kerala
കണ്ണില്ലാ ക്രൂരത ആവർത്തിച്ച് എസ്എഫ്ഐ ക്യാമ്പസുകള്‍; പ്രതികളെ സംരക്ഷിക്കരുതെന്ന് പ്രതിപക്ഷ നേതാവ്
കോട്ടയത്തു നടന്നത് വന്യമൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരത എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു.

കോട്ടയം ഗാന്ധിനഗറിലെ ഗവണ്‍മെന്‍റ് നഴ്‌സിംഗ് കോളേജ് റാഗിങ് വിഷയത്തില്‍ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതികളെ സംരക്ഷിക്കരുതെന്ന് അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്‌ഐ പിരിച്ചുവിടാന്‍ സിപിഎം തയാറാകണമെന്നും റാഗിങ് ആവര്‍ത്തിക്കുന്നത് സിപിഎമ്മിന്റെ സ്വജനപക്ഷപാതം മൂലമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന ക്രൂരമായ റാഗിംഗിന്റെ ദൃശ്യങ്ങള്‍ ഏല്ലാവരും കണ്ടതാണ്. കോട്ടയത്തു നടന്നത് വന്യമൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരത എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിമര്‍ശിച്ചു. പ്രതികളില്‍ ഒരാള്‍ സി.പി.എം അനുഭാവി ആണെന്ന് വ്യക്തമാകുമ്പോള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാക്കാന്‍ മുന്‍പ് നടന്നിട്ടുള്ള റാഗിങ് കഥകള്‍ തന്നെ ധാരാളം.
വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിനെ കേരളം മറക്കാന്‍ സാധ്യതയില്ല. ഇന്നും കണ്ണീരോര്‍മയായി സിദ്ധാര്‍ഥ് നമുക്കിടയില്‍ ഒരു നോവായി നില്‍ക്കുമ്പോള്‍, ഇഞ്ചിഞ്ചായി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രതിസ്ഥാനത്ത് എസ്.എഫ്.ഐ നേതാക്കളും അതിനെ സംരക്ഷിക്കുന്ന സര്‍ക്കാരും ഉണ്ടായിരുന്നു.
നാള്‍ ഇത്രയും കഴിഞ്ഞിട്ടും ഭരണപക്ഷത്തിന്റെ മേല്‍ക്കോയ്മയില്‍ കഴിയുന്ന കുട്ടി സഖാക്കളുടെ അതിക്രമങ്ങള്‍ക്കും മാറ്റമില്ലാതെ തുടരുന്നു. അതിലെ ഏറ്റവും അവസാന ഇര കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍. ഇവിടെയും കണക്കുകളുടെ എണ്ണം അവസാനിക്കും എന്ന പ്രതീക്ഷ ഇല്ലെങ്കിലും ഇരകളുടെ കാര്യമോര്‍ക്കുമ്പോഴാണ് വേദന.
kerala
മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.
kerala
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു
കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍