Connect with us

Culture

മഴ കൂടി; തേയില ഉത്പാദനം ഗണ്യമായി വര്‍ദ്ധിച്ചു

Published

on

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ രണ്ട് മാസത്തില്‍ 47 കോടി കിലോ തേയില ചപ്പ് ഫാക്ടറികളിലെത്തി. മഞ്ചൂര്‍, എടക്കാട്, ബിക്കട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, എരുമാട്, ബിദര്‍ക്കാട് തുടങ്ങിയ പതിനഞ്ച് ഫാക്ടറികളുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് കോടി കിലോ അധികമാണിത്. ഈ വര്‍ഷത്തില്‍ ആവശ്യത്തിന് മഴ ലഭിച്ചതിനെത്തുടര്‍ന്ന് ഉത്പാദനം ഗണ്യമായി വര്‍ധിച്ചിരുന്നു. അതേസമയം ഫാക്ടറികളില്‍ ചപ്പ് എടുക്കുന്നതില്‍ പ്രത്യേക ക്വാട്ട നിശ്ചയിച്ചത് കര്‍ഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 30 ലക്ഷം കിലോ തേയില തോട്ടങ്ങളില്‍ തന്നെ കിടക്കുകയാണ്. കര്‍ഷകര്‍ ചപ്പ് എടുക്കാതെ വിട്ടിരിക്കുകയാണ്. എടുക്കുന്ന ചപ്പ് കൃത്യമായി ഫാക്ടറിയില്‍ എടുക്കാത്തതാണ് ഇതിന് കാരണം. തേയിലയുടെ വില കുറവും കര്‍ഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്.

അതേസമയം തേയില വ്യവസായത്തിന് ഉണര്‍വേകാന്‍ വിവിധ സഹായ പദ്ധതികള്‍ ടീ ബോര്‍ഡ് പ്രഖ്യാപിച്ചു. തേയിലയുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിനായി സബ്‌സിഡി, ഗ്രാന്റ് തുടങ്ങിയവയാണ് ടീ ബോര്‍ഡ് പ്രഖ്യാപിച്ചത്. വലുതും ചെറുതുമായ തേയിലത്തോട്ടങ്ങള്‍ക്ക് പറിച്ചുനടീല്‍, അടിക്കവാത്ത്, ജലസേചനം, യന്ത്രവത്കരണം, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി വിവിധ കാര്‍ഷിക വൃത്തികള്‍ക്കും ചെറുകിട തേയില കര്‍ഷകരുടെ സ്വയം സഹായ സംഘങ്ങളും ഉല്‍പാദകസംഘങ്ങളും വഴി വിവിധ സബ്‌സിഡികള്‍ ലഭ്യമാവും.

ചെറുകിട തേയില കര്‍ഷകര്‍ക്ക് സ്വന്തമായോ സംഘമായോ മിനി ടീ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് ഇതാദ്യമായി പദ്ധതിയില്‍ തുകവകയിരുത്തിയിട്ടുള്ളതായും അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഉല്‍പാദനരംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മൂല്യവര്‍ധിത ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ടീ ഫാക്ടറികളുടെ പുനരുദ്ധാരണത്തിനും പുതിയ ഫാക്ടറികള്‍ ആരംഭിക്കുന്നതിനും സര്‍ട്ടിഫിക്കേഷനും തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആനുകൂല്യമുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ഇന്ത്യന്‍ തേയിലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ടീ ബൊട്ടീക്കുകള്‍ ആരംഭിക്കുന്നതിനും തേയിലയുടെ പ്രദര്‍ശന വിപണനങ്ങള്‍ക്കുമായി പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. വന്‍കിട തേയിലത്തോട്ടം മേഖലയിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് വിവിധ ഗ്രാന്റുകള്‍ നല്‍കും.

അര്‍ബുദം, ഹേൃദ്രാഗം, വൃക്ക സംബന്ധമായ രോഗങ്ങളുടെ ചികിത്സക്കും ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും സാമ്പത്തിക സഹായം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്‍ഡ്, 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് നെഹ്‌റു അവാര്‍ഡ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡുകള്‍ക്കും തൊഴിലധിഷ്ഠിത പരിശീലനം നേടാനാഗ്രഹിക്കുന്നവര്‍ക്കുമുള്ള ധനസഹായം എന്നിവയും ലഭ്യമാണ്. സ്‌കീമുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറങ്ങള്‍ക്കും അടുത്തുള്ള ടീ ബോര്‍ഡ് ഓഫിസുമായി ബന്ധപ്പെടണം.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending