Connect with us

india

മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ ആക്രമണങ്ങളിലാണ് ഉത്കണ്ഠ: സുപ്രിംകോടതി

സകാത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയ്ക്കു മേലുള്ള ആക്രമണമാണ് ഇത് എങ്കില്‍ കോടതിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനില്ല

Published

on

INDIAന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന വിദ്വേഷ ആക്രമണങ്ങളിലാണ് ഉത്കണ്ഠയെന്ന് സുപ്രിംകോടതി. ഒരു സമുദായത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. സുദര്‍ശന്‍ ടിവിയുടെ യുപിഎസ്‌സി ജിഹാദ് കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഢ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദാന്‍ ഫറാസതിനോടായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അഭിപ്രായ പ്രകടനം. സുദര്‍ശന്‍ ടിവിയുടെ ബിന്ദാസ് ബോല്‍ ഷോ സകാത് ഫൗണ്ടേഷന്‍ ഇന്ത്യയ്ക്കു നേരെയുള്ള വിദ്വേഷ പ്രചാരണമാണ് എന്ന വാദം നിരത്തിയ വേളയിലാണ് ബഞ്ച് ഈ നിരീക്ഷണം നടത്തിയത്.

‘ഒരു സമുദായത്തിന് എതിരെയുള്ള വിദ്വേഷ പ്രസംഗത്തിന്റെ ചേരുവകളിലാണ് ഞങ്ങള്‍ ശ്രദ്ധയൂന്നുന്നത്. ഏതെങ്കിലും സംഘടനയ്ക്കു മേലുള്ള (സകാത് ഇന്ത്യ) ആരോപണത്തിന്മേലല്ല. സകാത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയ്ക്കു മേലുള്ള ആക്രമണമാണ് ഇത് എങ്കില്‍ കോടതിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനില്ല. ഈ പരിപാടിയുടെ ഒരു ഭാഗം മാത്രമാണ് സകാത് ഫൗണ്ടേഷനെതിരെ ഉള്ളത്’ – ജ. ചന്ദ്രചൂഢ് വ്യക്തമാക്കി.

ബിന്ദാസ് ബോലിലെ സെമിറ്റിക് വിരുദ്ധ പ്രസംഗം വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എന്ന് അഡ്വ. ഫറാസത് ചൂണ്ടിക്കാട്ടി. ഷോയിലെ ഓരോ പ്രസ്താവനയും ചാനല്‍ പ്രോഗ്രാം ചട്ടത്തിന്റെ ലംഘനമാണ് എന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, ഷോയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ടെലവിഷന്‍ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഡിജിറ്റല്‍ മാധ്യമങ്ങളിലാണ് അതു വേണ്ടതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

‘ഇലക്ട്രോണിക് പ്രിന്റ് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കോടതിയുടെ മാര്‍ഗിനിര്‍ദേശങ്ങള്‍ അവരെ നിര്‍വികാരമാക്കും. ഇതേ ഉള്ളടക്കങ്ങള്‍ കൂടുതല്‍ വ്യാപ്തിയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിയന്ത്രിക്കപ്പെടാതെ കിടക്കുകകയും ചെയ്യുന്നു’ – എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ജസ്റ്റിസുമാരായ ഡിവി ചന്ദ്രചൂഢ്, കെഎം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ സുദര്‍ശന്‍ ടിവിയുടെ പരിപാടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നം വച്ച് നടത്തുന്നതാണ് പരിപാടിയെന്നും ഇതൊരു തരത്തിലും അംഗീകരിക്കാന്‍ ആകില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

india

മദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന്‍ അറസ്റ്റില്‍

ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

Published

on

ഭുവനേശ്വര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതാണ് കാരണമെന്ന് ആരോപിച്ച് സ്വന്തം അമ്മയെ തീകൊളുത്തിയ മകന്‍ ഒഡിഷയില്‍ അറസ്റ്റില്‍. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

മാതാവ് ജ്യോത്സനറാണി നായക് (65)നെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് ഇയാള്‍ തീകൊളുത്തിയത്ന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ് മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും, ജ്യോത്സനറാണി പണം നല്‍കുന്നതില്‍ വിസമ്മതിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. മര്‍ദനത്തില്‍ അമ്മ താഴെ വീണതോടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ജ്യോത്സനറാണിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ദേബാഷിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ ഗുരുതരാവസ്ഥയിലായ വയോധികയെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് നില വഷളായതോടെ അവരെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

വീട്ടില്‍ അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ക്രൂരത ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

 

Continue Reading

india

സഞ്ജൗലി പള്ളി കെട്ടിടം പൊളിക്കല്‍ ഉത്തരവില്‍ തല്‍സ്ഥിതി; ഹൈകോടതി നിര്‍ദേശം നല്‍കി

ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

Published

on

ഷിംല: സഞ്ജൗലി പള്ളി കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില പൊളിക്കാനുള്ള ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ ഹിമാചല്‍ പ്രദേശ് ഹൈകോടതി ബുധനാഴ്ച നിര്‍ദേശം നല്‍കി. ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ മൂന്നുനില പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് മുനിസിപ്പല്‍ കമീഷണര്‍ കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവില്‍ ഇടപെടാന്‍ ഹൈകോടതി വിസമ്മതിക്കുകയും, ഈ നടപടി നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, താഴത്തെ നിലയും ഒന്നാം നിലയും ഡിസംബര്‍ 30നകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട മെയ് 3ന് പുറപ്പെടുവിച്ച മുനിസിപ്പല്‍ കോടതിയുടെ ഉത്തരവ് ജില്ലാ കോടതി ഒക്ടോബര്‍ 30ന് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും ജില്ലാ കോടതിയെ സമീപിച്ചിരുന്നതാണ്.

ഹിമാചല്‍ പ്രദേശ് വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് അജയ് മോഹന്‍ ഗോയല്‍ അധ്യക്ഷനായ ഹൈകോടതി ബെഞ്ച്, ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനോട് നോട്ടീസ് അയച്ചു. പ്രതികരണം ലഭിച്ചതിന് ശേഷം കേസ് വീണ്ടും കേള്‍ക്കുന്നതായിരിക്കും. അടുത്ത വാദം 2026 മാര്‍ച്ച് 9ന് നടക്കും.

 

Continue Reading

Trending