാൽ മാത്രമേ ഭാഗികമാണെങ്കിലും സഊദിയിലേക്ക് നേരിട്ടുള്ള വിമാന യാത്രയുടെ ഗുണം പ്രവാസികൾക്ക് ലഭ്യമാവുകയുള്ളൂ . സഊദിയിൽ നിന്നുള്ള സാധാരണ സർവീസുകൾ പൂർണമായും പുനഃസ്ഥാപ്പിക്കാത്ത പക്ഷം മടക്ക യാത്രക്കും വന്ദേഭാരത് സർവീസുകളെയും ചാർട്ടേർഡ് വിമാനങ്ങളെയും തന്നെ പ്രവാസികൾ ആശ്രയിക്കേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending