kerala
ഭിന്നശേഷി യുവാവിന് കാരുണ്യ ഭവനമൊരുക്കി സ്മാർട്ട്
ബൈത്തുറഹ്മയുടെ സമർപ്പണം ഏപ്രിൽ 3 ന് ഉച്ചക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: അനാഥനും ബഹുതല ഭിന്നശേഷിക്കാരനുമായ യുവാവിന് വീടൊരുക്കി മാതൃകയായിരിക്കുകയാണ് പടിഞ്ഞാറ്റുമുറിയിലെ ജീവകാരുണ്യ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ ശിഹാബ് തങ്ങൾസ് മോണ്യൂമെന്റ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെന്റ് (സ്മാർട്ട് ).
കൂട്ടിലങ്ങാടി പാറടിയിൽ താമസിക്കുന്ന നൂറു ശതമാനം മൾട്ടിപ്പിൾ ഡിസബിലിറ്റിയുള്ള പരേതനായ പാറമ്മൽ കൊച്ചുണ്ണിയുടെ മകൻ 32 കാരനായ റിയാസിനാണ് സ്മാർട്ടിന്റെ കാരുണ്യ ഭവനം ഒരുങ്ങിയിട്ടുള്ളത്.
മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റിയുടെ എല്ലാ അവശതകളോടും കൂടിയായിരുന്നു റിയാസിന്റെ ജനനം. തന്റെ ആവശ്യങ്ങള്‍ അറിയിക്കണമെങ്കില്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല ആംഗ്യം പോലും സാധ്യമാകാത്ത തരത്തിലുള്ള അവശതയും ശാരീരിക ബുദ്ധിമുട്ടുകളും. ഏതാവശ്യത്തിനും വലിയ അലര്ച്ചകളിലൂടെ മാത്രം പ്രതികരണം. വസ്ത്രം ധരിക്കാന്‍ ശീലിക്കാത്തതിനാല്‍ ഈ 32 ആം വയസ്സിലും ഊരിയെറിയുന്ന പ്രകൃതം, നടക്കാനാകാത്ത കാലുകള്‍, വായിലെത്തിക്കുന്ന ഭക്ഷണം മാത്രം ആഹരിക്കാന്‍ കഴിയുന്ന രീതി . ഓടിട്ട വീടിന്റെ വരാന്തയിലിട്ട മരപ്പടിയില്‍ ഒതുങ്ങിയിരുന്നു അവന്റെ ജീവിതം.
പിതാവ് നേരത്തെ മരണപ്പെട്ട റിയാസിന്റെ മുഴുവൻ തണലായിരുന്ന മാതാവും കൂടി 8 വർഷം മുമ്പ് വിട പറഞ്ഞതോടെ ഭാവി ചോദ്യചിഹ്നമായി. വിദ്യാർത്ഥികളായ ഒരു സഹോദരനും സഹോദരിയുമായിരുന്നു വീട്ടിൽ അവശേഷിച്ചിരുന്നത്.
റിയാസിനെ ഏറ്റെടുക്കാന്‍ ആളില്ലാതിരുന്ന സമയത്താണ് സ്മാര്‍ട്ട് പ്രവർത്തകരുടെ കരങ്ങള്‍ റിയാസിന് തണലേകാനിറങ്ങിത്തിരിച്ചത്. നാട്ടുകാരെക്കൂട്ടി കേരളത്തിലെ പല കെയർ സെന്ററുകളും സദനങ്ങളും കയറിയിറങ്ങിയെങ്കിലും റിയാസിന്റെ അവസ്ഥ കണ്ടപ്പോൾ അവർക്കെല്ലാം ഏറ്റെടുക്കാന്‍ പ്രയാസം. അവസാനം വടകരയിലെ തണൽ എന്ന സന്നദ്ധ സംഘടന നിബന്ധനകളോടെ ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും റിയാസിന്റെ അമ്മാവനും കുടുംബവും സംരക്ഷണ ചുമതല ഏറ്റെടുക്കാൻ മുന്നോട്ട് വന്നതോടെ പുനരധിവാസത്തെക്കുറിച്ചായിരുന്നു പിന്നീട് സ്മാർട്ടിന്റ ചിന്ത.
കാലപ്പഴക്കം കാരണം ജീർണ്ണിച്ച് തകർന്ന് വീഴാറായ ഓടിട്ട വീട് പൊളിച്ച് പുതിയ ബൈത്തുറഹ്മ നിർമ്മിച്ചു നൽകാൻ സ്മാർട്ട് തീരുമാനമെടുക്കുകയും വീടിന്റെ ഓരോ നിർമ്മാണ ഘട്ടങ്ങളിലും സ്മാർട്ട് വളണ്ടിയർമാരുടെ കൈയ് മെയ് മറന്ന സേവന പ്രവർത്തനങ്ങളിലൂടെ റിയാസിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ പ്രത്യേക മുറിയുൾപ്പെട്ട വീട് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു.
ബൈത്തുറഹ്മയുടെ സമർപ്പണം ഏപ്രിൽ 3 ന് ഉച്ചക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
kerala
ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.
അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
kerala
അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അനീഷ് മരണം വിവാദത്തെ തുടര്‍ന്ന് സമരസമിതി ജോലി ബഹിഷ്കരണത്തിനൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അനീഷിന് ജോലിസമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളില്‍ 825 എണ്ണം അനീഷ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തോന്നിയതാണെന്നും കളക്ടര്‍ വിശദീകരിച്ചു.
kerala
ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി
രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.
രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.
ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന് ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.
ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന് ഡോ. പി. ജെ ജെയിംസ്
ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍
+91 81390 00226 വിളിക്കാവുന്നതാണ്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

