News
ഇന്ന് സൂപ്പര്‍ സണ്‍ഡേ
ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം
ബാര്‍സിലോണ റയല്‍ പോരട്ടം 7:45ക്ക്
ബാര്‍സിലോണ:ലിയോ മെസി ബാര്‍സിലോണയിലും കൃസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലുമുള്ളപ്പോള്‍ എല്‍ ക്ലാസിക്കോ എന്നാല്‍ അതൊരു സംഭവമായിരുന്നു. ലോക ഫുട്ബോളിലെ രണ്ട് അത്യുന്നതര്‍ തമ്മിലുള്ള അങ്കക്കലി. ഇന്ന് എല്‍ക്ലാസിക്കോ ദിനമാണ്. ബാര്‍സിലോണയിലെ നുവോ കാമ്പില്‍ റയല്‍ മാഡ്രിഡ് വരുമ്പോള്‍ മെസി എന്ന ഇതിഹാസം ബാര്സാ സംഘത്തില്‍ ഇല്ല. പക്ഷേ റയല്‍ സംഘത്തില്‍ റൊണാള്‍ഡോ ഒഴികെ പഴയ കരുത്തരെല്ലാമുണ്ട് താനും. ലാലീഗ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാനുണ്ട് റയലിന്. സീസണ് തുടക്കം മുതല്‍ അവര്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ അത്ലറ്റിക്കോ ബില്‍ബാവോക്കെതിരായ മല്‍സരം നീട്ടിവെച്ചതോടെ റയല്‍ സോസിദാദ് മുന്നില്‍ കയറി. നല്ല തുടക്കത്തിന് ശേഷം ഇടക്കൊന്ന് വിയര്‍ത്തു കരീം ബെന്‍സേമയും സംഘവും. പക്ഷേ കഴിഞ്ഞ വാരത്തില്‍ കരുത്ത് തിരിച്ച് പിടിച്ചു. ലാലീഗയില്‍ എസ്പാനിയോളിനെ തകര്‍ത്തു. ചാമ്പ്യന്‍സ് ലീഗില്‍ ഷാക്തര്‍ ഡോണ്‍സ്റ്റക്കിന്റെ വലയില്‍ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചു. ബാര്‍സക്ക് കഷ്ടകാലമായിരുന്നു. സമനിലകളില്‍ പതറി ഒരു ഘട്ടത്തില്‍ ടേബിളില്‍ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബെനഫിക്ക, ബയേണ്‍ എന്നിവരോടെല്ലാം തകര്‍ന്നു പോയ സംഘം. പക്ഷേ റൊണാള്‍ഡ് കൂമാന് സ്വന്തം വേദിയിലിപ്പോള്‍ പ്രതീക്ഷയുണ്ട്. ലാലീഗ പോരാട്ടത്തില്‍ വലന്‍സിയയെ മൂന്ന് ഗോള്‍ മാര്‍ജിനില്‍ പിറകിലാക്കാനായി. ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെ ഒരു ഗോളിന് വീഴ്ത്താനുമായി.
ടീം ലൈനപ്പില്‍ റയലിനാണ് മുന്‍ത്തൂക്കം. ബെന്‍സേമ തന്നെ തുരുപ്പ് ചീട്ട്. ഗോള്‍ വേട്ടയില്‍ അദ്ദേഹത്തിന്റെ സീസണ് സമ്പാദ്യം പത്ത് പിന്നിട്ടിരിക്കുന്നു. കരീമിന് കൂട്ടായി രണ്ട് ബ്രസീലുകാരുണ്ട്. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും. രണ്ട് പേരും മുന്‍നിരയില്‍ വരുമ്പോള്‍ പരുക്കില്‍ തളര്‍ന്ന് ഗ്യാരത്ത് ബെയില്‍, ഈഡന് ഹസാര്‍ഡ് എന്നിവരുണ്ട്. ബാര്‍സയുടെ ഊര്‍ജ്ജം പരുക്കില്‍ നിന്ന് മുക്തനായ സെര്‍ജി അഗ്യൂറോയാണ്. ഇന്ന് അര്ജന്റീനക്കാരന് തുടക്കത്തില്‍ തന്നെ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. അന്‍സു ഫാത്തി, മെംഫിസ് ഡിപ്പേ എന്നിവരും മുന്‍നിരയിലുണ്ടാവും. പ്രതിരോധത്തില്‍ റഫേല്‍ വരാനേയുള്‍പ്പെടുന്ന പ്രതിരോധവും തിബോത്തിയോസ് കൂര്‍ത്തോയിസ് ഗോള്‍ വലയത്തിലും അനുഭവ സമ്പന്നരായ ലുക്കാ മോദ്രിച്ച് ഉള്‍പ്പെടുന്നവര്‍ മധ്യനിരയിലും വരുമ്പോള്‍ കാര്‍ലോസ് അന്‍സലോട്ടി സംഘം ശക്തമാണ്. കൂമാന്റെ പ്രതിരോധത്തില്‍ പലപ്പോഴും വിള്ളലുകള്‍ കാണാറുണ്ട്. ജെറാര്‍ഡ് പിക്വേ എന്ന സീനിയറാണ് പിന്‍നിരക്ക് നേതൃത്വം നല്‍കുന്നത്. ജോര്‍ദി ആല്‍ബയെ പോലുള്ളവര്‍ മധ്യനിരയിലുമുണ്ട്. ഇന്ത്യയില്‍ മല്‍സരത്തിന്റെ തല്‍സമയ ടെലകാസ്റ്റ് ഇല്ല. എം.ടിവിക്കാണ് മല്‍സരത്തിന്റെ ആഗോള സംപ്രേക്ഷണാവകാശം.
ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം
ഓള്‍ഡ്ട്രാഫോഡ്: ബാര്‍സിലോണയില്‍ എല്‍ ക്ലാസിക്കോ അരങ്ങേറുമ്പോള്‍ ഓള്‍ഡ് ട്രാഫോഡില്‍ ഇംഗ്ലീഷ് പ്രീമിര്‍ ലീഗിലെ കനത്ത യുദ്ധമുണ്ട് ഇന്ന് രാത്രി 9 ന്. മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം. ലോക ഫുട്ബോളിലെ രണ്ട് സൂപ്പറുകള്‍ മുഖാമുഖം വരുന്ന അങ്കം കൂടിയാണിത്. ഗോള്‍ വേട്ടക്കാരന് കൃസ്റ്റിയാനോ റൊണാള്‍ഡോയും അപാര മികവില്‍ കളിക്കുന്ന മുഹമ്മദ് സലാഹും. രണ്ട് പേരും ക്ലബ് തലത്തില്‍ മുഖാമുഖം വരുന്നത് സീസണില്‍ ആദ്യമാണ്. സിരിയ എ വിട്ട് സി.ആര് പ്രീമിയര്‍ ലീഗിലേക്ക് തിരികെ വന്നപ്പോള്‍ എല്ലാവരും കാത്തിരുന്ന അങ്കം കൂടിയാണിത്. അവസാന മല്‍സരങ്ങളില്‍ ഗംഭീര ഗോളുകള്‍ നേടിയ സലാഹ് മെസിക്കും റൊണാള്‍ഡോക്കുമൊപ്പം താരതമ്യം ചെയ്യപ്പെടുന്ന സ്ക്കോററായി മാറിയിട്ടുണ്ട്. സാദിയോ മാനേ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരും ജുര്‍ഗന്‍ ക്ലോപ്പെ സംഘത്തിന് ഊര്‍ജ്ജമാണ്. യുനൈറ്റഡാവട്ടെ സ്ഥിരതയില്‍ പിറകിലാണ്. സീസണിലെ എട്ട് മല്‍സരങ്ങളില്‍ രണ്ടില്‍ തോറ്റിരിക്കുന്നു. 14 പോയിന്റുമായി നിലവില്‍ ആറാം സ്ഥാനത്താണ് ടീം. പ്രതിരോധത്തിലെ പ്രശ്നങ്ങള്‍ പലതാണ്. അവസാനമായി ടീം കളിച്ചത് ചാമ്പ്യന്‍സ് ലീഗിലായിരുന്നു. ഇറ്റാലിയന്‍ ക്ലബായ അറ്റ്ലാന്റക്കെതിരെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളും വഴങ്ങി. പിന്നീട് രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് യുനൈറ്റഡ് മാനം കാത്തത്. ലിവര്‍പൂള്‍ സീസണില്‍ തോല്‍വിയറിഞ്ഞിട്ടില്ല. അവസാന മൂന്ന് മല്‍സരങ്ങളില്‍ ഗംഭീര വിജയം കൈവരിച്ചവര്‍. ടേബിളില്‍ ചെല്‍സിക്ക് പിറകില്‍ 18 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ളവര്‍.
ഏ.സി മിലാനും യുവന്തസും
മിലാന്: ഇറ്റലിയിലും ഇന്ന് ആവേശത്തിന് കുറവില്ല. രാത്രി 12-15ന് നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന് മുന്‍ ചാമ്പ്യന്മാരായ യുവന്തസിനെതിരെ. എട്ട് മല്‍സരങ്ങളില്‍ നിന്നായി 24 പോയന്റുമായി നാപ്പോളി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ലീഗില്‍ ഇന്റര്‍ മൂന്നാമതും യുവന്തസ് ഏഴാമതുമാണ്. സീസണില്‍ ഇതിനകം ഒരു മല്‍സരം തോറ്റിരിക്കുന്നു ഇന്റര്‍. റുമേലു ലുക്കാക്കു ചെല്‍സിയിലേക്ക് പോയതിന് ശേഷം അതേ പ്രഹര ശേഷിയുള്ള സ്ട്രൈക്കറെ ടീമിന് ലഭിച്ചിട്ടില്ല. യുവന്തസും നേരിടുന്നത് ഇതേ പ്രശ്നമാണ്.കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ കരുത്തനായ മുന്നിരക്കാരന് പകരക്കാരനില്ല. അര്‍ജന്റീനക്കാരനായ പൗളേ ഡിബാലേക്ക് അവസരത്തിനൊത്തുയരാനാവുന്നില്ല.
പി.എസ്.ജിയും മാര്‍സലിയും
പാരീസ്: ഫ്രഞ്ച് ലീഗിലും ഇന്നത്തെ ഞായറില്‍ തകര്‍പ്പനങ്കം. ഒന്നാം സ്ഥാനക്കാരായ പി.എസ്.ജി സ്വന്തം വേദിയില്‍ മൂന്നാം സ്ഥാനക്കാരായ മാര്‍സലിക്കെതിരെ. 10 കളികളില്‍ നിന്ന് 27 പോയിന്റുമായി ടേബിളില്‍ ബഹുദൂരം മുന്നിലാണ് പി.എസ്.ജി. ഒമ്പത് മല്‍സരങ്ങളാണ് മാര്‍സലിക്കാര്‍ കളിച്ചത്. 17 പോയിന്റാണ് സമ്പാദ്യം. ലിയോ മെസി, കിലിയന്‍ എംബാപ്പേ, നെയ്മര്‍ ത്രയമിറങ്ങുന്ന ദിവസം പി.എസ്ജിക്ക് തന്നെയാണ് മുന്‍ത്തൂക്കം. ചാമ്പ്യന്‍സ് ലീഗലെ അവസാന മല്‍സരത്തില്‍ ഇരട്ട ഗോളുകളുമായി കരുത്ത് തെളിയിച്ചിരിക്കുന്നു. മൂന്ന് ഗോളുകാണ് ഇതിനകം പി.എസ്.ജിക്കായി അര്ജന്റീനക്കാരന് നേടിയത്. എല്ലാം ചാമ്പ്യന്‍സ് ലീഗിലായിരുന്നു. ഫ്രഞ്ച് ലീഗില്‍ ഇത് വരെ ഗോളില്ല. പി.എസ്.ജി ആരാധകര്‍ കാത്തിരിക്കുന്ന ആ ഗോള്‍ ഇന്നുണ്ടാവുമോ…
News
ഓസ്ട്രേലിയ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഡിസംബര്‍ 10 മുതല്‍ കര്‍ശന നടപടി
16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ കര്‍ശന നിയമം ഓസ്ട്രേലിയ നടപ്പിലാക്കി.
കാന്‍ബറ: 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ കര്‍ശന നിയമം ഓസ്ട്രേലിയ നടപ്പിലാക്കി. ഡിസംബര്‍ 10 മുതല്‍ നിരോധനം നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള് 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ തടയുന്നത് നിര്‍ബന്ധമാകും. നിയമം ലംഘിച്ചാല്‍ 4.95 കോടി ഓസ്ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്തും. നിരോധനം നിലവില്‍ വന്നതോടെ 16 വയസ്സിന് താഴെയുള്ളവരുടെ നിലവിലുള്ള എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിര്ജീവമാക്കും. കുട്ടികളുടെ മാനസികാരോഗ്യവും ഓണ്‍ലൈന്‍ സുരക്ഷയും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2024 നവംബര്‍ 24ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഓണ്‍ലൈന്‍ സേഫ്റ്റി ഭേദഗതി (സോഷ്യല്‍ മീഡിയ മിനിമം ഏജ്) ബില്‍ ഇരുസഭകളും പാസാക്കിയിരുന്നു. ഡിസംബര്‍ 10ന് ഗവര്‍ണര്‍ ജനറലിന്റെ അംഗീകാരം ലഭിച്ചതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. നടപടിയെ ഭൂരിഭാഗം ഓസ്ട്രേലിയക്കാരും സ്വാഗതം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്നും ദോഷകരമായ ഉള്ളടക്കത്തില്‍ നിന്നുമുള്ള സംരക്ഷണം കുട്ടികള്‍ക്ക് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ നടപടി എന്ന് ഭരണകൂടം വ്യക്തമാക്കി. ലോകതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഈ നീക്കം കൗമാരക്കാരില്‍ സോഷ്യല്‍ മീഡിയ എന്തുവിധ സ്വാധീനം ചെലുത്തുന്നുവെന്ന് വിലയിരുത്താനും ഭാവിയില്‍ കൂടുതല്‍ സുരക്ഷിതമായ ഓണ്‍ലൈന്‍ അന്തരീക്ഷം സൃഷ്ടിക്കാനും സഹായകമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
india
വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന് ആത്മഹത്യ ചെയ്തു
വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 19കാരന് ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്‍ 30നാണ് ദുരന്തം വെളിവായത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്‍ദേശം. ഈ തീരുമാനം യുവാവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നവംബര്‍ 30ന് വീട്ടിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
-
kerala17 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india16 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala20 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala16 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More18 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala15 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

