Connect with us

Culture

‘ശസ്ത്രക്രിയ വിജയകരം, പക്ഷേ രോഗി മരിച്ചു’ മോദിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് പവാര്‍

Published

on

മുംബൈ: മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.
പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പറഞ്ഞ പവാര്‍ സൈനികര്‍ക്കെതിരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാനും കള്ളപ്പണത്തെ തുരത്താനും സഹായിക്കുമെന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല, എന്നാല്‍ അത് നടപ്പാക്കുന്നതില്‍ കേന്ദ്രം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. സാധാരണക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
സമ്പദ്‌വ്യവസ്ഥ താറുമാറായി. ശസ്ത്രക്രിയ വിജയകരമായി നടന്നു പക്ഷെ രോഗി മരിച്ചു എന്ന അവസ്ഥയാണ് നോട്ട് പിന്‍വലിക്കല്‍ കൊണ്ട് ഉണ്ടായത്.
വലിയ തീരുമാനമാണ് മോദിയെടുത്തത്. എന്നാല്‍ അതിന് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ചെയ്തിരുന്നില്ല. ജനം നേരിടുന്ന ദുരിതത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോദി സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. രാജ്യത്ത് വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ബിസിനസ്സുകാരില്‍ നിന്നും പുതിയ കറന്‍സികള്‍ പിടിച്ചെടുത്ത സംഭവങ്ങളിലും കേന്ദ്രത്തെ പവാര്‍ വിമര്‍ശിച്ചു.
സാധാരണക്കാര്‍ പണം കിട്ടാതെ നെട്ടോട്ടമോടുമ്പോഴാണ് നിരവധി പേരില്‍ നിന്നും കോടികളുടെ പുതിയ നോട്ടുകള്‍ പിടികൂടുന്നത്. പിന്‍വാതിലിലൂടെ പണം മാറ്റാന്‍ അധികൃതര്‍ തന്നെ കൂട്ടുനിന്നിട്ടുണ്ടെന്നും പവാര്‍ ആരോപിച്ചു.
ഇതിന്റെ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു. സൈനികര്‍ക്ക് നേരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും മോദി സര്‍ക്കാരിനെ പവാര്‍ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ട്. ഫെബ്രുവരി നാല് മുതല്‍ ഡിസംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 162 തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് കണക്ക്.
ഇതില്‍ 104ഉം സൈന്യത്തിന് നേരെ ആയിരുന്നു. ആക്രമണങ്ങളില്‍ 57 സൈനികര്‍ കൊല്ലപ്പെട്ടു. മുന്‍കാലങ്ങളിലൊന്നും സൈനികര്‍ക്ക് നേരെ ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പവാര്‍ പറഞ്ഞു. പാകിസ്താന് ലവ് ലെറ്റര്‍ എഴുതുന്നത് അവസാനിപ്പിക്കണമെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി യുപിഎ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നത്.
56 ഇഞ്ച് നെഞ്ചിന്റെ വാചോടാപവും നടത്തി. പക്ഷെ മോദി അധികാരത്തില്‍ വന്നിട്ടും ദേശീയ സുരക്ഷ ആശങ്കയിലാണ്. തീവ്രവാദി ആക്രമണങ്ങള്‍ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ദേശീയ സുരക്ഷ രാഷ്ട്രീയവത്കരിക്കാനല്ല തന്റെ ശ്രമം. ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം നീങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷമെന്നും പവാര്‍ കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending