Connect with us

More

സുന്ദറിനും സിറാജിനും അവസരം; ബേസില്‍ മാത്രം പുറത്ത്

Published

on

മുംബൈ: ഇന്ത്യക്കായി കളിച്ച് ക്രിസ്തുമസ് ഗംഭീരമാക്കാനായിരുന്നു ബേസില്‍ തമ്പിയെന്ന മലയാളി ക്രിക്കറ്റ് താരം ആഗ്രഹിച്ചത്. ടി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും ഇന്ത്യ ജയിച്ചതിനാല്‍ ബേസിലിന് അവസരം ലഭിക്കുമെന്നും കരുതി. അദ്ദേഹത്തിനൊപ്പം ടീമിലെത്തിയ കന്നിക്കാരയ വാഷിംഗ്ടണ്‍ സുന്ദറിന് അവസരം ലഭിച്ചപ്പോള്‍ ബേസില്‍ മാത്രം പുറത്തായി. ഹൈദരാബാദുകാരനായ മുഹമ്മദ് സിറാജിനും അവസരം കിട്ടി. ഐ.പി.എല്ലിലെ മികവിലാണ് ബേസില്‍ ടി-20 ടീമിലെത്തിയത്. കേരളത്തിനായി രഞ്ജി ക്രിക്കറ്റിലും അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നു.

 

അതേ സമയം മൂന്നാം മല്‍സരത്തില്‍ അഞ്ച് വിക്കറ്റ് വിജയവുമായി രോഹിത് ശര്‍മയുടെ ഇന്ത്യ ടി-20 പരമ്പര തൂത്തുവാരി. ആദ്യ രണ്ട് മല്‍സരങ്ങളിലും ദയനീയമായി തകര്‍ന്ന സന്ദര്‍ശകര്‍ക്ക് ഇന്നലെ തുടക്കത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചു. പക്ഷേ ഇന്ത്യന്‍ സീം-സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്ന ടീമിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനാണ് കഴിഞ്ഞത്. ഈ സ്‌ക്കോര്‍ മറികടക്കുന്നതില്‍ ഇടക്കൊന്ന് ആശങ്ക നല്‍കിയെങ്കിലും അഞ്ച് പന്തുകള്‍ ശേഷിക്കെ മഹേന്ദ്രസിംഗ് ധോണിയുടെ ബൗണ്ടറിയില്‍ ഇന്ത്യ വിജയം നേടി.

രോഹിത് ശര്‍മ എന്ന താല്‍കാലിക നായകന് അഭിമാനിക്കാവുന്നതാണ് പരമ്പര നേട്ടം. വിരാത് കോലി വിവാഹത്തോടനുബന്ധിച്ച് അവധിയില്‍ പോയപ്പോഴാണ് സെലക്ടര്‍മാര്‍ രോഹിതിന് ഏകദിന, ടി 20 പരമ്പരകളില്‍ അവസരം നല്‍കിയത്. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നഷ്ടമായെങ്കിലും രണ്ടാം മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയുമായി കരുത്ത് കാട്ടിയ നായകന്‍ ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തിലും സെഞ്ച്വറി നേടി. ഇന്നലെ രോഹിതിന് നല്ല തുടക്കം ലഭിച്ചിരുന്നു. ബൗണ്ടറിയും സിക്‌സറുമായി പതിവ് പോലെ ആക്രമണത്തില്‍ മികവ് കാട്ടിയ രോഹിതിന് ഏഴാം ഓവറില്‍ ഷാനകയുടെ പന്ത് റീഡ് ചെയ്യാനായില്ല. രണ്ടാം മല്‍സരത്തില്‍ മിന്നിയ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ നാല് റണ്‍സിന് പുറത്തായി. 32 പന്തില്‍ 30 റണ്‍സ് നേടിയ ശ്രേയാസ് അയ്യര്‍, 29 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ മനീഷ് പാണ്ഡെ എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ മിന്നിയത്. ധോണി പത്ത് പന്തില്‍ 16 റണ്‍സുമായും ദിനേശ് കാര്‍ത്തിക് 12 പന്തില്‍ 18 റണ്‍സുമായും പുറത്താവാതെ നിന്നു. നേരത്തെ ലങ്കന്‍ ബാറ്റിംഗില്‍ 36 റണ്‍സ് നേടിയ ഗുണരത്‌നെ മാത്രമാണ് പൊരുതിയത്. സമരവിക്രമ 21 റണ്‍സ് നേടി. പുറത്താവാതെ 24 പന്തില്‍ 29 റണ്‍സ് നേടിയ ദാസുന്‍ ഷനാക്കയാണ് അവസാനത്തില്‍ സ്‌ക്കോര്‍ ഉയര്‍ത്തിയത്. ഇന്ത്യന്‍ സീമര്‍ ജയദേവ് ഉത്കണ്ഠാണ് മാന്‍ ഓഫ് ദ മാച്ച്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡൽഹി സ്ഫോടനം, അമിത് ഷാ രാജിവെയ്ക്കണം; ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം: കെ സി വേണുഗോപാൽ

Published

on

ഡൽഹി സ്ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പി. അമിത് ഷാ രാജിവെയ്ക്കണം. ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം. മുംബൈ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവെച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന കോൺഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍. SIT അന്വേഷണത്തിൽ സംശയം ഉണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ്. എന്നാൽ SITയുടെ കൈപ്പിടിച്ച് കെട്ടാനും നീക്കം നടക്കുന്നു. പല ഡീലുകളും നടന്നേക്കാം.

ഹൈക്കോടതി ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കിൽ ഇത് സമൂഹത്തിന് മുന്നിലേക്ക് വരുമായിരുന്നോ ?. എന്തുകൊണ്ടാണ് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡിനെ പിരിച്ചുവിട്ടത് ?. മറ്റ് ബോർഡുകൾ പോലെയല്ല ദേവസ്വം ബോർഡ്. കമ്മീഷൻ ഉണ്ടാക്കാൻ വേണ്ടി മറ്റു ബോർഡുകളെ നിങ്ങളുടേതാക്കി മാറ്റുന്നതുപോലെ ദേവസ്വം ബോർഡിനെ മാറ്റാൻ കഴിയില്ല.

രാഷ്ട്രീയ ലക്ഷ്യം വെച്ച് ദേവസ്വം ബോർഡിനെ സർക്കാർ മറയാക്കി. സർക്കാർ അഭിമാനപൂർവ്വം ഒരു അക്ഷരം മിണ്ടാതെ ഇരിക്കുന്നു. ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട്. പിണറായി പറയാതെ അനങ്ങാൻ പറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. ശബരിമല സ്വർണ്ണക്കൊള്ള. സ്വർണ്ണമല്ല വിശ്വാസത്തെയാണ് കട്ടുമുടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷൻ കോംപ്രമൈസ് കമ്മീഷൻ. എക്സിറ്റ് പോളിൽ വിശ്വാസമില്ല. വോട്ടെടുപ്പ് കണക്കുകൾ കമ്മീഷൻ മൂടിവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Auto

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ”ഇ-വിറ്റാര” ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

Published

on

ഇന്ത്യയിലെ കാര്‍ വിപണിയില്‍ പുതിയ അധ്യായം തുറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാണ് ഇ-വിറ്റാരയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ വിപണിയിലേക്കും കയറ്റി അയക്കുന്നു. ഓഗസ്റ്റില്‍ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ-വിറ്റാര യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു.

യുകെ, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ഹംഗറി, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിനകം 2,900-ലധികം യൂണിറ്റുകള്‍ കയറ്റി അയച്ചത്.

ഇ-വിറ്റാരയുടെ ഡിസൈന്‍ മാരുതി സുസുക്കി ഇവിഎക്‌സ് കോണ്‍സെപ്റ്റില്‍ നിന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രധാന സവിശേഷതകള്‍: 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ (IRVM), സെമി-ലെതറെറ്റ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്

ബാറ്ററി ഓപ്ഷനുകളും പ്രകടനവും: 49 kWh ബാറ്ററി – 144 bhp പവര്‍ (ഫ്രണ്ട്-വീല്‍ ഡ്രൈവ്), 61 kWh ബാറ്ററി – 174 bhp പവര്‍ (ഓള്‍-വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ കോണ്‍ഫിഗറേഷന്‍)

ഇ-വിറ്റാരയുടെ ഇന്ത്യയിലെ വിലയും റേഞ്ച് വിശദാംശങ്ങളും ഡിസംബര്‍ ലോഞ്ച് ദിനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ, മഹീന്ദ്ര, ഹുണ്ടായി എന്നിവരോട് മത്സരം കടുപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം.

Continue Reading

india

‘ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണ്,നിങ്ങൾ മറ്റ് പണികൾ നോക്കൂ’; മോദിക്കെതിരെ മഹുവ മൊയ്ത്ര

Published

on

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദിയുടെ പഴയ ട്വീറ്റ് എക്സില്‍ ഷെയർ ചെയ്തുകൊണ്ടായിരുന്നു മൊയ്ത്രയുടെ വിമർശനം. ‘നമ്മളെ സംരക്ഷിക്കാൻ ഇന്ത്യക്ക് ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു..’ എന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയ ഒരു ചായക്കട തുറക്കാമെന്ന മോദിയുടെ 2014 ഏപ്രില്‍ 29 ലെ ട്വീറ്റാണ് മഹുവ പങ്കുവെച്ചത്.

ചെങ്കോട്ട സ്‌ഫോടനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സുരക്ഷ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചുവീഴുമ്പോൾ വിദേശ മണ്ണിൽ കാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ഒരു തരി മനസാക്ഷിയെങ്കിലുമുള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോൾ ആ സ്ഥാനമൊഴിഞ്ഞിരിക്കണമെന്നും ടിഎംസി എക്‌സിൽ കുറിച്ചു.

സംഭവത്തിൽ സത്യസന്ധവും ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നും അന്വേഷണത്തിലൂടെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ കേന്ദ്രത്തിനു സാധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധിയും ഡൽഹിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് അരവിന്ദ് കെജ്‍രിവാളും പറഞ്ഞു.

Continue Reading

Trending