Connect with us

Culture

കോരപ്പുഴപാലം ഇനി ഓര്‍മ്മ; പൊളിച്ചുമാറ്റാന്‍ തുടങ്ങി

Published

on

കോഴിക്കോട്: ദേശീയപാതയില്‍ കോരപ്പുഴ പാലം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട പ്രാഥമികജോലികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ മുതല്‍ ഗതാഗതം നിരോധിച്ചു. കണ്ണൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യബസുകളും മറ്റ് വാഹനങ്ങളും പാവങ്ങാട്, പൂളാടിക്കുന്ന് വഴി വെങ്ങളം ബൈപ്പാസിന് തിരിച്ചുവിടുകയാണ്. എണ്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള കോരപ്പുഴപാലം മലബാറിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കെ. കേളപ്പന്‍ കാളവണ്ടിയില്‍ സഞ്ചരിച്ച് 1940ലാണ് പാലത്തിന്റെ ഉദ്ഘാടനം നടന്നത്. 1937ല്‍ അധികാരത്തില്‍ വന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡാണ് പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത്. 1938ല്‍ പണി തുടങ്ങി. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയായി. കാനന്‍ ആന്റ് ഡങ്കര്‍ലി എന്ന കമ്പനിയായിരുന്നു കരാര്‍ ഏറ്റെടുത്തിരുന്നത്. 2,84,000 രൂപയായിരുന്നു അന്നത്തെ നിര്‍മാണച്ചെലവ്.
പാലത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കകള്‍ വന്നതോടെയാണ് പുതിയപാലം നിര്‍മിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്ത് നടത്തിയ അറ്റകുറ്റപണികള്‍ക്ക് മാത്രം 53,51,282 രൂപ ചെലവായതായി രേഖകളില്‍ കാണുന്നു. പാലത്തിന്റെ അടിത്തറക്ക് 40 വര്‍ഷത്തെ കാലാവധിയാണ് കരാറുകാര്‍ നല്‍കിയിരുന്നത്. പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം പരിഗണിച്ചാണ് കാലാവധി നിശ്ചയിച്ചിരുന്നത്. 77 വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ പാലം പൊളിക്കുന്നത്.
പുതിയപാലം നിര്‍മിക്കുമ്പോള്‍ ഒരേസമയം രണ്ടു വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. നടപ്പാതയും ഒരുക്കും. പാലത്തിന്റെ മുകളിലുള്ള ടാറിങ് നീക്കുന്ന ജോലി ഇന്നലെ തുടങ്ങി. പാലത്തിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ മാറ്റുന്ന ജോലിയും പുരോഗമിക്കുകയാണ്.
ഡിഫന്‍സ് വിഭാഗത്തിന്റെ സന്ദേശങ്ങള്‍ കൈമാറുന്ന കേബിളുകള്‍ വരെ മാറ്റേണ്ടതുണ്ട്. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ കേബിളുകളും മാറ്റണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പാലം പൊളിക്കുന്നതിന്റെ കരാര്‍ ആന്ധ്രയില്‍ നിന്നുള്ള കമ്പനിക്കാണ്. പാലം പുനര്‍ നിര്‍മാണത്തിന്റെ ഉദ്ഘാടനം 28ന് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും.
പുതിയ പാലം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വാഹനങ്ങള്‍ ബൈപ്പാസ് വഴി തിരിച്ചുവിടുന്നതോടെ പാവങ്ങാട്- പൂളാടിക്കുന്ന് റോഡില്‍ ഗതാഗതകുരുക്ക് വര്‍ധിക്കും.

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending