Connect with us

kerala

അധ്യാപക വിദ്യാര്‍ഥി അനുപാതം; എ.ഐ.പി സ്‌കൂളുകളോട് കടുത്ത വിവേചനം

കേരള സ്‌കൂള്‍ വിദ്യാഭ്യാസ നിയമവും ചട്ടവും പരിഷ്‌കരിച്ചിട്ടും ഏരിയ ഇന്റന്‍സീവ് സ്‌കൂളുകളില്‍ (എ.ഐ.പി) അധ്യാപക വിദ്യാര്‍ഥി അനുപാതം ഇതുവരെ നടപ്പിലാക്കിയില്ല.

Published

on

കെ.എസ് മുസ്തഫ
കല്‍പ്പറ്റ

കേരള സ്‌കൂള്‍ വിദ്യാഭ്യാസ നിയമവും ചട്ടവും പരിഷ്‌കരിച്ചിട്ടും ഏരിയ ഇന്റന്‍സീവ് സ്‌കൂളുകളില്‍ (എ.ഐ.പി) അധ്യാപക വിദ്യാര്‍ഥി അനുപാതം ഇതുവരെ നടപ്പിലാക്കിയില്ല. 2009 മുതല്‍ അനിവാര്യമായും നടപ്പാക്കേണ്ടതാണെന്നും നിയമം മൂലം വിദ്യാര്‍ഥികള്‍ക്ക് അവകാശപ്പെട്ടതാണെന്നും പ്രത്യേകം നിര്‍ദേശമുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് തുടരുന്ന നിസംഗതയില്‍ നിഷേധിക്കപ്പെടുന്നത് വിദ്യാര്‍ഥികളുടെ അവകാശങ്ങളാണ്. മലബാറിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് എ.ഐ.പി.സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ 32 എ. ഐ. പി സ്‌കൂളുകള്‍ക്കും അവിടെ പഠിക്കുന്ന 9,100 കുട്ടികള്‍ക്കും പഠിപ്പിക്കുന്ന 340 അധ്യാപകര്‍ക്കും വിദ്യാഭ്യാസ അവകാശ നിയമ പ്രാകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുകള്‍ നിലനില്‍ക്കുകയാണ്. 2015 നവംബര്‍ 11 മുന്‍കാല പ്രാബല്യം നല്‍കി സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് പദവി അംഗീകരിച്ച് 2021 സെപ്തംബറില്‍ ഉത്തരവ് നല്‍കിയെങ്കിലും നിയമനങ്ങള്‍ക്ക് ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍.പി.സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ഒരധ്യാപകന് 30 കുട്ടികളും (1:30), 6 മുതല്‍ 8 വരെ ഒരധ്യാപകന് ഒരു ക്ലാസില്‍ 35 കുട്ടികളും മാത്രമേ പാടുള്ളൂ. എന്നാല്‍ എ.ഐ.പി സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ ഒരധ്യാപകന് 45 കുട്ടികളെന്ന (1:45) 1958 ലെ നിയമമാണ് ഇന്നും നടപ്പാക്കുന്നത്. 2009ല്‍ പാര്‍ലമെന്റ് പാസാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും ഇതേ തുടര്‍ന്ന് പരിഷ്‌കരിച്ച കേരള വിദ്യാഭ്യാസ നിയമവും 23 (എ) അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്നിങ്ങനെ പരിഷ്‌കരിച്ചിരുന്നു. പക്ഷേ സംസ്ഥാനത്തെ ഏരിയ ഇന്റന്‍സീവ് സ്‌കൂളുകളില്‍ ഇന്നും നിയമം മാറിയതറിയാതെ 1958ലെ അധ്യാപക വിദ്യാര്‍ഥി അനുപാതമാണ് (1:45) അംഗീകരിക്കുന്നതും നടപ്പാക്കുന്നതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending