Video Stories
ഏകാധിപത്യത്തിന് വഴിമാറുന്ന ഫെഡറലിസം

ഇ.ടി മുഹമ്മദ് ബഷീര്‍
സഹകരണ സ്വഭാവമുള്ള ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയുടെ അനിവാര്യഘടകമാണ്. രാജ്യത്തിന്റെ ഭിന്ന തലങ്ങളിലുള്ള വ്യക്തികളുടെയും വിവിധ മേഖലകളുടെയും സമഗ്ര വികസനം ഫെഡറല്‍ സംവിധാനത്തിലൂടെ മാത്രമേ ഉറപ്പുവരുത്താനാകൂ. സ്വാതന്ത്ര്യാനന്തരമുള്ള ഏഴ് പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ കടുത്ത അസന്തുലിതത്വം നിലനില്ക്കുന്നു. ഭരണഘടന വളരെ വിപുലമായ തലത്തില്‍ ഫെഡറല്‍ സംവിധാനത്തെ ഊന്നിപ്പറഞ്ഞത് ഇക്കാരണത്താലാണ്. എന്നാല്‍ കടുത്ത ഭീഷണികളിലൂടെയാണ് രാജ്യത്തെ ഫെഡറല്‍ സംവിധാനം ഇന്നു കടന്നുപോകുന്നത്.
രാജ്യത്ത് ആസൂത്രണ സംവിധാനമാണ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതിയും അതിന്റെ വിഹിതവും തീരുമാനിക്കുന്നതിന് അവസരമൊരുക്കിയത്. ഇത് ഫെഡറല്‍ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതും യൂണിയനില്‍ അംഗങ്ങളായ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുന്നതുമായിരുന്നു. ഫെഡറല്‍ തത്വത്തിന്റെ കാര്യത്തില്‍ സമകാലിക ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരാശാജനകമാണ്. സമ്പത്തുള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. പല ജനവിഭാഗങ്ങളും ക്രൂരമായി അരികുവത്കരിക്കപ്പെടുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്ന നടപടികളാണ് കാണുന്നത്.
ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നരേന്ദ്രമോദി അതിന്റെ കടക്കല്‍ കത്തിവെച്ചു. റെയില്‍വേ ബജറ്റ് ഇല്ലാതാക്കി ഫെഡറല്‍ സമ്പ്രദായത്തെ ദുര്‍ബലമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പല ഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളെടുക്കുക, അതൊന്നും സംസ്ഥാനങ്ങളുമായി ആലോചിക്കുകയോ പ്രദേശങ്ങളുടെ സാഹചര്യം കണക്കിലെടുക്കുകയോ ചെയ്യാതെ തയ്യാറാക്കിയവയാണെന്ന് കാണാം.
സഹകരണാത്മക ഫെഡറലിസത്തിന്റെ ഘടന ദേശീയതല പദ്ധതികളുടെയും സ്കീമുകളുടെയും വിവിധ നയങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ എല്ലാതരം വികസന സംരംഭങ്ങളിലും സംസ്ഥാനങ്ങള്‍ക്ക് അതിനിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. നിയമനിര്‍മാണങ്ങള്‍ പലതും നിലവില്‍ ഫെഡറലിസത്തിനെതിരാണ്. സംസ്ഥാനാധികാരങ്ങള്‍ കൂടുതലായി കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനത്തിന് അധികാരമുള്ള പട്ടികയില്‍നിന്നും കൂടുതല്‍ ഇനങ്ങള്‍ കേന്ദ്ര പട്ടികയിലേക്ക് മാറുന്നു.
സംസ്ഥാനങ്ങള്‍ക്ക് വികസനത്തിന് കണ്ടെത്താവുന്ന സ്രോതസുകള്‍ ചുരുക്കപ്പെടുന്നു. കേന്ദ്ര വിഭവസ്രോതസ്സുകള്‍ മാത്രം ശക്തിപ്പെടുന്നു. സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തി കേന്ദ്രം തടിച്ചുകൊഴുക്കുന്നു. ഫെഡറല്‍ സംവിധാനത്തെ യൂണിറ്ററി സംവിധാനം കൊണ്ട് പകരംവെക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം ഇല്ലാതാക്കി കേന്ദ്രീകൃത ഭരണക്രമമായ പ്രസിഡന്‍ഷ്യല്‍ ഭരണത്തെപ്പറ്റി ചര്‍ച്ചകള്‍ വന്നുകഴിഞ്ഞു. പരമാധികാരത്തിനും ഭിന്നതാവാദത്തിന്റെയും പേരില്‍ ഉയരുന്ന ശബ്ദങ്ങള്‍ ഫെഡറലിസത്തിന്റെ സാമൂഹ്യഘടനയെ ബാധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളെ പരിഗണിക്കുന്നില്ലെന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിട്ടുണ്ട്.
ആഗോളവത്കരണം പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും സാങ്കേതികവിദ്യാപരവുമായ വൈവിധ്യങ്ങള്‍ക്കിടയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമാക്കുന്നുണ്ട്. ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങള്‍ പ്രാദേശികതലത്തിലും അതേപോലെ സ്വാധീനം ചെലുത്തുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ കേന്ദ്ര ഭരണം മുന്നോട്ടുകൊണ്ടുപോകാവൂ. ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ്. ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബംഗാളിലും ആസാമിലും ഇതുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ പോലുള്ളവരുടെ അനുഭവവും നമുക്കു മുന്നിലുണ്ട്. പലയിടത്തും സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള അധികാരികളായി മാറിയിരിക്കുകയാണ് ഗവര്‍ണര്‍മാര്‍. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനു താഴെ അരവിന്ദ് കെജ്രിവാള് നേരിടുന്നത് ഏറ്റവും പ്രയാസകരമായ അവസ്ഥയാണ്. സി.ബി.ഐ, എ.സി.ബി പോലുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് അവര്‍. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന്റെ പേരിലായിരുന്നു രാജ്യത്തിന്റെ ഇക്കാലം വരെയുള്ള അഭിമാനബോധം തന്നെ. ഇത് ജനാധിപത്യം, ഫെഡറലിസം, സഹിഷ്ണുത, രാജ്യത്തിന്റെ മതേതര സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ത്യയുടെ വിജയത്തിന്റെ മുഖ്യഘടകം വൈവിധ്യങ്ങളെ അംഗീകരിച്ച ജനാധിപത്യമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതേതര സ്വഭാവം നാള്‍ക്കുനാള്‍ ഇല്ലാതാവുകയാണ്.
വിദ്യാഭ്യാസത്തിന്റെ കാവിവത്കരണം വളരെ അപകടകരമായി മുന്നോട്ടുപോകുന്നു. ഗവേഷണം, വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങള്‍, കമ്മിറ്റികള്‍ എന്നിവയില്‍ ഹിന്ദുത്വ അജണ്ടക്കായി ആളുകളെ നിയോഗിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തലപ്പത്ത് പ്രൊഫ. ബി.ആര് ഗ്രോവറും ബിബി ലാല്‍, ബി.പി സിന്‍ഹ, കെ.എസ് ലാല്‍ പോലുള്ള സംഘ്പരിവാറുകാരുമാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് മുന്‍ ജനസംഘം എം.പി എം.എല്‍ സോന്ധിയാണ് നയിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബി.ജെ.പി സഹയാത്രികനായ ജി.സി പാണ്ഡെ നയിക്കുന്നു. യു.ജി.സി ഹരി ഗൗതം നയിക്കുന്നു. ഇന്ദിര ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സ് സിറ്റിങ് ബി.ജെ.പി എം.പി എല്‍.എം സിംഗ്വി നയിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചില്‍ ധറം ഹിന്ദുജ ഇന്റര്‍നാഷനല്‍ സെന്ററിന്റെ പ്രസിഡണ്ടിനെയാണ് ചെയര്‍മാനാക്കിയിരിക്കുന്നത്. നാഷനല്‍ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ബി.ജെ.പിക്കായി പ്രചാരണരംഗത്തിറങ്ങിയ ഹേമമാലിനി നയിക്കുന്നു.
സഹകരണാത്മക ഫെഡറലിസത്തിന് ഭാഷാവൈവിധ്യത്തെയും കാര്യഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. 2003ല്‍ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി തുടങ്ങിയ എട്ടാം ഭരണഘടനാ ഷെഡ്യൂളില്‍ ഉള്പെട്ടിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ഭാഷകളിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഭാഷകള്‍ക്ക് പാര്‍ലമെന്ററി കാര്യങ്ങളില്‍ ഇടംകിട്ടുന്നത് സഹായകമാകും. ഇത്തരം ഭാഷക്കും സാഹിത്യത്തിനും കേന്ദ്ര സര്‍ക്കാരിന്റെ വികസന ഫണ്ടുകള്‍ ലഭിക്കാനും ഇതു വഴിയൊരുക്കും.
(ചെന്നൈയിലെ സെന്റ് പീറ്റേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ ദ്രാവിഡിയന്‍ ഭാഷാ വിഭാഗം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സഹകരണാത്മക ഫെഡറലിസത്തെകുറിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണം)
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
kerala3 days ago
സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ