Connect with us

Video Stories

പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടക്കുന്ന ആ മുഖത്ത് അവസാനമായി നല്‍കാന്‍ സാധിച്ച ചുംബനം ഞാനെന്റെ സൗഭാഗ്യമായി കരുതുകയാണ്: മുനവ്വറലി തങ്ങള്‍

Published

on

ഒരു വിശ്വാസി എങ്ങനെ ആയിരിക്കണമെന്നതിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു മഹാനായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ല്യാർ എന്ന അത്തിപ്പറ്റ ഉസ്താദ്. മറ്റുള്ളവർക്ക് സ്വാന്ത്വനവും സന്തോഷവും നൽകുന്ന അനുഗ്രഹീത സാന്നിധ്യമാണ് അദ്ദേഹത്തിന്റേത്.ഭൗതിക താല്പര്യങ്ങളോട് സന്ധി ചെയ്യാത്ത,സമ്പൂർണമായും ശരീഅ,ത്തിനു വേണ്ടി നിലകൊണ്ട പ്രശോഭിത വ്യക്തിത്വമായിരുന്നു അദ്ദേഹം.ഭൗതികമായ താല്പര്യങ്ങളും മറ്റും പണ്ഡിതന്മാരെ പോലും സ്വാധീനിക്കുന്ന ഇക്കാലത്ത് തീർത്തും വ്യത്യസ്തനായി,ജീവിതത്തിൽ അങ്ങേയറ്റം ലാളിത്യം കൈമുതലാക്കി തന്റെ കൂടെയുള്ളവരെ അള്ളാഹുവിലേക്ക് അടുപ്പിച്ചു നിർത്താൻ അഹോരാത്രം പരിശ്രമിക്കുകയായിരുന്നു ആ മഹാനായ സൂഫിവര്യൻ.

അദ്ദേഹം ഉലമാഇനെ, ഉമറാഇനെ,അഹ്ലുൽ ബൈത്തിനെ, അതിലെ കുഞ്ഞുങ്ങളെ പോലും ആദരവോടെ നോക്കി കണ്ടു.ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ ഞങ്ങളെ കണ്ടാൽ എഴുന്നേറ്റ് നിൽക്കുന്ന,ഞങ്ങളുടെ കൈപിടിച്ചു മുത്തുന്ന ഉസ്താദിനെ കണ്ട് അമ്പരന്നിട്ടുണ്ട്.പട്ടിക്കാട് ജാമി’അന്നൂരിയ പോലുള്ള സമസ്തയുടെ വലിയ സമ്മേളനങ്ങളിൽ,സ്റ്റേജിന്റെ ഏറ്റവും പിറകുവശത്ത് ദിക്റുകളിൽ മാത്രം ബദ്ധശ്രദ്ധനായിരിക്കുന്ന ഉസ്താദിനെയായിരുന്നു എന്നും കാണാൻ കഴിഞ്ഞിരുന്നത്.എന്റെ പിതാവ്,കുടുംബാംഗങ്ങൾ,പിതൃസഹോദന്മാർ തുടങ്ങി എല്ലാവരുമായും ആഴത്തിലുള്ള ആത്മീയബന്ധം അദ്ദേഹം സ്ഥാപിച്ചിരുന്നു.

2006 കാലത്ത്,മുസ്ലിം ലീഗിന് രാഷ്ട്രീയപരമായ പരാജയം സംഭവിച്ച ഘട്ടത്തിൽ,കോട്ടക്കലിൽ വെച്ച് പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി കൂടി രണ്ടു ദിവസങ്ങളിലായി നടന്ന ചർച്ചയുടെ സന്ദർഭം.അന്ന് ഉസ്താദിനെ പാണക്കാട്ടെക്ക്‌ ക്ഷണിച്ചു ദു’ആ ചെയ്യാനഭ്യർത്ഥിച്ചു.’സമുദായം ഞങ്ങളുടെ കൂടെയുണ്ട്.പക്ഷെ ഞങ്ങൾക്ക് തോൽവി സംഭവിച്ചു പോയി.അത് കൊണ്ട് വിജയത്തിന് വേണ്ടി ദു’ആ ചെയ്യണം.ഈ ദു’ആയിൽ അതിനുള്ള ഫത്ഹ് ഉണ്ടാവണം’.എന്നായിരുന്നു വസിയ്യത്ത്.അത് കേട്ട അദ്ദേഹം നിർബന്ധബുദ്ധ്യാ ആദ്യം പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് ദു’ആ ചെയ്യാനഭ്യർത്ഥിക്കുകയും ശേഷം അദ്ദേഹം ദു’ആ ചെയ്യുകയും ചെയ്യുകയുണ്ടായി. അത്രമേൽ അവർ പരസ്പര ബഹുമാനം വെച്ച് പുലർത്തിയവരായിരുന്നു എന്ന് സാരം.അത് കണ്ടാണ് ഞങ്ങളും വളർന്നത്.

ആ ജീവിതം തന്നെ ആത്മീയമായ ഔന്നത്യത്തിന്റേതായിരുന്നു. ഒപ്പം അതുല്യമായ വിദ്യദ്യാഭ്യാസ പ്രവർത്തനങ്ങളും അദ്ദേഹം സാധ്യമാക്കി എന്നതാണ് ആ ജീവിതത്തിന്റെ വ്യതിരക്തത.ചെന്നെത്തിയ ഇടങ്ങളിലെല്ലാം നിശബ്ദമായ ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെ അദ്ദേഹത്തിലൂടെ നമുക്ക് കാണാൻ സാധിച്ചു.
അൽ ഐനിലെ സ്‌കൂളും,കാടാമ്പുഴയിലെ ഗ്രേസ് വാലി അടക്കമുള്ള സ്ഥാപനങ്ങളും,അവസാനമായി തുടങ്ങിയ ഫത്’ഹുൽ ഫത്ഹ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്ച്വൽ എഡ്യൂക്കേഷൻ) തുടങ്ങി ഉദാഹരണങ്ങളേറെ.ഫത്ഹുൽ ഫത്ഹിന്റെ ചുമതല വിനീതനായ എന്നെ ഏൽപ്പിക്കുമ്പോൾ അത് ഉസ്താദ് ഏല്പിച്ച മഹത്തായ ഒരു ദൗത്യമായാണ് ഞാൻ കണ്ടത്.പക്ഷെ ഇന്നുവരെ അതിന്റെ ആവശ്യങ്ങൾക്കായി ആരെയെങ്കിലും വിളിക്കാനോ വിളിപ്പിക്കാനോ അദ്ദേഹം ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്തില്ല.ഉസ്താദിന്റെ ‘മുഹിബ്ബീങ്ങൾ’തന്നെ അതിനു ധാരാളമായിരുന്നു.ഫത്ഹുൽ ഫത്ഹിന്റെ ചുമതല അദ്ദേഹം എന്നെ ഏല്പിച്ചത് ചാരിദാർത്ഥ്യജനകമായ സാമൂഹിക ഉത്തരവാദിത്വമായി കാണുകയാണ്.

യുവജന യാത്രയുടെ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ, ആലപ്പുഴയിലൂടെയുള്ള യാത്രാമധ്യെയാണ് ആ വിയോഗ വാർത്ത കേൾക്കുന്നത്. മറ്റൊന്നും ആലോചിച്ചില്ല. ഉടനെ തന്നെ യാത്ര നിർത്തി വെക്കുകയും ആ പരലോക മോക്ഷത്തിനായി ദുആ ചെയ്യുകയും ചെയ്തു. സഹപ്രവർത്തകരായ പി കെ ഫിറോസ്, ഫൈസൽ ബാഫഖി തങ്ങൾ, അഹമ്മദ് സാജു, സൈനുൽ ആബിദ് എന്നിവർക്കൊപ്പം ജനാസ സന്ദർശിക്കുകയും മയ്യത്ത് നമസ്കരിക്കുകയും ചെയ്തു.
കാലത്തിന്റെ മറുതീരത്തേക്ക് ആ അനർഘ ജീവിതവും യാത്രയായിരിക്കുന്നു..

യാത്ര പെട്ടൊന്ന് നിർത്തിവെച്ചത് മൂലം പ്രവർത്തകർക്ക് ചില വിഷമങ്ങൾ നേരിട്ടിരിക്കാം. പക്ഷേ, നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരാൾ ഇനി നമുക്കിടയിൽ ഇല്ല എന്നതാണ്. അത്രയേറെ ബഹുമാന്യനും, ജനങ്ങൾക്ക് സ്വീകാര്യനും നിസ്വാർത്ഥനുമായിരുന്നു അദ്ദേഹം. അള്ളാഹുവിലേക്ക് കൂടുതൽ കൂടുതൽ തന്റെ ജീവിതത്തെ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യം മാത്രം ഭൗതിക ജീവിതത്തിന്റെ പൊരുളായി കണ്ടിരുന്ന ഒരു അത്ഭുത പ്രതിഭയായിരുന്നു അവർ. ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടക്കുന്ന ആ മുഖത്ത് അവസാനമായി എനിക്ക് നൽകാൻ സാധിച്ച ആ ചുംബനം ഞാനെന്റെ സൗഭാഗ്യമായി കരുതുകയാണ്. അതിലൂടെ എനിക്ക് ലഭ്യമായ ആത്മീയനിർവൃതി, ഈ ജീവിതാന്ത്യം വരെ നില നിൽക്കട്ടെയെന്ന് സർവ്വശക്ത നോട് പ്രാർത്ഥിക്കുകയാണ്.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending