Video Stories
ഏകാധിപത്യത്തിന് വഴിമാറുന്ന ഫെഡറലിസം
ഇ.ടി മുഹമ്മദ് ബഷീര്‍
സഹകരണ സ്വഭാവമുള്ള ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയുടെ അനിവാര്യഘടകമാണ്. രാജ്യത്തിന്റെ ഭിന്ന തലങ്ങളിലുള്ള വ്യക്തികളുടെയും വിവിധ മേഖലകളുടെയും സമഗ്ര വികസനം ഫെഡറല്‍ സംവിധാനത്തിലൂടെ മാത്രമേ ഉറപ്പുവരുത്താനാകൂ. സ്വാതന്ത്ര്യാനന്തരമുള്ള ഏഴ് പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ കടുത്ത അസന്തുലിതത്വം നിലനില്ക്കുന്നു. ഭരണഘടന വളരെ വിപുലമായ തലത്തില്‍ ഫെഡറല്‍ സംവിധാനത്തെ ഊന്നിപ്പറഞ്ഞത് ഇക്കാരണത്താലാണ്. എന്നാല്‍ കടുത്ത ഭീഷണികളിലൂടെയാണ് രാജ്യത്തെ ഫെഡറല്‍ സംവിധാനം ഇന്നു കടന്നുപോകുന്നത്.
രാജ്യത്ത് ആസൂത്രണ സംവിധാനമാണ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതിയും അതിന്റെ വിഹിതവും തീരുമാനിക്കുന്നതിന് അവസരമൊരുക്കിയത്. ഇത് ഫെഡറല്‍ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതും യൂണിയനില്‍ അംഗങ്ങളായ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുന്നതുമായിരുന്നു. ഫെഡറല്‍ തത്വത്തിന്റെ കാര്യത്തില്‍ സമകാലിക ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരാശാജനകമാണ്. സമ്പത്തുള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. പല ജനവിഭാഗങ്ങളും ക്രൂരമായി അരികുവത്കരിക്കപ്പെടുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്ന നടപടികളാണ് കാണുന്നത്.
ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നരേന്ദ്രമോദി അതിന്റെ കടക്കല്‍ കത്തിവെച്ചു. റെയില്‍വേ ബജറ്റ് ഇല്ലാതാക്കി ഫെഡറല്‍ സമ്പ്രദായത്തെ ദുര്‍ബലമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പല ഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളെടുക്കുക, അതൊന്നും സംസ്ഥാനങ്ങളുമായി ആലോചിക്കുകയോ പ്രദേശങ്ങളുടെ സാഹചര്യം കണക്കിലെടുക്കുകയോ ചെയ്യാതെ തയ്യാറാക്കിയവയാണെന്ന് കാണാം.
സഹകരണാത്മക ഫെഡറലിസത്തിന്റെ ഘടന ദേശീയതല പദ്ധതികളുടെയും സ്കീമുകളുടെയും വിവിധ നയങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ എല്ലാതരം വികസന സംരംഭങ്ങളിലും സംസ്ഥാനങ്ങള്‍ക്ക് അതിനിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. നിയമനിര്‍മാണങ്ങള്‍ പലതും നിലവില്‍ ഫെഡറലിസത്തിനെതിരാണ്. സംസ്ഥാനാധികാരങ്ങള്‍ കൂടുതലായി കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനത്തിന് അധികാരമുള്ള പട്ടികയില്‍നിന്നും കൂടുതല്‍ ഇനങ്ങള്‍ കേന്ദ്ര പട്ടികയിലേക്ക് മാറുന്നു.
സംസ്ഥാനങ്ങള്‍ക്ക് വികസനത്തിന് കണ്ടെത്താവുന്ന സ്രോതസുകള്‍ ചുരുക്കപ്പെടുന്നു. കേന്ദ്ര വിഭവസ്രോതസ്സുകള്‍ മാത്രം ശക്തിപ്പെടുന്നു. സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തി കേന്ദ്രം തടിച്ചുകൊഴുക്കുന്നു. ഫെഡറല്‍ സംവിധാനത്തെ യൂണിറ്ററി സംവിധാനം കൊണ്ട് പകരംവെക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം ഇല്ലാതാക്കി കേന്ദ്രീകൃത ഭരണക്രമമായ പ്രസിഡന്‍ഷ്യല്‍ ഭരണത്തെപ്പറ്റി ചര്‍ച്ചകള്‍ വന്നുകഴിഞ്ഞു. പരമാധികാരത്തിനും ഭിന്നതാവാദത്തിന്റെയും പേരില്‍ ഉയരുന്ന ശബ്ദങ്ങള്‍ ഫെഡറലിസത്തിന്റെ സാമൂഹ്യഘടനയെ ബാധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളെ പരിഗണിക്കുന്നില്ലെന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിട്ടുണ്ട്.
ആഗോളവത്കരണം പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും സാങ്കേതികവിദ്യാപരവുമായ വൈവിധ്യങ്ങള്‍ക്കിടയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമാക്കുന്നുണ്ട്. ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങള്‍ പ്രാദേശികതലത്തിലും അതേപോലെ സ്വാധീനം ചെലുത്തുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ കേന്ദ്ര ഭരണം മുന്നോട്ടുകൊണ്ടുപോകാവൂ. ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ്. ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബംഗാളിലും ആസാമിലും ഇതുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ പോലുള്ളവരുടെ അനുഭവവും നമുക്കു മുന്നിലുണ്ട്. പലയിടത്തും സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള അധികാരികളായി മാറിയിരിക്കുകയാണ് ഗവര്‍ണര്‍മാര്‍. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനു താഴെ അരവിന്ദ് കെജ്രിവാള് നേരിടുന്നത് ഏറ്റവും പ്രയാസകരമായ അവസ്ഥയാണ്. സി.ബി.ഐ, എ.സി.ബി പോലുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് അവര്‍. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന്റെ പേരിലായിരുന്നു രാജ്യത്തിന്റെ ഇക്കാലം വരെയുള്ള അഭിമാനബോധം തന്നെ. ഇത് ജനാധിപത്യം, ഫെഡറലിസം, സഹിഷ്ണുത, രാജ്യത്തിന്റെ മതേതര സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ത്യയുടെ വിജയത്തിന്റെ മുഖ്യഘടകം വൈവിധ്യങ്ങളെ അംഗീകരിച്ച ജനാധിപത്യമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതേതര സ്വഭാവം നാള്‍ക്കുനാള്‍ ഇല്ലാതാവുകയാണ്.
വിദ്യാഭ്യാസത്തിന്റെ കാവിവത്കരണം വളരെ അപകടകരമായി മുന്നോട്ടുപോകുന്നു. ഗവേഷണം, വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങള്‍, കമ്മിറ്റികള്‍ എന്നിവയില്‍ ഹിന്ദുത്വ അജണ്ടക്കായി ആളുകളെ നിയോഗിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തലപ്പത്ത് പ്രൊഫ. ബി.ആര് ഗ്രോവറും ബിബി ലാല്‍, ബി.പി സിന്‍ഹ, കെ.എസ് ലാല്‍ പോലുള്ള സംഘ്പരിവാറുകാരുമാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് മുന്‍ ജനസംഘം എം.പി എം.എല്‍ സോന്ധിയാണ് നയിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബി.ജെ.പി സഹയാത്രികനായ ജി.സി പാണ്ഡെ നയിക്കുന്നു. യു.ജി.സി ഹരി ഗൗതം നയിക്കുന്നു. ഇന്ദിര ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സ് സിറ്റിങ് ബി.ജെ.പി എം.പി എല്‍.എം സിംഗ്വി നയിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചില്‍ ധറം ഹിന്ദുജ ഇന്റര്‍നാഷനല്‍ സെന്ററിന്റെ പ്രസിഡണ്ടിനെയാണ് ചെയര്‍മാനാക്കിയിരിക്കുന്നത്. നാഷനല്‍ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ബി.ജെ.പിക്കായി പ്രചാരണരംഗത്തിറങ്ങിയ ഹേമമാലിനി നയിക്കുന്നു.
സഹകരണാത്മക ഫെഡറലിസത്തിന് ഭാഷാവൈവിധ്യത്തെയും കാര്യഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. 2003ല്‍ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി തുടങ്ങിയ എട്ടാം ഭരണഘടനാ ഷെഡ്യൂളില്‍ ഉള്പെട്ടിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ഭാഷകളിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഭാഷകള്‍ക്ക് പാര്‍ലമെന്ററി കാര്യങ്ങളില്‍ ഇടംകിട്ടുന്നത് സഹായകമാകും. ഇത്തരം ഭാഷക്കും സാഹിത്യത്തിനും കേന്ദ്ര സര്‍ക്കാരിന്റെ വികസന ഫണ്ടുകള്‍ ലഭിക്കാനും ഇതു വഴിയൊരുക്കും.
(ചെന്നൈയിലെ സെന്റ് പീറ്റേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ ദ്രാവിഡിയന്‍ ഭാഷാ വിഭാഗം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സഹകരണാത്മക ഫെഡറലിസത്തെകുറിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണം)
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

