Connect with us

Video Stories

നോട്ട് പിന്‍വലിക്കല്‍ ബ്ലോഗ്: നടന്‍ മോഹന്‍ലാലിനെതിരെ വാളെടുത്ത് സോഷ്യല്‍ മീഡിയ

Published

on

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗ് പോസ്റ്റിട്ട നടന്‍ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശന ശരങ്ങള്‍. സ്വന്തം പണം മാറിക്കിട്ടുന്നതിനു വേണ്ടി പ്രായഭേദമന്യേ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്നവരെ, മദ്യത്തിനു വേണ്ടി ക്യൂനില്‍ക്കുന്നതിനോട് ഉപമിച്ചതാണ് മോഹന്‍ലാലിന്റെ നിലപാടിനെതിരെ പ്രതികരിക്കാന്‍ സോഷ്യല്‍ മീഡിയയെ നിര്‍ബന്ധിച്ചത്.

ചില പ്രതികരണങ്ങളിലൂടെ…

വിഷ്ണു പത്മനാഭന്‍: യേട്ടാ , യേട്ടന്റെ കാസനോവയും ഓ ലൈലാ യും വരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് , ലാലിസത്തെ പലരും തലങ്ങും വിലങ്ങും ആക്രമിച്ചപ്പോള്‍ പ്രത്യാഘാതങ്ങള്‍ ഓര്‍ക്കാതെ മൈക്കില്‍ ജാക്സനും എ ആര്‍ റഹ്മാനും വരെ ലിപ് സിങ്ക് ചെയ്യിച്ചാണ് വന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത് എന്ന് വരെ പറഞ്ഞു വാദിച്ചിട്ടുണ്ട് , നാട്ടില്‍ കുടം കണക്കിന് മില്‍മാ പാല്‍ പുലി മുരുഗനു പാലഭിഷേകം നടത്തിയപ്പോള്‍ മില്‍മാ പാല്‍ കിട്ടാത്ത ദുബായില്‍ അല്‍ റവാബി മില്‍ക്ക് വെച്ച് ഞാന്‍ പാലഭിഷേകം നടത്തിയിട്ടുണ്ട്.

മേജര്‍ രവിയുടെ സിനിമ എത്ര വേണമെങ്കിലും ചെയ്തോളൂ ,കാസനോവ സെക്കന്റ് പാര്‍ട്ട് എടുത്തോളൂ ലൈലാ ഓ ലൈലാ ജെയിംസ് ബോണ്ട്‌ പോലെ ഒരു സീരിയസ് തന്നെ ആക്കിക്കോളൂ ,ഞാനന്നും കടുത്ത പിന്തുണ ആയി കൂടെ ഉണ്ടാകും …

പക്ഷെ ഈ ബ്ലോഗ്‌ എഴുത്ത് ഒന്ന് നിര്‍ത്താമോ ,പ്ലീസ് .

എന്ന് ഒരു കടുത്ത ആരാധകന്‍ .


ബഷീര്‍ വള്ളിക്കുന്ന്: ആ ക്യൂവല്ല, ഈ ക്യൂ മിഷ്ടർ.. .
ഒരു നേരത്തെ അരി വാങ്ങിക്കാൻ, മീനും മുളകും വാങ്ങിക്കാൻ, ഡോക്ടറെ കാണാൻ.. അങ്ങിനെ നിത്യജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ചിലവുകൾക്കുള്ള പണത്തിനാണ് മിസ്റ്റർ മോഹൻലാൽ സാധാരണക്കാരൻ ക്യൂ നില്ക്കുന്നത്. സിനിമയ്ക്കും മദ്യത്തിനും അതിഷ്ടപ്പെടുന്നവർ ക്യൂ നില്കുന്ന പോലെയല്ല ഇതെന്ന് മനസ്സിലാക്കാൻ ഇത്തിരി കോമൺ സെൻസ് മതി..
മണിക്കൂറുകൾ ക്യൂ നിന്ന് തളർന്ന് വീണ് മരിച്ചവരുണ്ട്.. ചികിത്സ കിട്ടാതെ മരിച്ചവരുണ്ട്.. ആത്മഹത്യ ചെയ്തവരുണ്ട്.. അവരെയൊക്കെ മദ്യത്തിന് ക്യൂ നില്ക്കുന്നവരുമായി ഉപമിച്ച് സ്വയം നാറരുത്..’വൈകീട്ടത്തെ പരിപാടി’യും അന്തിക്കുള്ള കഞ്ഞിവെള്ളവും തമ്മിൽ വലിയ വ്യതാസമുണ്ട്..
ബ്ലോഗെഴുതിക്കോളൂ, പക്ഷേ ബ്ലോഗർമാരെ മൊത്തം നാട്ടുകാർ കൈവെക്കുന്ന രൂപത്തിൽ എഴുതി നാറ്റിക്കരുത് 😛


ജയരാജ് നാരായണന്‍: പ്രിയ ലാലേട്ടാ ങ്ങടെ ബ്ലോഗ് ഞങ്ങ സഹിച്ചു, ഇതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല.. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു നൽകുന്ന നാട്ടിൽ (ചിലർക്ക് ബാധകമല്ല) ഏട്ടൻ ഇനിയും എഴുതിക്കോ..
എന്നാലും ഏട്ടൻ വീണ്ടും ആ രവിയുടെ , സോറി മേജർ രവിയുടെ (പേര് മാത്രം വിളിച്ചാൽ കൊല്ലാൻ വരുന്ന നാടാണേ..) സിനിമയിൽ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോ നുമ്മടെ ചങ്ക് തകർന്നു പോയി..
കൊല്ലാമായിരുന്നില്ലേ??…
ഇതിലും ഭേദം അതായിരുന്നു …
എന്ന് ലാലേട്ടന്റെ ഒരു കട്ട ആരാധകൻ..


രാജീവ് മാങ്കോട്ടില്‍: മോഹൻലാലിനോട്… നിങ്ങളുടെ കഥാപാത്രം വിഷമിക്കുന്ന അല്ലേൽ മരിക്കുന്ന ഒരു സിനിമയുണ്ടേൽ കണ്ണു നിറയാതെ അത് കണ്ടിട്ടില്ല, നിങ്ങളിലെ നടനെ അത്രക്കിഷ്ടമാണ്. ഒട്ടുമിക്ക മലയാളിയും ഇങ്ങനെയൊക്കെയാകും, എന്നുവെച്ചു അറിയാത്ത കാര്യത്തിൽ കേറി അഭിപ്രായം പറയരുത്, സിനിമയില്ലാതെ ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾ നടുറോഡിൽ പൊരിവെയിലത്തു വരിനിന്നിട്ടുണ്ടോ? സ്വന്തം പണത്തിനു വേണ്ടി വിഷമിച്ചിട്ടുണ്ടോ ? സാദാരണക്കാരുടെ കഷ്ടപ്പാട് അറിഞ്ഞിട്ടുണ്ടോ ? ചുമ്മാ കേറി ബ്ലോഗെഴുതാൻ ആർക്കും പറ്റും. പ്രത്യേകിച്ച് കഷ്ടപ്പാടൊന്നുമില്ലാതെ ജീവിക്കുമ്പോൾ, താങ്കളെ പോലെ നികുതി വെട്ടിച്ച ജീവിച്ചു വാർത്തയിൽ ഇടം നേടിയ ഒരാൾ തന്നെ വേണം ഇത് പറയാൻ… സ്വന്തം പണത്തിനു വേണ്ടി വരി നിന്നു കുഴഞ്ഞു വീണ വയനാട്ടിലെ ജോസഫുൾപ്പെടെ 55 പേർ ഈ നയം കൊണ്ട് ഇവിടെ മരിച്ചു വീണു തങ്ങളുടെ കുടുംബത്തോടൊപ്പം കഴിഞ്ഞു കൊതി തീർന്നവരായിരുന്നില്ല അവരാരും. അതൊന്നും നിങ്ങൾക്കൊരു പ്രശ്നമാവില്ല, ഇത്തവണ ലിസ്റ്റ് വരുമ്പോൾ ഒരു പദ്മഭൂഷണോ, അല്ലേൽ ഷിറ്റണ്ണനെ പോലെ ഒരു രാജ്യസഭയോ കിട്ടുമായിരിക്കും. ഒന്നോർത്തോളൂ സാധാരണക്കാരൻ മടക്കി ചുരുട്ടി സൂക്ഷിച്ച നോട്ടിലാണ് താങ്കൾ complete actor ആയത്. അവരാണ് കഷ്ടപ്പെടുന്നത് പിൻതുണച്ചില്ലേലും അവരുടെ മുഖത്തിട്ട് തുപ്പരുത്…


രോഹിത് കെ.പി: ആരാധനാലയത്തിലും മദ്യ ഷാപ്പിലും സിനിമാ തീയേറ്ററിലും ആളുകൾ വരി നിൽക്കുന്നതും നോട്ടിനു വേണ്ടി ആളുകൾ ഗതികേടുകൊണ്ട് വരി നിൽക്കുന്നതും തമ്മിൽ ഒരിക്കലും താരദമ്യം പാടില്ലായിരുന്നു ലാലേട്ടാ …
ആളുകൾ സ്വന്തം സന്തോഷത്തിനും സുഖത്തിനും വേണ്ടി വരി നിൽക്കുന്നതും ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ട് വരി നിൽക്കുന്നതും തമ്മിൽ ആനയും അമ്പഴങ്ങയും പോലെ വ്യത്യാസമുണ്ട് .
താങ്കളുടെ ബ്ലോഗ് പോസ്റ്റിനോട് ശക്തമായി വിയോജിക്കുന്നു …


സുജിത് ചന്ദ്രന്‍: കംപ്ലീറ്റാക്ടർ ഇല്ലോളം താമയിച്ചാലും ബ്ലോഗിയല്ലോ!
മദ്യം വാങ്ങാനും സിനിമാ കാണാനും അന്പലത്തിലും പള്ളീലും കേറാനും വരി നിക്കാമെങ്കീ എടിഎമ്മീക്കേറാനും വരിനിന്നൂടേ രാജ്യസ്നേഹികളായ നാട്ടാരേ… എന്ന് നടനവിസ്മയത്തിൻറെ ന്യായമായ ചോദ്യം.
അവസരം കിട്ടുന്പോളെല്ലാം വരി നിന്ന് കരണ്ട് ചാർജ്ജും വെള്ളക്കരോം ഒക്കെ കെട്ടാൻ അതിയാൻ താൽപ്പര്യപ്പെടാറുണ്ടത്രേ.
(അവസരം കിട്ടാറില്ലാന്ന് മാത്രം. അല്ലേ കാണാരുന്ന്…)
വരയൻപുലികളുടെ അന്തകൻ വരെ വരി നിൽക്കാനുള്ള അവസരത്തിനായി ദാഹിക്കുകയാണ് സൂർത്തുക്കളേ….
അപ്പപ്പിന്നെ പാവം പ്രജകളായ നമ്മക്കെന്താ വരിനിന്നൂടേ?
അങ്ങേരടെ കണക്കിൽ വരിനിന്നാണ് നമ്മളെല്ലാം രാജ്യസ്നേഹം തെളിയിക്കേണ്ടത്.
റെയ്‌ഡിനുവന്ന ആദായനികുതി വകുപ്പുകാർക്ക് കട്ടൻകാപ്പി ഇട്ടുകൊടുത്തും അടുത്ത തലമുറക്കുവേണ്ടി ആനക്കൊന്പ് സംരക്ഷിച്ചും റിട്ടയേഡ് മേജർ രവിയുടെ പട്ടാളപ്പടങ്ങളിൽ അഭിനയിച്ചും അദ്ദേഹം ഓൾറെഡി രാജ്യസ്നേഹം തെളിയിച്ചിട്ടുണ്ട്.
വരിനിൽക്കുന്നതിനിടെ രാജ്യത്ത് കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം അന്പതുകടന്നത് അദ്ദേഹം അറിഞ്ഞോ എന്നറിയില്ല. ആ മരണങ്ങളൊന്നും അതിർത്തിയിൽ അല്ലാത്തതിരുന്നതുകൊണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ല.


കെ.ജെ ജേക്കബ്: ക്രൂരന്മാരായ മലയാളികളേ, .
ഇപ്പോൾ അദ്യം ക്യൂ നിന്നിട്ടുണ്ടോ എന്ന ചോദ്യവുമായാണ് നിങ്ങളുടെ വരവ്.
ആയിക്കോട്ടെ. എങ്കിലും ഒന്ന് ചോദിച്ചോട്ടെ.
എപ്പോഴെങ്കിലും ഒരു പ്രാവശ്യം ക്യൂ നിൽക്കാൻ അദ്ദേഹത്തിന് അവസരം കൊടുത്തിട്ടുണ്ടോ? മദ്യഷോപ്പിനു മുൻപിൽ? ആരാധാനാലയത്തിനു മുൻപിൽ? സിനിമാശാലകൾക്കു മുന്നിൽ?
അതൊക്കെ പോട്ടെ, വോട്ടു ചെയ്യാൻ?
ഒരിക്കലും ഒരവസരം കൊടുത്തില്ല. പല പ്രാവശ്യം ശ്രമിച്ചിട്ടും; അദ്ദേഹത്തെ ചവിട്ടി പുറത്താക്കി, ക്യൂ നിങ്ങൾ കയ്യടക്കി. അവിടെയെല്ലാം നിങ്ങൾ ക്യൂ നിന്നു.
സിനിമയിലഭിനയിക്കാൻ ധാരാളം അവസരങ്ങൾ കൊടുത്തു. പക്ഷെ ഇക്കാലമത്രയും ആയിട്ടും ക്യൂവിൽ നിൽക്കാൻ ഒരവസരം കൊടുത്തിട്ടുണ്ടോ?
ഇനിയെങ്കിലും ഇതൊന്നു അവസാനിപ്പിച്ചുകൂടെ? അങ്ങ് മരുഭൂമിയിൽ കഷ്ടപ്പെടുന്ന അദ്ദേഹം തിരിച്ചുവരുമ്പോൾ ഒരവസരം കൊടുത്തുകൂടെ?
അപ്പോഴും എ ടി എം ക്യൂവിൽത്തന്നെ നിൽക്കുമോ? അതോ അദ്ദേഹത്തിന് ഒരവസരം കൊടുക്കുമോ? രാവിലെ? അല്ലെങ്കിൽ ഉച്ചയ്ക്ക്? അല്ലെങ്കിൽ വേണ്ട, വൈകിട്ടെന്താ പരിപാടി?
അതിനൊന്നും തയ്യാറല്ല. ഒരവസരവും വേണ്ടെന്നുവയ്ക്കാനും തയ്യാറല്ല. എല്ലാ ക്യൂവിലും നിങ്ങക്ക് നിൽക്കണം.
ഒന്ന് ചോയ്ച്ചോട്ടെ, സത്യത്തിൽ ഇതൊക്കെ കംപ്ലീറ്റ് ആക്റ്റിംഗല്ലേ?
ഒരവസരം വന്നപ്പോൾ ചോയ്ച്ചു എന്നേയുള്ളൂ.


വിജയരാഘവന്‍ പനങ്ങാട്ട്‌: പത്മശ്രീ ഡോക്ടർ ലഫ്റ്റനന്റ് കേണൽ ഭരത് സരോജ് കുമാർ ഒരു ശരിയായിരുന്നെന്നോ…?
കഷ്ടം..
ഇനി ശ്രീനിവാസനോട് ബഹുമാനം തോന്നിപ്പോകുമോ എന്നൊരു പേടി….

kerala

യു.ജി.സി നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിമുടി തകര്‍ക്കും: എം.എസ്.എഫ്‌

ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു. 

Published

on

വൈസ് ചാൻസലർമാരുടെ (വിസി) നിയമനവും സർവകലാശാല പ്രൊഫസർമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അടുത്തിടെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രതയെയും സ്വയംഭരണത്തെയും ആഴത്തിൽ ദുർബലപ്പെടുത്തുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന്
എം.എസ്.എഫ്‌ ദേശീയ കമ്മിറ്റി.

കൂടുതൽ രാഷ്ട്രീയ ഇടപെടലുകളും അധികാര കേന്ദ്രീകരണവും ഉൾപ്പെടുന്ന വിസി നിയമനങ്ങളെക്കുറിച്ചുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. രാഷ്ട്രീയ പരിഗണനകൾക്ക് അനുകൂലമായി അക്കാദമിക് യോഗ്യതകളും സ്ഥാപനപരമായ ആവശ്യങ്ങളും മാറ്റിവയ്ക്കുന്നതിലൂടെ, അക്കാദമിക് മികവിന് മുൻഗണന നൽകുന്നതിന് പകരം യൂണിവേഴ്‌സിറ്റികളെ ഉദ്യോഗസ്ഥ ശക്തികളുടെ നിയന്ത്രണത്തിലാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു.

ഈ നിർദ്ദേശങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതിനും, അക്കാദമിക് സമൂഹത്തിന്റെ സ്വയംഭരണത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും, വിദ്യാഭ്യാസപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ കാരണങ്ങളാൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും.

രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മുക്തമായി ബൗദ്ധിക സ്വാതന്ത്ര്യം, വിമർശനാത്മക ചിന്ത, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഇടങ്ങളായി സർവകലാശാലകൾ നിലനിൽക്കണം. സർക്കാർ ഈ പിന്തിരിപ്പൻ നയങ്ങൾ പുനഃപരിശോധിക്കുകയും പകരം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെ സമഗ്രതയും സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും വേണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അർഷാദ് എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ ആവിശ്യപ്പെട്ടു.

Continue Reading

Video Stories

വ്യക്തിപൂജയില്‍ നിന്നും ഭക്തി പൂജയിലേക്ക്

Published

on

വ്യക്തിപൂജയെ എക്കാലവും തള്ളിപ്പറഞ്ഞിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. വ്യക്തിപൂജ പാര്‍ട്ടി രീതിയല്ല പാര്‍ട്ടിയാണ് മുകളില്‍ പാര്‍ട്ടിക്ക് മുകളിലല്ല ആരും എന്നൊക്കെയാണ് നാളിതുവരെ സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നത്. അത് അവാസ്തവവും ചരിത്ര വിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിട്ട് തന്നെ വ്യക്തിപൂജയും അമിത ഭക്തിയുമൊക്കെ എക്കാലവും ഉണ്ട്. മൂന്നു വര്‍ഷം മുന്‍പ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച കാരണഭൂതം തിരുവാതിരയിലൂടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ സ്തുതി പാടലിന്റെ പാരമ്യതയില്‍ എത്തിച്ച് പാര്‍ട്ടി മാറ്റം വ്യക്തമാക്കിയിരുന്നു. കാരണഭൂതന്‍ എന്നായിരുന്നു അന്ന് പിണറായി വിജയനെ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നിതാ വ്യക്തിപൂജയുടെ ഒരു സെക്കന്‍ഡ് പാര്‍ട്ട് വന്നിരിക്കുകയാണ്. മാരക വേര്‍ഷന്‍. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് പിണറായിയെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗാനം പുറത്ത് വന്നത്. കാരണ ഭൂതനില്‍ നിന്ന് ഫീനിക്സ് പക്ഷിയായും പടനായകനുമൊക്കെയായിട്ടാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നത് പണ്ടേ സി.പി.എമ്മുകാരുടെ രീതിയായതിനാല്‍ പിണറായി സ്തുതി പാട്ട് എഴുതിയ ധനവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍ നിയമനത്തിന് അപേക്ഷ നല്‍കും മുമ്പേ നിയമനവും കാറുള്‍പ്പെടെ സൗകര്യവും നല്‍കി പിണറായി ഇന്നത്തെ കമ്മ്യൂണിസത്തിന്റെ ശരിയായ മുഖമായ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിനെ പോലും കടത്തി വെട്ടി. ലോക രാഷ്ട്രീയത്തില്‍ തന്നെ വ്യക്തിപൂജയുടെ മാരക വേര്‍ഷന്‍സ് കാണണമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മതി. ഇതിന്റെ ജീവിച്ചിരിക്കുന്ന രണ്ട് വേര്‍ഷനുകളായാണിപ്പോള്‍ പിണറായിയും കിങ് ജോങ് ഉന്നും നിലനില്‍ക്കുന്നത്. യുഗോസ്ലാവിയയില്‍ ജോസ് മാര്‍ഷല്‍ ടിറ്റോ, അല്‍ബേനിയയില്‍ ആന്‍വര്‍ ഹോജ, റൊമാനിയിലെ നിക്കോളാസ് ചെസ്സ്‌ക്യൂ, റഷ്യയില്‍ സാലിന്‍, ലെനിന്‍ എന്തിന് മാര്‍ക്സിസം എന്നത് തന്നെ മാര്‍ക്‌സിനോടുള്ള അദ്ദേഹത്തിന്റെ ചിന്തകളോടുള്ള വ്യക്തിപൂജയാണ്. ഡബിള്‍ ചങ്ക് മള്‍ട്ടിപ്പിള്‍ ചങ്ക് എന്നൊക്കെ അണികളായ പാണന്‍മാര്‍ പാടിപ്പുകഴ്ത്താറുണ്ടെങ്കിലും പിണറായിക്കായുള്ള വ്യക്തിപൂജ എല്ലാ സീമകളും കടന്നാണിപ്പോള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി തന്നെ മുമ്പ് പറഞ്ഞത് പിണറായി വിജയന്‍ സൂര്യനാണെന്ന്. അത് പക്ഷേ ജ്വലിക്കുന്നതാണോ കെട്ടതാണോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ദൈവമില്ലെന്ന് പറഞ്ഞിരുന്ന പാര്‍ട്ടി ഒടുവില്‍ പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണ് പറഞ്ഞതും ഈയടുത്ത കാലത്താണ്. സഹകരണ മന്ത്രി വാസവനായിരുന്നു ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. മുമ്പ് വ്യക്തി പൂജയുടെ പേരില്‍ പി ജയരാജിനെതിരെ നടപടിയെടുത്ത പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ പിണറായി വിജയനെതിരെ ഒരു വ്യക്തിപൂജ സ്തുതിഗാനങ്ങള്‍ വരുമ്പോള്‍ അത് ഉണ്ടാകുന്നില്ല. പിണറായി വിജയന്റെ അറിവോടുകൂടി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ആലപിക്കപ്പെടുന്നത് എന്നത് തന്നെയാണ് ഇതിന്റെ കാരണം.

മുമ്പ് സി.പി.എം സമ്മേളനത്തിനിടെ വി.എസിനായി ആര്‍ത്തുവിളിച്ചവരെ നിലക്കു നിര്‍ത്താന്‍ പിണറായി നടത്തിയ ആക്രോശം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. കള്ളുകുടിച്ചു വന്നു വല്ലതും കാണിക്കാന്‍ ആണെങ്കില്‍ വേറെ സ്ഥലം നോക്കണം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. അത് മദ്യപിച്ച് വന്ന ആളുകള്‍ ചെയ്തുകൂട്ടിയ ഒരു പ്രവര്‍ത്തിയായിട്ടാണ് വിലയിരുത്തിയിരുന്നത്. വി.എ സ് ആരാധന എന്ന് പറയുന്നത് പിണറായി വിജയനോടുള്ള അടിമത്വം നിറഞ്ഞ ആരാധനയോട് ഒരിക്കലും ചേര്‍ത്ത് വെക്കാനോ താരതമ്യം ചെയ്യാനോ പോലും കഴിയില്ലെന്നത് മറ്റൊരു കാര്യം. പിണറായിയുടെ സമ്പൂര്‍ണ ആധിപത്യത്തിന് കീഴിലേക്ക് പാര്‍ട്ടി മാറും മുമ്പ് പാര്‍ട്ടിയുടെ പ്രചാരണ പോസ്റ്ററുകളില്‍ ഒന്നും നേതാക്കളുടെ പടങ്ങള്‍ വന്നിരുന്നില്ല. അച്യുതാനന്ദന്റെ പടങ്ങള്‍ വെച്ച് ആരാധിക്കു ന്നതിനെതിരെ ഇതേ പിണറായി വിജയനും മറ്റു നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ തന്നെ പടവാളേന്തിയിരുന്നു. പക്ഷേ ഇതൊക്കെ പഴയ കഥ പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍ പിണറായിയുടെ പടം വെച്ച് സംസ്ഥാനം മുഴുവന്‍ പോസ്റ്ററുകള്‍ നിരന്നതും മറക്കാനാവില്ല. 2016 തൊട്ട് ഇങ്ങോട്ട് നോക്കിക്കഴിഞ്ഞാല്‍ പിണറായി വിജയന്‍ എന്ന നേതാവിന്റെ ഒരു അധികാരത്തിലേക്കുള്ള വരവിനെ ആഘോഷിക്കുന്ന നിലയിലും അദ്ദേഹം അധികാരത്തില്‍ ഇരുന്നുകൊണ്ടാണ് ഈ പാര്‍ട്ടിയെയും കേരളത്തിലെ ജനങ്ങളെയും ഒക്കെ തന്നെ മുന്നോട്ടു നയിക്കുന്നതും എന്ന തരത്തിലുള്ള അറു ബോറന്‍, വഷളന്‍ പാട്ടുകള്‍ വരാന്‍ തുടങ്ങിയത്.

ജീവിച്ചിരിക്കുന്ന നേതാക്കളെ പുകഴ്ത്തുക അവര്‍ക്ക് വേണ്ടി സിന്താബാദ് വിളിക്കുക അങ്ങനെ ഒരു രീതി സിപിഎമ്മില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാണുന്ന മുണ്ടുടുത്ത മോദിയുടെ ഭരണ കാലത്ത് സിപിഎമ്മിന്റെ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണത നിറഞ്ഞ മാറ്റങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പഴയ രീതിയില്‍ പോയി കഴിഞ്ഞാല്‍ പാര്‍ട്ടി വളരില്ല ഇതുപോലെയുള്ള സ്തുതിഗാനങ്ങളും പാട്ടുകളും ഫ്‌ളകസുകളും പോസ്റ്ററുകളും ഒക്കെ ഇല്ലാതെ പാര്‍ട്ടി വളരില്ല എന്ന തോന്നലിലേക്ക് സിപിഎം എത്തിക്കഴിഞ്ഞു. എല്ലാ കാലത്തും പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് മുഹമ്മദലിയിലൂടെ കേരളത്തിന് ഒളിംപിക്സ് സ്വര്‍ണമെഡല്‍ വാങ്ങിക്കൊടുത്ത മുന്‍ മന്ത്രി ഇ.പി തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കുന്ന ആളല്ലെന്ന് മുഖ്യമന്ത്രി ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍, അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്നായിരുന്നു വാഴ്ത്തു പാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി.

 

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Trending