Connect with us

kerala

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപനം അവതാളത്തില്‍

സ്‌കൂള്‍ തുറന്ന് ഇത്രയും ദിവസമായിട്ടും അധ്യാപക, അനധ്യാപക, ലൈബ്രറിയന്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തിയിട്ടില്ല.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപനം അവതാളത്തില്‍. സ്‌കൂള്‍ തുറന്ന് ഇത്രയും ദിവസമായിട്ടും അധ്യാപക, അനധ്യാപക, ലൈബ്രറിയന്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തിയിട്ടില്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സ്‌കൂളും ഹയര്‍ സെക്കന്‍ഡറിയുമായുള്ള ലയനം പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തിലും വേണ്ടത്ര ജീവനക്കാരില്ലാതെ ഹയര്‍ സെക്കന്‍ഡറിയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്.

ഹയര്‍ സെക്കന്‍ഡറി അനധ്യാപക നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാകട്ടെ ഹൈകോടതി വിധികള്‍ പാലിക്കാതെയാണ്. സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പ്രധാന ആവശ്യമായ റേഷ്യോ കുറച്ചുകൊണ്ടുള്ള ഹയര്‍ സെക്കന്‍ഡറി അനധ്യാപക നിയമനവും ഖാദര്‍ കമ്മിറ്റി നല്‍കിയ നിവേദനങ്ങളും പരിഗണിക്കാതെയുമാണ്. ഹൈക്കോടതിയില്‍ കേസിന് പോയ സ്‌കൂളുകള്‍ക്ക് മാത്രമായി അനധ്യാപക തസ്തികകള്‍ അനുവദിച്ചത് അഞ്ച് വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനമാണ്. ഹയര്‍സെക്കന്‍ഡറിയില്‍ ക്ലാര്‍ക്ക് ഇല്ലാത്തതിനാല്‍ ഈ ജോലി ചെയ്യുന്നത് പ്രിന്‍സിപ്പല്‍മാരോ അധ്യാപകരോ ആണ്. ആയിരക്കണക്കിന് പുസ്തകങ്ങളുള്ള സ്‌കൂള്‍ ലൈബ്രറി ചുമതല അധ്യാപകര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

സ്‌കൂള്‍ ലൈബ്രേറിയന്‍ നിയമനത്തിന്റെ മാനദണ്ഡമായി പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നത് 10000 പുസ്തകവും 1200 സ്‌കെയര്‍ ഫീറ്റ് കെട്ടിടവുമാണ്. കേരളത്തില്‍ 10000 പുസ്തകങ്ങള്‍ ഉള്ള നാല് സ്‌കൂളുകള്‍ മാത്രമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് രേഖയിലുള്ളത്. ജെ.ജെ.എം.എച്ച്.എസ്.എസ് വണ്ടൂര്‍ കോട്ടയം, എസ്.എന്‍.എച്ച്.എസ്.എസ് പറവൂര്‍ എറണാകുളം, സെന്റ് ഇഗ്നേഷ്യസ് എച്ച്.എസ്.എസ് കാഞ്ഞിരമറ്റം എറണാകുളം, കെ.പി.എം എച്ച്.എസ്.എസ് പൂന്തോട്ട എറണാകുളം എന്നീ സ്‌കൂളുകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലൈബ്രറിയന്‍ തസ്തികക്ക് അര്‍ഹതയുള്ളൂ.

ഇതില്‍ കെ.പി.എം എച്ച്.എസ്.എസ് പൂന്തോട്ട എറണാകുളം എന്ന സ്‌കൂളില്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രറിയനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ലൈബ്രറിയന്‍മാരായി പുറത്തിറങ്ങിയ മൂവായിരത്തിലേരെ ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലിനായി സര്‍ക്കാരിനെ സമീപിക്കുമ്പോഴാണ് നിയമനം നടത്താതെ കരാറുകാരെ വെച്ച് കോടതിവിധി നടപ്പിലാക്കിയെന്ന് വരുത്തിത്തീര്‍ക്കുന്നത്.

അഗ്‌നിപഥ് പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ഇടതുസര്‍ക്കാര്‍, സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ അനധ്യാപക നിയമനങ്ങളെല്ലാം കരാര്‍ അടിസ്ഥാനത്തിലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. കേരളത്തില്‍ ഭാവി നിയമനങ്ങള്‍ എല്ലാം ഇങ്ങനെ ആവാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പതിനായിരകണക്കിന് ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന നിയമനം കരാര്‍ അടിസ്ഥാനത്തിലാക്കിയിരിക്കുന്നത്.അഞ്ചുവര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുകവഴി ആയിരകണക്കിന് അഭ്യസ്ത്യ വിദ്യര്‍ക്ക് കിട്ടുമായിരുന്ന സ്ഥിരജോലിയാണ് ഇല്ലാതാകുന്നത്. കരാര്‍ ജോലി എന്ന ഉത്തരവ് പിന്‍വലിച്ച് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി തസ്തികകള്‍ അനുവദിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending