kerala
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപനം അവതാളത്തില്‍
സ്കൂള്‍ തുറന്ന് ഇത്രയും ദിവസമായിട്ടും അധ്യാപക, അനധ്യാപക, ലൈബ്രറിയന്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തിയിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപനം അവതാളത്തില്‍. സ്കൂള്‍ തുറന്ന് ഇത്രയും ദിവസമായിട്ടും അധ്യാപക, അനധ്യാപക, ലൈബ്രറിയന്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തിയിട്ടില്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സ്കൂളും ഹയര്‍ സെക്കന്‍ഡറിയുമായുള്ള ലയനം പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തിലും വേണ്ടത്ര ജീവനക്കാരില്ലാതെ ഹയര്‍ സെക്കന്‍ഡറിയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്.
ഹയര്‍ സെക്കന്‍ഡറി അനധ്യാപക നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാകട്ടെ ഹൈകോടതി വിധികള്‍ പാലിക്കാതെയാണ്. സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പ്രധാന ആവശ്യമായ റേഷ്യോ കുറച്ചുകൊണ്ടുള്ള ഹയര്‍ സെക്കന്‍ഡറി അനധ്യാപക നിയമനവും ഖാദര്‍ കമ്മിറ്റി നല്കിയ നിവേദനങ്ങളും പരിഗണിക്കാതെയുമാണ്. ഹൈക്കോടതിയില്‍ കേസിന് പോയ സ്കൂളുകള്‍ക്ക് മാത്രമായി അനധ്യാപക തസ്തികകള്‍ അനുവദിച്ചത് അഞ്ച് വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനമാണ്. ഹയര്‍സെക്കന്‍ഡറിയില്‍ ക്ലാര്‍ക്ക് ഇല്ലാത്തതിനാല്‍ ഈ ജോലി ചെയ്യുന്നത് പ്രിന്‍സിപ്പല്‍മാരോ അധ്യാപകരോ ആണ്. ആയിരക്കണക്കിന് പുസ്തകങ്ങളുള്ള സ്കൂള്‍ ലൈബ്രറി ചുമതല അധ്യാപകര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
സ്കൂള്‍ ലൈബ്രേറിയന്‍ നിയമനത്തിന്റെ മാനദണ്ഡമായി പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നത് 10000 പുസ്തകവും 1200 സ്കെയര്‍ ഫീറ്റ് കെട്ടിടവുമാണ്. കേരളത്തില്‍ 10000 പുസ്തകങ്ങള്‍ ഉള്ള നാല് സ്കൂളുകള്‍ മാത്രമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് രേഖയിലുള്ളത്. ജെ.ജെ.എം.എച്ച്.എസ്.എസ് വണ്ടൂര്‍ കോട്ടയം, എസ്.എന്‍.എച്ച്.എസ്.എസ് പറവൂര്‍ എറണാകുളം, സെന്റ് ഇഗ്നേഷ്യസ് എച്ച്.എസ്.എസ് കാഞ്ഞിരമറ്റം എറണാകുളം, കെ.പി.എം എച്ച്.എസ്.എസ് പൂന്തോട്ട എറണാകുളം എന്നീ സ്കൂളുകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലൈബ്രറിയന്‍ തസ്തികക്ക് അര്‍ഹതയുള്ളൂ.
ഇതില്‍ കെ.പി.എം എച്ച്.എസ്.എസ് പൂന്തോട്ട എറണാകുളം എന്ന സ്കൂളില്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രറിയനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ നിന്ന് ലൈബ്രറിയന്മാരായി പുറത്തിറങ്ങിയ മൂവായിരത്തിലേരെ ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലിനായി സര്‍ക്കാരിനെ സമീപിക്കുമ്പോഴാണ് നിയമനം നടത്താതെ കരാറുകാരെ വെച്ച് കോടതിവിധി നടപ്പിലാക്കിയെന്ന് വരുത്തിത്തീര്‍ക്കുന്നത്.
അഗ്നിപഥ് പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ഇടതുസര്‍ക്കാര്‍, സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളിലെ അനധ്യാപക നിയമനങ്ങളെല്ലാം കരാര്‍ അടിസ്ഥാനത്തിലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. കേരളത്തില്‍ ഭാവി നിയമനങ്ങള്‍ എല്ലാം ഇങ്ങനെ ആവാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പതിനായിരകണക്കിന് ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന നിയമനം കരാര്‍ അടിസ്ഥാനത്തിലാക്കിയിരിക്കുന്നത്.അഞ്ചുവര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുകവഴി ആയിരകണക്കിന് അഭ്യസ്ത്യ വിദ്യര്‍ക്ക് കിട്ടുമായിരുന്ന സ്ഥിരജോലിയാണ് ഇല്ലാതാകുന്നത്. കരാര്‍ ജോലി എന്ന ഉത്തരവ് പിന്‍വലിച്ച് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി തസ്തികകള്‍ അനുവദിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
kerala
അഗ്നിപര്‍വത പൊട്ടിത്തെറി; കൊച്ചിജിദ്ദ സര്‍വീസ് ഇന്ന് പുനരാരംഭിക്കും
ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
നെടുമ്പാശ്ശേരി: ഇത്യോപ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ആകാശത്ത് പടര്‍ന്ന ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചിജിദ്ദ വിമാന സര്‍വീസ് ബുധനാഴ്ച വീണ്ടും നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രത്യേക വിമാനം ഒരുക്കി ജിദ്ദയിലേക്ക് അയക്കും.
ജിദ്ദയില്‍ കുടുങ്ങിയ കൊച്ചിയിലേക്കുള്ള യാത്രക്കാരെയും മടക്ക സര്‍വീസില്‍ കൊണ്ടുവരും. മടക്ക വിമാനം വൈകുന്നേരം 3.55ന് കൊച്ചിയിലെത്തുമെന്ന് അറിയിച്ചു.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്
നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.
തിരുവനന്തപുരം: മലേഷ്യമലാക്ക കടലിടുക്കിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത വര്‍ധിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ പടിഞ്ഞാറ്വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടി ശക്തി പ്രാപിച്ച് ചുഴലിക്കാറ്റിലേക്കാണ് രൂപാന്തരം പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ റൊട്ടേഷന്‍ ക്രമപ്രകാരം ‘സെന്യാര്’ എന്നായിരിക്കും പേരിടുക. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുഎഇ തന്നതാണ്. വടക്കേ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് നല്കുന്ന പേരുകളുടെ പട്ടികയിലെ അടുത്തതാണ് സെന്യാര്.
അതേസമയം, കന്യാകുമാരി കടലിന് സമീപം തുടരുന്ന ചക്രവാതച്ചുഴിയും ശക്തിപ്രാപിച്ച് കന്യാകുമാരി കടല്‍, ശ്രീലങ്ക തീരം, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത മണിക്കൂറുകളില്‍ വടക്ക്വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂട്ടി തീവ്രന്യൂനമര്‍ദ്ദമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇരു വ്യതിയാനങ്ങളുടെയും സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് നേരിയ മുതല്‍ ഇടത്തരം ശക്തിയ ?? മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയും ലഭിക്കാമെന്നാണ് പ്രവചനം.
ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍
കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.
തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.
സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

