Connect with us

Video Stories

സോറി,ഹെംഗ്ബാര്‍ത്ത്

Published

on

കമാല്‍ വരദൂര്‍

ഷൂട്ടൗട്ട് ഇതാണ്…. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കൃപാകടാക്ഷം വേണം. സെഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വസ്തന്‍-അദ്ദേഹം പായിച്ച അഞ്ചാമത്തെ കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പര്‍ ദേബ്ജിത് മജുംദാറുടെ കാലില്‍ തട്ടിതെറിച്ചെങ്കില്‍ അതിനെ എന്താണ് വിളിക്കാനാവുക….. ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിലെ അതിശക്തനും ശാന്തനുമാണ് ഹെംഗ്ബാര്‍ത്ത്. കളിക്കളത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന സമീപനം പ്രൊഫഷണലിസത്തിന്റെ നിറചിത്രമാണ്. എന്‍ഡോയെ എടുത്ത കേരളത്തിന്റെ മൂന്നാം കിക്ക് പുറത്തേക്ക് പോയപ്പോള്‍ സെനഗലിന്റെ താരത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയത് ഹെംഗ്ബാര്‍ത്തായിരുന്നു.

അതേ താരത്തിന് അവസാന കിക്കില്‍ പിഴച്ചിരുന്നില്ല-പക്ഷേ ഗോള്‍ക്കീപ്പര്‍ മജുംദാര്‍ ഭാഗ്യവാനായിരുന്നു. അദ്ദേഹം ഡൈവ് ചെയ്ത ഭാഗത്തേക്കായിരുന്നില്ല. ഷോട്ട്. എന്നിട്ടും പന്ത് അദ്ദേഹത്തിന്റെ കാലില്‍ തട്ടി പുറത്തായി. ഡല്‍ഹിക്കെതിരെ നടന്ന സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഡല്‍ഹിയുടെ ഫ്‌ളോറന്‍ഡോ മലൂദയും പെലിസാരിയുമെല്ലാം എടുത്ത് കിക്കുകള്‍ പുറത്ത് പോയത് അവിശ്വസനീയമാണെങ്കില്‍ ഇവിടെ ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് പോലും പുറത്തേക്കാണ് പോയത്.ആരോണ്‍ ഹ്യൂസിന്റെ പരുക്ക് ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് തരത്തില്‍ ക്ഷീണമായിരുന്നു. ഒന്ന്-പ്രതിരോധത്തില്‍ ശക്തമായ ആ സാന്നിദ്ധ്യം, രണ്ട്-കൊല്‍ക്കത്തക്കാര്‍ക്ക് ഹ്യൂസിന്റെ അഭാവം നല്‍കുന്ന ആത്മവിശ്വാസം.

ഗോള്‍ നേടിയ കൊല്‍ക്കത്തന്‍ താരങ്ങളുടെ ആഹ്ലാദം

ഗോള്‍ നേടിയ കൊല്‍ക്കത്തന്‍ താരങ്ങളുടെ ആഹ്ലാദം

പകരം എന്‍ഡോയെ വന്നെങ്കിലും സമീഗ് ദുതെയും പോസ്റ്റീഗയും എന്‍ഡോയെ പലവട്ടം പരീക്ഷിച്ചു. പക്ഷേ ഹ്യൂസിന് പകരം നായകന്റെ ആം ബാന്‍ഡ് അണിഞ്ഞ ഫ്രഞ്ചുകാരന്‍ ഹെംഗ്ബാര്‍ത്തിന്റെ ശക്തമായ ആ സാന്നിദ്ധ്യം-ശാന്തനായി പന്തിനെ മാത്രമല്ല സഹതാരങ്ങളെയും നിയന്ത്രിക്കുന്ന ഹെംഗ്ബാര്‍ത്തിലെ ഫുട്‌ബോളര്‍ ശരിക്കുമൊരു റോള്‍ മോഡല്‍ താരമാണ്. 120 മിനുട്ടിലേക്ക് മല്‍സരം പോയിട്ടും തളരാതെ, ദേഷ്യമില്ലാതെ, വര്‍ധിത കരുത്തില്‍ അദ്ദേഹം മുന്നേറി. എന്നിട്ടും അവസാന കിക്കില്‍ നിര്‍ഭാഗ്യവാനായി. ഷൂട്ടൗട്ടില്‍ കളി ഇങ്ങനെ തന്നെയാണ്. എന്നും കണ്ണീര്‍ കുടിക്കുന്നത് അത് വരെ നന്നായി കളിച്ചവരായിരിക്കും.

ഗോളുകള്‍ രണ്ടും സുന്ദരമായിരുന്നു. മുഹമ്മദ് റാഫിയെന്ന തൃക്കരിപ്പൂരുകാരന്റെ കരുത്ത് അദ്ദേഹത്തിന്റെ തലയാണ്. പരുക്കില്‍ തളര്‍ന്നിട്ടും കോച്ച് കാപ്പല്‍ റാഫിയുടെ തലയെ വിശ്വസിച്ചതിനുള്ള പ്രതിഫലമായിരുന്നു ആ ഗോള്‍. അതേ കരുത്തിലായിരുന്നു കൊല്‍ക്കത്തയുടെ സെറീനോയുടെ ഹെഡ്ഡര്‍ മറുപടിയും. രണ്ടാം പകുതിയില്‍ രണ്ട് സബ്സ്റ്റിറ്റിയൂഷന്‍ ഒരുമിച്ച് വരുത്തി ജര്‍മനെയും മുഹമ്മദ് റഫീഖിനെയും ഒരുമിച്ചിറക്കിയുള്ള കോപ്പലിന്റെ തന്ത്രം മികച്ചതായിരുന്നു. രണ്ട് പേരും നന്നായി കളിച്ചുവെന്ന് മാത്രമല്ല ഷൂട്ടൗട്ടില്‍ നല്ല ഷോട്ടുകളും പായിച്ചു.

ഷൂട്ടൗട്ടില്‍ കേരളത്തിന്റെ ആദ്യ കിക്ക് പായിച്ചത് ജര്‍മനായിരുന്നു-സമ്മര്‍ദ്ദത്തിലും മികച്ച ഷോട്ട്. റഫീക്കിന്റെ പ്ലേസിംഗ് കിക്കായിരുന്നു. ആകെ പിറന്ന പത്ത് ഷോട്ടുകളില്‍ സുന്ദരം. എന്നിട്ടും ടീം തോറ്റെങ്കില്‍, ഇത്രയുമധികം കാണികള്‍ നിരാശപ്പെട്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്ന് ഒരു ലോകകപ്പില്‍ ഇറ്റലിയുടെ ഇതിഹാസ താരം റോബര്‍ട്ടോ ബാജിയോ പറഞ്ഞ വാക്കുകളെ മാത്രം കടമെടുക്കാം-ഞാന്‍ ദൈവമല്ല…. അതിസമ്മര്‍ദ്ദത്തിലും ഓരോ താരത്തിന്റെയും ലക്ഷ്യം രണ്ട് പോസ്റ്റിനും നടുവിലൂടെ പന്ത് പായിക്കലാണ്.

ഗോള്‍ക്കീപ്പര്‍മാര്‍ പ്രാര്‍ത്ഥിക്കാറുള്ളത് സ്വന്തം ഡൈവിംഗ് ആങ്കിളിലേക്ക് പന്ത് വരാനാണ്. ആരുടെ പ്രാര്‍ത്ഥനയാണ് ദൈവം സ്വീകരിക്കുകയെന്നത് ഷോട്ടിന് ശേഷം മാത്രമാണ് പറയാനാവുക.ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ഒരു ജയം പോലുമില്ലാതിരുന്ന ടീം, സ്വന്തം മൈതാനത്ത് മാത്രം കാണികളുടെ ശക്തമായ പിന്‍ബലത്തില്‍ മിന്നിയ ടീം-അതിജീവനത്തിന്റെ, സഹനത്തിന്റെ ശക്തി മുഴുവന്‍ പ്രകടിപ്പിച്ച ശാന്തനായ പരിശീലകന്റെ ടീം-അവര്‍ 120 മിനുട്ട് പോരാടിയത് ക്യാപ്റ്റനായ ആരോണ്‍ ഹ്യൂസ് ഇല്ലാതെയായിരുന്നു. നിരന്തരമായി കളിച്ച് തളര്‍ന്ന താരങ്ങളുമായിട്ടായിരുന്നു.

നമ്മുടെ താരങ്ങളില്‍ പലരും 30 പിന്നിട്ടവരാണെന്നതും ഓര്‍ക്കണം. മൈതാനത്ത് മല്‍സരശേഷം കണ്ട വാട്ടര്‍ ബോട്ടിലുകള്‍ തന്നെ സാക്ഷി- തളര്‍ച്ചയിലും മുഖത്ത് ക്ഷീണം പ്രകടിപ്പിക്കാതെ അവര്‍ കളിക്കുകയായിരുന്നു. ആ പോരാട്ടക്കളത്തില്‍ ഭാഗ്യം പൂര്‍ണമായും കൊല്‍ക്കത്തക്കൊപ്പം തിരിഞ്ഞെങ്കില്‍ അവരെ അനുമോദിക്കണം. പതിനൊന്ന് കേരളാ താരങ്ങളെയും അര ലക്ഷത്തിലധികം കാണികളെയുമാണ് അവര്‍ തോല്‍പ്പിച്ചത്. വെല്‍ഡണ്‍ കൊല്‍ക്കത്ത, സോറി ബ്ലാസ്‌റ്റേഴ്‌സ്.

 

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending