Connect with us

Video Stories

നോട്ട് പിന്‍വലിക്കല്‍ ബ്ലോഗ്: നടന്‍ മോഹന്‍ലാലിനെതിരെ വാളെടുത്ത് സോഷ്യല്‍ മീഡിയ

Published

on

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗ് പോസ്റ്റിട്ട നടന്‍ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശന ശരങ്ങള്‍. സ്വന്തം പണം മാറിക്കിട്ടുന്നതിനു വേണ്ടി പ്രായഭേദമന്യേ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്നവരെ, മദ്യത്തിനു വേണ്ടി ക്യൂനില്‍ക്കുന്നതിനോട് ഉപമിച്ചതാണ് മോഹന്‍ലാലിന്റെ നിലപാടിനെതിരെ പ്രതികരിക്കാന്‍ സോഷ്യല്‍ മീഡിയയെ നിര്‍ബന്ധിച്ചത്.

ചില പ്രതികരണങ്ങളിലൂടെ…

വിഷ്ണു പത്മനാഭന്‍: യേട്ടാ , യേട്ടന്റെ കാസനോവയും ഓ ലൈലാ യും വരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് , ലാലിസത്തെ പലരും തലങ്ങും വിലങ്ങും ആക്രമിച്ചപ്പോള്‍ പ്രത്യാഘാതങ്ങള്‍ ഓര്‍ക്കാതെ മൈക്കില്‍ ജാക്സനും എ ആര്‍ റഹ്മാനും വരെ ലിപ് സിങ്ക് ചെയ്യിച്ചാണ് വന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത് എന്ന് വരെ പറഞ്ഞു വാദിച്ചിട്ടുണ്ട് , നാട്ടില്‍ കുടം കണക്കിന് മില്‍മാ പാല്‍ പുലി മുരുഗനു പാലഭിഷേകം നടത്തിയപ്പോള്‍ മില്‍മാ പാല്‍ കിട്ടാത്ത ദുബായില്‍ അല്‍ റവാബി മില്‍ക്ക് വെച്ച് ഞാന്‍ പാലഭിഷേകം നടത്തിയിട്ടുണ്ട്.

മേജര്‍ രവിയുടെ സിനിമ എത്ര വേണമെങ്കിലും ചെയ്തോളൂ ,കാസനോവ സെക്കന്റ് പാര്‍ട്ട് എടുത്തോളൂ ലൈലാ ഓ ലൈലാ ജെയിംസ് ബോണ്ട്‌ പോലെ ഒരു സീരിയസ് തന്നെ ആക്കിക്കോളൂ ,ഞാനന്നും കടുത്ത പിന്തുണ ആയി കൂടെ ഉണ്ടാകും …

പക്ഷെ ഈ ബ്ലോഗ്‌ എഴുത്ത് ഒന്ന് നിര്‍ത്താമോ ,പ്ലീസ് .

എന്ന് ഒരു കടുത്ത ആരാധകന്‍ .


ബഷീര്‍ വള്ളിക്കുന്ന്: ആ ക്യൂവല്ല, ഈ ക്യൂ മിഷ്ടർ.. .
ഒരു നേരത്തെ അരി വാങ്ങിക്കാൻ, മീനും മുളകും വാങ്ങിക്കാൻ, ഡോക്ടറെ കാണാൻ.. അങ്ങിനെ നിത്യജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ചിലവുകൾക്കുള്ള പണത്തിനാണ് മിസ്റ്റർ മോഹൻലാൽ സാധാരണക്കാരൻ ക്യൂ നില്ക്കുന്നത്. സിനിമയ്ക്കും മദ്യത്തിനും അതിഷ്ടപ്പെടുന്നവർ ക്യൂ നില്കുന്ന പോലെയല്ല ഇതെന്ന് മനസ്സിലാക്കാൻ ഇത്തിരി കോമൺ സെൻസ് മതി..
മണിക്കൂറുകൾ ക്യൂ നിന്ന് തളർന്ന് വീണ് മരിച്ചവരുണ്ട്.. ചികിത്സ കിട്ടാതെ മരിച്ചവരുണ്ട്.. ആത്മഹത്യ ചെയ്തവരുണ്ട്.. അവരെയൊക്കെ മദ്യത്തിന് ക്യൂ നില്ക്കുന്നവരുമായി ഉപമിച്ച് സ്വയം നാറരുത്..’വൈകീട്ടത്തെ പരിപാടി’യും അന്തിക്കുള്ള കഞ്ഞിവെള്ളവും തമ്മിൽ വലിയ വ്യതാസമുണ്ട്..
ബ്ലോഗെഴുതിക്കോളൂ, പക്ഷേ ബ്ലോഗർമാരെ മൊത്തം നാട്ടുകാർ കൈവെക്കുന്ന രൂപത്തിൽ എഴുതി നാറ്റിക്കരുത് 😛


ജയരാജ് നാരായണന്‍: പ്രിയ ലാലേട്ടാ ങ്ങടെ ബ്ലോഗ് ഞങ്ങ സഹിച്ചു, ഇതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല.. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു നൽകുന്ന നാട്ടിൽ (ചിലർക്ക് ബാധകമല്ല) ഏട്ടൻ ഇനിയും എഴുതിക്കോ..
എന്നാലും ഏട്ടൻ വീണ്ടും ആ രവിയുടെ , സോറി മേജർ രവിയുടെ (പേര് മാത്രം വിളിച്ചാൽ കൊല്ലാൻ വരുന്ന നാടാണേ..) സിനിമയിൽ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോ നുമ്മടെ ചങ്ക് തകർന്നു പോയി..
കൊല്ലാമായിരുന്നില്ലേ??…
ഇതിലും ഭേദം അതായിരുന്നു …
എന്ന് ലാലേട്ടന്റെ ഒരു കട്ട ആരാധകൻ..


രാജീവ് മാങ്കോട്ടില്‍: മോഹൻലാലിനോട്… നിങ്ങളുടെ കഥാപാത്രം വിഷമിക്കുന്ന അല്ലേൽ മരിക്കുന്ന ഒരു സിനിമയുണ്ടേൽ കണ്ണു നിറയാതെ അത് കണ്ടിട്ടില്ല, നിങ്ങളിലെ നടനെ അത്രക്കിഷ്ടമാണ്. ഒട്ടുമിക്ക മലയാളിയും ഇങ്ങനെയൊക്കെയാകും, എന്നുവെച്ചു അറിയാത്ത കാര്യത്തിൽ കേറി അഭിപ്രായം പറയരുത്, സിനിമയില്ലാതെ ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾ നടുറോഡിൽ പൊരിവെയിലത്തു വരിനിന്നിട്ടുണ്ടോ? സ്വന്തം പണത്തിനു വേണ്ടി വിഷമിച്ചിട്ടുണ്ടോ ? സാദാരണക്കാരുടെ കഷ്ടപ്പാട് അറിഞ്ഞിട്ടുണ്ടോ ? ചുമ്മാ കേറി ബ്ലോഗെഴുതാൻ ആർക്കും പറ്റും. പ്രത്യേകിച്ച് കഷ്ടപ്പാടൊന്നുമില്ലാതെ ജീവിക്കുമ്പോൾ, താങ്കളെ പോലെ നികുതി വെട്ടിച്ച ജീവിച്ചു വാർത്തയിൽ ഇടം നേടിയ ഒരാൾ തന്നെ വേണം ഇത് പറയാൻ… സ്വന്തം പണത്തിനു വേണ്ടി വരി നിന്നു കുഴഞ്ഞു വീണ വയനാട്ടിലെ ജോസഫുൾപ്പെടെ 55 പേർ ഈ നയം കൊണ്ട് ഇവിടെ മരിച്ചു വീണു തങ്ങളുടെ കുടുംബത്തോടൊപ്പം കഴിഞ്ഞു കൊതി തീർന്നവരായിരുന്നില്ല അവരാരും. അതൊന്നും നിങ്ങൾക്കൊരു പ്രശ്നമാവില്ല, ഇത്തവണ ലിസ്റ്റ് വരുമ്പോൾ ഒരു പദ്മഭൂഷണോ, അല്ലേൽ ഷിറ്റണ്ണനെ പോലെ ഒരു രാജ്യസഭയോ കിട്ടുമായിരിക്കും. ഒന്നോർത്തോളൂ സാധാരണക്കാരൻ മടക്കി ചുരുട്ടി സൂക്ഷിച്ച നോട്ടിലാണ് താങ്കൾ complete actor ആയത്. അവരാണ് കഷ്ടപ്പെടുന്നത് പിൻതുണച്ചില്ലേലും അവരുടെ മുഖത്തിട്ട് തുപ്പരുത്…


രോഹിത് കെ.പി: ആരാധനാലയത്തിലും മദ്യ ഷാപ്പിലും സിനിമാ തീയേറ്ററിലും ആളുകൾ വരി നിൽക്കുന്നതും നോട്ടിനു വേണ്ടി ആളുകൾ ഗതികേടുകൊണ്ട് വരി നിൽക്കുന്നതും തമ്മിൽ ഒരിക്കലും താരദമ്യം പാടില്ലായിരുന്നു ലാലേട്ടാ …
ആളുകൾ സ്വന്തം സന്തോഷത്തിനും സുഖത്തിനും വേണ്ടി വരി നിൽക്കുന്നതും ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ട് വരി നിൽക്കുന്നതും തമ്മിൽ ആനയും അമ്പഴങ്ങയും പോലെ വ്യത്യാസമുണ്ട് .
താങ്കളുടെ ബ്ലോഗ് പോസ്റ്റിനോട് ശക്തമായി വിയോജിക്കുന്നു …


സുജിത് ചന്ദ്രന്‍: കംപ്ലീറ്റാക്ടർ ഇല്ലോളം താമയിച്ചാലും ബ്ലോഗിയല്ലോ!
മദ്യം വാങ്ങാനും സിനിമാ കാണാനും അന്പലത്തിലും പള്ളീലും കേറാനും വരി നിക്കാമെങ്കീ എടിഎമ്മീക്കേറാനും വരിനിന്നൂടേ രാജ്യസ്നേഹികളായ നാട്ടാരേ… എന്ന് നടനവിസ്മയത്തിൻറെ ന്യായമായ ചോദ്യം.
അവസരം കിട്ടുന്പോളെല്ലാം വരി നിന്ന് കരണ്ട് ചാർജ്ജും വെള്ളക്കരോം ഒക്കെ കെട്ടാൻ അതിയാൻ താൽപ്പര്യപ്പെടാറുണ്ടത്രേ.
(അവസരം കിട്ടാറില്ലാന്ന് മാത്രം. അല്ലേ കാണാരുന്ന്…)
വരയൻപുലികളുടെ അന്തകൻ വരെ വരി നിൽക്കാനുള്ള അവസരത്തിനായി ദാഹിക്കുകയാണ് സൂർത്തുക്കളേ….
അപ്പപ്പിന്നെ പാവം പ്രജകളായ നമ്മക്കെന്താ വരിനിന്നൂടേ?
അങ്ങേരടെ കണക്കിൽ വരിനിന്നാണ് നമ്മളെല്ലാം രാജ്യസ്നേഹം തെളിയിക്കേണ്ടത്.
റെയ്‌ഡിനുവന്ന ആദായനികുതി വകുപ്പുകാർക്ക് കട്ടൻകാപ്പി ഇട്ടുകൊടുത്തും അടുത്ത തലമുറക്കുവേണ്ടി ആനക്കൊന്പ് സംരക്ഷിച്ചും റിട്ടയേഡ് മേജർ രവിയുടെ പട്ടാളപ്പടങ്ങളിൽ അഭിനയിച്ചും അദ്ദേഹം ഓൾറെഡി രാജ്യസ്നേഹം തെളിയിച്ചിട്ടുണ്ട്.
വരിനിൽക്കുന്നതിനിടെ രാജ്യത്ത് കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം അന്പതുകടന്നത് അദ്ദേഹം അറിഞ്ഞോ എന്നറിയില്ല. ആ മരണങ്ങളൊന്നും അതിർത്തിയിൽ അല്ലാത്തതിരുന്നതുകൊണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ല.


കെ.ജെ ജേക്കബ്: ക്രൂരന്മാരായ മലയാളികളേ, .
ഇപ്പോൾ അദ്യം ക്യൂ നിന്നിട്ടുണ്ടോ എന്ന ചോദ്യവുമായാണ് നിങ്ങളുടെ വരവ്.
ആയിക്കോട്ടെ. എങ്കിലും ഒന്ന് ചോദിച്ചോട്ടെ.
എപ്പോഴെങ്കിലും ഒരു പ്രാവശ്യം ക്യൂ നിൽക്കാൻ അദ്ദേഹത്തിന് അവസരം കൊടുത്തിട്ടുണ്ടോ? മദ്യഷോപ്പിനു മുൻപിൽ? ആരാധാനാലയത്തിനു മുൻപിൽ? സിനിമാശാലകൾക്കു മുന്നിൽ?
അതൊക്കെ പോട്ടെ, വോട്ടു ചെയ്യാൻ?
ഒരിക്കലും ഒരവസരം കൊടുത്തില്ല. പല പ്രാവശ്യം ശ്രമിച്ചിട്ടും; അദ്ദേഹത്തെ ചവിട്ടി പുറത്താക്കി, ക്യൂ നിങ്ങൾ കയ്യടക്കി. അവിടെയെല്ലാം നിങ്ങൾ ക്യൂ നിന്നു.
സിനിമയിലഭിനയിക്കാൻ ധാരാളം അവസരങ്ങൾ കൊടുത്തു. പക്ഷെ ഇക്കാലമത്രയും ആയിട്ടും ക്യൂവിൽ നിൽക്കാൻ ഒരവസരം കൊടുത്തിട്ടുണ്ടോ?
ഇനിയെങ്കിലും ഇതൊന്നു അവസാനിപ്പിച്ചുകൂടെ? അങ്ങ് മരുഭൂമിയിൽ കഷ്ടപ്പെടുന്ന അദ്ദേഹം തിരിച്ചുവരുമ്പോൾ ഒരവസരം കൊടുത്തുകൂടെ?
അപ്പോഴും എ ടി എം ക്യൂവിൽത്തന്നെ നിൽക്കുമോ? അതോ അദ്ദേഹത്തിന് ഒരവസരം കൊടുക്കുമോ? രാവിലെ? അല്ലെങ്കിൽ ഉച്ചയ്ക്ക്? അല്ലെങ്കിൽ വേണ്ട, വൈകിട്ടെന്താ പരിപാടി?
അതിനൊന്നും തയ്യാറല്ല. ഒരവസരവും വേണ്ടെന്നുവയ്ക്കാനും തയ്യാറല്ല. എല്ലാ ക്യൂവിലും നിങ്ങക്ക് നിൽക്കണം.
ഒന്ന് ചോയ്ച്ചോട്ടെ, സത്യത്തിൽ ഇതൊക്കെ കംപ്ലീറ്റ് ആക്റ്റിംഗല്ലേ?
ഒരവസരം വന്നപ്പോൾ ചോയ്ച്ചു എന്നേയുള്ളൂ.


വിജയരാഘവന്‍ പനങ്ങാട്ട്‌: പത്മശ്രീ ഡോക്ടർ ലഫ്റ്റനന്റ് കേണൽ ഭരത് സരോജ് കുമാർ ഒരു ശരിയായിരുന്നെന്നോ…?
കഷ്ടം..
ഇനി ശ്രീനിവാസനോട് ബഹുമാനം തോന്നിപ്പോകുമോ എന്നൊരു പേടി….

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending