kerala
മുഖ്യമന്ത്രിക്ക് പോലിസിന്റെ നിയന്ത്രണം കൊണ്ടു നടക്കാനാവില്ല, പരാജിതനായ ആഭ്യന്തര മന്ത്രിയാണ് അദ്ദേഹം: മുല്ലപ്പള്ളി രാമചന്ദ്രന്
ഭരിക്കുന്നവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായമില്ലങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ആഭ്യന്തര വകുപ്പ് കൈയില്‍ വെച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ പരാജയമായിട്ടേ ഇതിനെ വിലയിരുത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം തുറന്നടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊടും കുറ്റവാളികളും വാടകക്കൊലയാളികളും നെഞ്ച് വിരിച്ച് നിയമം കൈയിലെടുക്കുന്ന സംഭവ പരമ്പരകള്‍ കേരളത്തില്‍ ഉടനീളം കണ്ട് വരികയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കണ്ണൂരില്‍ ഒരു വിവാഹ തലേന്നുണ്ടായ നിസ്സാര വഴക്കിനെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ ബോംബാക്രമണവും തുടര്‍ന്നു അക്രമി സംഘത്തിലെ ഒരു യുവാവ് ഉന്നം തെറ്റിയ ബോംബ് പതിച്ചു മരിച്ചതും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോളേജുകളും സര്‍വ്വകലാശാലകളും ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ത്തു കേന്ദ്രമായി അധ:പതിച്ചെന്നും ജയിലുകളിലിരുന്ന് കള്ളക്കടത്ത് മയക്കുമരുന്ന് ഗ്യാങ്ങുകളെ കുറ്റവാളികള്‍ നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പണ്ടൊക്കെ നഗരങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വാടക ഗുണ്ടകളും ക്രിമിനലുകളും പ്രവര്‍ത്തിച്ചതെങ്കില്‍ ഗ്രാമങ്ങളിലും അവര്‍ വേരുകള്‍ ഉറപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കേരളത്തില്‍ ഇതുപോലൊരു കാലം ഉണ്ടായിട്ടില്ലെന്നും എന്താണ് നിയമ സമാധാന വാഴ്ച ഇത്രയും പാളം തെറ്റാന്‍ കാരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു. ഭരിക്കുന്നവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായമില്ലങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ആഭ്യന്തര വകുപ്പ് കൈയില്‍ വെച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ പരാജയമായിട്ടേ ഇതിനെ വിലയിരുത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം തുറന്നടിച്ചു. ക്രിമിനലുകള്‍ക്കു വേണ്ടി ക്രമിനലുകള്‍ നടത്തുന്ന ഒരു ഭരണമാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രിക്കും അനുചര സംഘത്തിനും ഒരു ജാള്യതയുമില്ലെന്നും കുറ്റപ്പെടുത്തി.
കണ്ണൂര്‍ ശാന്തമെന്ന് വിശ്വസിക്കാന്‍ ഇപ്പോള്‍ എങ്ങിനെ കഴിയുമെന്നും സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ കുടില്‍ വ്യവസായംപ്പോലെ ബോംബുകള്‍ ഇപ്പോഴും നിര്‍മ്മിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പോലിസിന്റെ നിയന്ത്രണം കൊണ്ടു നടക്കാനാവില്ലെന്നും പരാജിതനായ ആഭ്യന്തര മന്ത്രിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയാത്ത അവസ്ഥയാണ് അരാജകത്വം അഥവാ അനാര്ക്കിയെന്ന് പറയുന്നതെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന് വല്ലാത്ത ദുര്യോഗമാണ് കേരളം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും കൂട്ടിചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കേഴുക എന്‍ പ്രിയ നാടേ ….’
കണ്ണൂരില്‍ ഒരു വിവാഹ തലേന്നുണ്ടായ നിസ്സാര വഴക്കിനെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ ബോംബാക്രമണവും തുടര്‍ന്നു അക്രമി സംഘത്തിലെ ഒരു യുവാവ് ഉന്നം തെറ്റിയ ബോംബ് പതിച്ചു മരിച്ചതും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല.
ഉത്തര്‍ പ്രദേശും ബീഹാറുമായിരുന്നു ഒരു കാലത്തു അക്രമത്തിനും കൊള്ളക്കും കൊലപാതകത്തിനും കുപ്രസിദ്ധി നേടിയ സംസ്ഥാനങ്ങള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊടും കുറ്റവാളികളും വാടകക്കൊലയാളികളും നെഞ്ച് വിരിച്ച് നിയമം കൈയിലെടുക്കുന്ന സംഭവ പരമ്പരകള്‍ കേരളത്തില്‍ ഉടനീളം കണ്ട് വരികയാണ്.
കള്ളക്കടത്തിലും മയക്കുമരുന്ന് വ്യാപാരത്തിലും രാഷ്ട്രീയത്തിലെ ഉന്നതന്മാരുടെ പങ്ക് കേരളം പല ഘട്ടങ്ങളിലും ചര്‍ച്ച നടത്തിയതാണ്.
സ്കൂളുകളിലും കോളേജുകളിലും മയക്കു മരുന്ന് സംഘങ്ങള്‍ പിടി മുറുക്കന്നുവെന്ന വാര്‍ത്ത കേട്ട് കേരളം ഞെട്ടുകയാണ്.
കോളേജുകളും സര്‍വ്വകലാശാലകളും ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ത്തു കേന്ദ്രമായി അധ:പതിച്ചു. ജയിലുകളിലിരുന്ന് കള്ളക്കടത്ത് മയക്കുമരുന്ന് ഗ്യാങ്ങുകളെ കുറ്റവാളികള്‍ നിയന്ത്രിക്കുന്നു.
ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നിശാ പാര്‍ട്ടിയും അതോടനുബന്ധിച്ച് അരങ്ങേറുന്ന സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടവും ജനങ്ങളെ ഭീതിയിലകപ്പെടുത്തി കഴിഞ്ഞു.
നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് മോഡലുകളുടെ ദുരന്ത മരണം, സിനിമാ നടിയെ കരാറുറപ്പിച്ചു ബലാല്‍സംഗം ചെയ്ത സംഭവം ഇതെല്ലാം സാംസ്കാരിക കേരളത്തിനേറ്റ ശക്തമായ പ്രഹരങ്ങളാണ്.
പണ്ടൊക്കെ നഗരങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വാടക ഗുണ്ടകളും ക്രിമിനലുകളും പ്രവര്‍ത്തിച്ചതെങ്കില്‍ ഗ്രാമങ്ങളിലും അവര്‍ വേരുകള്‍ ഉറപ്പിച്ചു കഴിഞ്ഞു.
ഒരിക്കലും കേരളത്തില്‍ ഇതുപോലൊരു കാലം ഉണ്ടായിട്ടില്ല. എന്താണ് നിയമ സമാധാന വാഴ്ച ഇത്രയും പാളം തെറ്റാന്‍ കാരണം? ഭരിക്കുന്നവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായമില്ലങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
ആഭ്യന്തര വകുപ്പ് കൈയില്‍ വെച്ചിരിക്കുന്ന മുഖ്യ മന്ത്രിയുടെ പരാജയമായിട്ടേ ഇതിനെ വിലയിരുത്താന്‍ കഴിയുകയുള്ളൂ. ക്രിമിനലുകള്‍ക്കു വേണ്ടി ക്രമിനലുകള്‍ നടത്തുന്ന ഒരു ഭരണമാണ് ഇവിടെ നടക്കുന്നത്. മുഖ്യ മന്ത്രിക്കും അനുചര സംഘത്തിനും ഒരു ജാള്യതയുമില്ല. പോലീസ് ഡയറക്ടര്‍ ജനറല്‍ മുതല്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാര് വരെ ഉത്തരം പറയേണ്ടതല്ലേ?
പ്രഗത്ഭന്മാരും നീതിമാന്മാരുമായ എത്രയെത്ര ഉന്നത ഐ.പി.എസ്സ്. ഉദ്യോഗസ്ഥന്മാരിവിടെയുണ്ടായിരുന്നു. അഴിമതി നടത്താത്ത , ഉപരിവര്‍ഗത്തിന്റെ ആതിഥ്യം ഒരിക്കലും ഏറ്റുവാങ്ങാത്ത ആ മികച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും തിളങ്ങുന്ന മാതൃകകളാണ്. നിയമ സമാധാനം ഉറപ്പു വരുത്താന്‍ നിതാന്ത ജാഗ്രത കാട്ടിയ അവരുടെ കൂറ് ഭരണഘടനയോടും പൊതു സമൂഹത്തോടുമായിരുന്നു. സ്വാഭിമാന ബോധമുള്ള ഐ. പി. എസ്സ്. ഉദ്യോഗസ്ഥന്മാര്ക്ക് വംശനാശം സംഭവിക്കുകയാണൊ?
മോണ്സന് മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സുഖ ചികിത്സ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കാലമാണിതെന്നത് ആരെയാണ് ആശങ്കപ്പെടുത്താത്തത്?
എന്തു കുറ്റകൃത്യം ചെയ്താലും ഭരണ സ്വാധീനമുണ്ടെങ്കില്‍ നിഷ് പ്രയാസം ഊരിപ്പോരാമെന്ന നില അത്യന്തം അപകടകരമാണ്.
ബഹു: മുഖ്യ മന്ത്രിയുടെ അറിവിലേക്കാണ് ഇത്രയും പറഞ്ഞു പോയത്.
മുഖ്യ മന്ത്രിയുടെ ജില്ലയില്‍ പണ്ട് രാഷ്ട്രീയ കൊലപാതങ്ങള്‍ നിത്യ സംഭവമായിരുന്നു. കണ്ണൂര്‍ ശാന്തമെന്ന് വിശ്വസിക്കാന്‍ ഇപ്പോള്‍ എങ്ങിനെ കഴിയും. സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ കുടില്‍ വ്യവസായംപ്പോലെ ബോംബുകള്‍ ഇപ്പോഴും നിര്‍മ്മിക്കുന്നു. ഒരു യുവാവ് ഉന്നം തെറ്റിയ ബോംബ് തട്ടി, തല ചിതറി മരിച്ച സംഭവം കണ്ണൂരിലെ നല്ലവരായ ജനങ്ങളെ വീണ്ടും ഭയ വിഹ്വലരാക്കിയിരിക്കുന്നു.
ഊരിയ വാളും ഉയര്‍ത്തി പിടിച്ച കത്തിയും വക വെക്കാതെ രാഷ്ട്രീയത്തില്‍ നില ഉറപ്പിച്ച മുഖ്യ മന്ത്രി കോളജ് പഠന കാലത്ത് മേഷ യുദ്ധം നടത്തിയത് കേരളീയര്‍ക്ക് അറിയാം. കണ്ണൂര്‍ എസ്സ്.പി. ജോസഫ് തോമസ്സ് ഐ.പി.എസ്സിനെ പേടിച്ചു നടന്ന കാലവും ജനങ്ങള്‍ക്കറിയാം. ആഭ്യന്തര മന്ത്രിയായ താങ്കള്‍ ഇപ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുകയാണൊ ?
ബഹു: മുഖ്യ മന്ത്രി, പോലിസിന്റെ നിയന്ത്രണം അങ്ങേക്ക് കൊണ്ടു നടക്കാനാവില്ല. പരാജിതനായ ആഭ്യന്തര മന്ത്രിയാണ് അങ്ങ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയാത്ത അവസ്ഥയാണ് അരാജകത്വം അഥവാ അനാര്ക്കിയെന്ന് പറയുന്നത്.
വല്ലാത്ത ദുര്യോഗമാണ് കേരളം നേരിട്ടു കൊണ്ടിരിക്കുന്നത്.
‘ കേഴുക എന്‍ പ്രിയ നാടെ’ എന്ന് അറിയാതെ പറഞ്ഞു പോവുകയാണ്.
kerala
അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
kerala
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.
ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.
പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

