Connect with us

kerala

മരണാനന്തരവും ശ്യാമളാദേവിയമ്മ തുടര്‍ന്നു; അവയവദാനത്തിലൂടെ സാമൂഹ്യസേവനം

ജീവിതകാലം മുഴുവന്‍ സാമൂഹ്യസേവനത്തിന് മാറ്റിവച്ച ശ്യാമളാദേവിയുടെ മക്കള്‍ മരണാനന്തരം അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്ത് മറ്റൊരു വേറിട്ട സാമൂഹ്യപ്രവര്‍ത്തനത്തിന് മാതൃകയായി

Published

on

തിരുവനന്തപുരം: ജീവിതകാലം മുഴുവന്‍ സാമൂഹ്യസേവനത്തിന് മാറ്റിവച്ച ശ്യാമളാദേവിയുടെ മക്കള്‍ മരണാനന്തരം അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്ത് മറ്റൊരു വേറിട്ട സാമൂഹ്യപ്രവര്‍ത്തനത്തിന് മാതൃകയായി. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലും വൃദ്ധസദനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവ സാന്നിദ്ധ്യമായിരുന്ന പെരുന്താന്നി ടി സി 36/1104 (4) കണ്വാശ്രമത്തില്‍ ശ്യാമളാദേവിയമ്മ (67)യുടെ അവയവങ്ങളാണ് മസ്തിഷ്‌കമരണാനന്തരം ദാനം ചെയ്തത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും കരള്‍, ത്വക്ക്, നേത്രപടലം എന്നിവ ദാനം ചെയ്യുകയുമായിരുന്നു.

തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സാമൂഹ്യപ്രവര്‍ത്തന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശ്യാമളാദേവിയമ്മ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നേരത്തേ തന്നെ അവയവദാന പത്രത്തില്‍ ഒപ്പുവച്ചിട്ടുള്ള ശ്യാമളാദേവിയമ്മയുടെ ബന്ധുക്കള്‍ കൂടി അവയവദാനത്തിന് സമ്മതം പ്രകടിപ്പിക്കുകയും അവയവങ്ങള്‍ ദാനം ചെയ്യുകയുമായിരുന്നു. കരള്‍ കിംസ് ആശുപത്രിയ്ക്കും ത്വക്ക് സ്‌കിന്‍ ബാങ്കിലും നേത്രപടലം ഗവ. കണ്ണാശുപത്രിയിലേക്കുമാണ് ദാനം ചെയ്തിരിക്കുന്നത്. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ശ്യമളാദേവിയമ്മയുടെ ബന്ധുക്കള്‍ അവരുടെ കുടുംബ സുഹൃത്ത് കൂടിയായ ശ്രീചിത്രയിലെ ന്യൂറോ സര്‍ജന്‍ ഡോ ഈശ്വറിനെ ബന്ധപ്പെട്ട് അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചു. അദ്ദേഹം കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പൊക്യുവര്‍മെന്റ് മാനേജര്‍ ഡോ മുരളീധരനെ വിവരം അറിയിക്കുകയും സംസ്ഥാനസര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസുമായി ബന്ധപ്പെട്ട് അവയവദാനപ്രകൃയ പൂര്‍ത്തീകരിക്കുകയുമായിരുന്നു. പരേതനായ ദുഷ്യന്തനാണ് ശ്യാമളാദേവിയമ്മയുടെ ഭര്‍ത്താവ്. മക്കള്‍: ബിജിലി ഗോപകുമാര്‍, ബെന്‍സി ദുഷ്യന്തന്‍, ബിലീന ദുഷ്യന്തന്‍. മരുമക്കള്‍: ഡി ഗോപകുമാര്‍, നിമിഷ ബെന്‍സി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending