Connect with us

kerala

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍

മാര്‍ച്ച് ഒമ്പതിനും പത്തിനും ചെന്നൈയില്‍ നടക്കുന്ന മുസ്്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം പ്രൗഡോജ്വല വിജയമാക്കാന്‍ ചെന്നൈയില്‍ ഒരുക്കങ്ങള്‍ തകൃതി.

Published

on

ചെന്നൈ: മാര്‍ച്ച് ഒമ്പതിനും പത്തിനും ചെന്നൈയില്‍ നടക്കുന്ന മുസ്്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം പ്രൗഡോജ്വല വിജയമാക്കാന്‍ ചെന്നൈയില്‍ ഒരുക്കങ്ങള്‍ തകൃതി. ഒമ്പതിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിച്ചേരും. ഉത്തരേന്ത്യല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധിനിധികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളം, തമിള്‍നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധി രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 28 ന് സമാപിക്കും. ആപ്പ് വഴി ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ നടത്തിയ പ്രതിനിധികള്‍ക്ക് മാത്രമേ പ്രധിനിധികളെന്ന ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.

രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജില്ലാ കോഡിനേറ്റര്‍മാരും പോഷക സംഘടനാ കോഡിനേറ്റര്‍മാരും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. മാര്‍ച്ച് 10 ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി മഹാറാലിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആണ് മുഖ്യാതിഥി. റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലക്ഷങ്ങള്‍ അണിനിരക്കും. റാലിക്ക് വേദിയാകുന്ന കൊട്ടിവാക്ക്കം വൈ.എം.സി.എ ഗ്രൗണ്ടിനോട് ചേര്‍ന്ന് സ്വാഗത സംഘം ഓഫീസ് മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച് വരികയാണ്. ചെന്നൈ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ മാറി മെയിന്‍ ഹൈവേയിലാണ് പൊതുസമ്മേളനം നടക്കുന്ന ഖാഇദെ മില്ലത്ത് നഗര്‍ ഒരുക്കിയിട്ടുള്ളത്.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും പ്രവര്‍ത്തകരെ ചെന്നൈയിലെത്തിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ ശ്രദ്ധിക്കണം. വാഹനങ്ങളില്‍ എത്തുന്ന പ്രവര്‍ത്തകര്‍ റൂട്ട്, പ്രവര്‍ത്തകരുടെ എണ്ണം, ടീം ലീഡറുടെ പേര് എന്നിവ ഇതിനായി തയ്യാറാക്കിയ ആപ്പ് മുഖേന രജിസ്ട്രര്‍ ചെയ്യണം. പ്രവര്‍ത്തകര്‍ക്ക് യാത്രാ മധ്യേ ഫ്രഷ് ആകാനുള്ള പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേശീയ കമ്മിറ്റി ശ്രദ്ധിക്കുന്നുണ്ട്. ദേശീയ സമ്മേളനത്തിലേക്ക് മാര്‍ച്ച് ഒമ്പതിന് പോകാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കായി ദേശീയ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ച് റെയില്‍വേ ബോര്‍ഡ് ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് ഒമ്പതിന് വൈകിട്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് മാര്‍ച്ച് 10 കാലത്ത് ഏഴിന് ചെന്നൈയിലെത്തിച്ചേരും. തിരിച്ച് മാര്‍ച്ച് 10 രാത്രി 11 മണിക്ക് ചെന്നൈയില്‍ നിന്ന് മടങ്ങി മാര്‍ച്ച് 11 ന് രാവിലെ കേരളത്തില്‍ എത്തും.

ഈ ട്രെയിനില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ കാസര്‍ക്കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ ബന്ധപ്പെടണം. പഞ്ചായത്തുകളില്‍ നിന്ന് സ്‌പെഷ്യല്‍ വാഹനങ്ങളില്‍ പുറപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോകുന്ന വഴിയില്‍ കുളിക്കാനും മറ്റും പ്രാഥമിക സൗകര്യമൊരുക്കുന്നതിന് ഓരോ വാഹനവും ടീം ലീഡറെ വെച്ച് ആപ്പ് ഉപയോഗിച്ച് മണ്ഡലം കോഡിനേറ്റര്‍ വഴി രജിസ്റ്റര്‍ ചെയ്യണം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ ഘടകങ്ങളിലെയും ഭാരവാഹികള്‍ ജാഗ്രതയോട് കൂടി ശ്രദ്ധിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചു.

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending