Connect with us

kerala

അധ്യാപക വിദ്യാര്‍ഥി അനുപാതം; എ.ഐ.പി സ്‌കൂളുകളോട് കടുത്ത വിവേചനം

കേരള സ്‌കൂള്‍ വിദ്യാഭ്യാസ നിയമവും ചട്ടവും പരിഷ്‌കരിച്ചിട്ടും ഏരിയ ഇന്റന്‍സീവ് സ്‌കൂളുകളില്‍ (എ.ഐ.പി) അധ്യാപക വിദ്യാര്‍ഥി അനുപാതം ഇതുവരെ നടപ്പിലാക്കിയില്ല.

Published

on

കെ.എസ് മുസ്തഫ
കല്‍പ്പറ്റ

കേരള സ്‌കൂള്‍ വിദ്യാഭ്യാസ നിയമവും ചട്ടവും പരിഷ്‌കരിച്ചിട്ടും ഏരിയ ഇന്റന്‍സീവ് സ്‌കൂളുകളില്‍ (എ.ഐ.പി) അധ്യാപക വിദ്യാര്‍ഥി അനുപാതം ഇതുവരെ നടപ്പിലാക്കിയില്ല. 2009 മുതല്‍ അനിവാര്യമായും നടപ്പാക്കേണ്ടതാണെന്നും നിയമം മൂലം വിദ്യാര്‍ഥികള്‍ക്ക് അവകാശപ്പെട്ടതാണെന്നും പ്രത്യേകം നിര്‍ദേശമുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് തുടരുന്ന നിസംഗതയില്‍ നിഷേധിക്കപ്പെടുന്നത് വിദ്യാര്‍ഥികളുടെ അവകാശങ്ങളാണ്. മലബാറിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് എ.ഐ.പി.സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ 32 എ. ഐ. പി സ്‌കൂളുകള്‍ക്കും അവിടെ പഠിക്കുന്ന 9,100 കുട്ടികള്‍ക്കും പഠിപ്പിക്കുന്ന 340 അധ്യാപകര്‍ക്കും വിദ്യാഭ്യാസ അവകാശ നിയമ പ്രാകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുകള്‍ നിലനില്‍ക്കുകയാണ്. 2015 നവംബര്‍ 11 മുന്‍കാല പ്രാബല്യം നല്‍കി സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് പദവി അംഗീകരിച്ച് 2021 സെപ്തംബറില്‍ ഉത്തരവ് നല്‍കിയെങ്കിലും നിയമനങ്ങള്‍ക്ക് ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍.പി.സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ഒരധ്യാപകന് 30 കുട്ടികളും (1:30), 6 മുതല്‍ 8 വരെ ഒരധ്യാപകന് ഒരു ക്ലാസില്‍ 35 കുട്ടികളും മാത്രമേ പാടുള്ളൂ. എന്നാല്‍ എ.ഐ.പി സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ ഒരധ്യാപകന് 45 കുട്ടികളെന്ന (1:45) 1958 ലെ നിയമമാണ് ഇന്നും നടപ്പാക്കുന്നത്. 2009ല്‍ പാര്‍ലമെന്റ് പാസാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും ഇതേ തുടര്‍ന്ന് പരിഷ്‌കരിച്ച കേരള വിദ്യാഭ്യാസ നിയമവും 23 (എ) അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്നിങ്ങനെ പരിഷ്‌കരിച്ചിരുന്നു. പക്ഷേ സംസ്ഥാനത്തെ ഏരിയ ഇന്റന്‍സീവ് സ്‌കൂളുകളില്‍ ഇന്നും നിയമം മാറിയതറിയാതെ 1958ലെ അധ്യാപക വിദ്യാര്‍ഥി അനുപാതമാണ് (1:45) അംഗീകരിക്കുന്നതും നടപ്പാക്കുന്നതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

Trending