Connect with us

More

സഊദി ടൂറിസ്റ്റ് വിസ വിശദാംശങ്ങള്‍ മാര്‍ച്ച് അവസാനത്തില്‍

Published

on

റിയാദ്: സഊദി ടൂറിസ്റ്റ് വിസ വിശദാംശങ്ങള്‍ മാര്‍ച്ച് അവസാനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് അറിയിച്ചു. ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ശരിയല്ല. അന്തിമമായി തീരുമാനത്തിലെത്താത്ത ആലോചനകളെയും ചര്‍ച്ചകളെയും ഭാഗികമായി അവലംബിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത് തുടങ്ങുന്നതിന് ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുമായി പൂര്‍ണ തോതില്‍ ഏകോപനം നടത്തി ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
ടൂറിസ്റ്റ് വിസ നിയമാവലി തയാറാക്കുന്നതിന് കമ്മീഷനെയും ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളെയും ഉള്‍പ്പെടുത്തി ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. വിസ നിയമവും വിസയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഈ വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തില്‍ പ്രഖ്യാപിക്കും. ഇവ കമ്മീഷന്‍ വെബ്‌സൈറ്റിലും ഔദ്യോഗിക ഗസറ്റിലും പരസ്യപ്പെടുത്തും. ആദ്യ ഘട്ടത്തില്‍ അംഗീകാരമുള്ള ഓപ്പറേറ്റര്‍മാര്‍ വഴി ടൂറിസ്റ്റുകള്‍ക്ക് ഇ-വിസ അനുവദിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
ചുരുങ്ങിയത് ഇരുപത്തിയഞ്ച് വയസെങ്കിലും പ്രായമുള്ള വിദേശ വനിതകള്‍ക്ക് അടുത്ത ബന്ധുക്കള്‍ ഒപ്പമില്ലാതെയും ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ഈ മാസാദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുപ്പത് ദിവസ കാലാവധിയുള്ള, സിംഗിള്‍ എന്‍ട്രി വിസയാണ് വിനോദ സഞ്ചാരികള്‍ക്ക് അനുവദിക്കുക. ഇത് നിലവിലെ തൊഴില്‍, ഹജ്ജ്, ഉംറ വിസകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ബന്ധുക്കള്‍ ഒപ്പമില്ലാത്ത വനിതകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് അവരുടെ പ്രായം മുപ്പതില്‍ കുറയാന്‍ പാടില്ലെന്ന വ്യവസ്ഥ ബാധകമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടൂറിസം മേഖല വിദേശികള്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി ഈ മേഖലയില്‍ സഊദി അറേബ്യ ബൃഹദ് പദ്ധതികള്‍ നടപ്പാക്കിവരികയാണ്. മക്കയിലെയും മദീനയിലെയും ഇസ്‌ലാമിക ചരിത്ര കേന്ദ്രങ്ങളല്ലാത്ത ടൂറിസം മേഖല വിദേശികള്‍ക്ക് തുറന്നുകൊടുക്കുന്നതിലൂടെ സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ചെങ്കടലിലെ 50 ഓളം ദ്വീപുകളില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ആഗസ്ത് ഒന്നിന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ മുന്‍നിര ഹോട്ടല്‍, റിസോര്‍ട്ട് കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചാണ് റെഡ് സീ എന്ന് പേരിട്ട പദ്ധതി നടപ്പാക്കുക. വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നിയോം പദ്ധതി, ഖിദ്‌യ പദ്ധതി അടക്കമുള്ള മറ്റേതാനും വന്‍കിട പദ്ധതികളും സഊദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. സഊദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ 26,500 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്ത് നടപ്പാക്കുന്ന നിയോം പദ്ധതിയില്‍ 50,000 കോടി ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending