Connect with us

kerala

വെളിപ്പെടുത്തലില്‍ അസ്വസ്ഥമായി സി.പി.എം

കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബന്ധമില്ലെന്ന ഫോണ്‍ സംഭാഷണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നത്.

Published

on

ഒന്നാം പിണറായി സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതി സ്വപ്‌നാ സുരേഷ് രംഗത്തെത്തിയതോടെ സി.പി.എം രാഷ്ട്രീയത്തില്‍ അസ്വസ്ഥത പുകയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആത്മകഥ എഴുതി സ്വര്‍ണക്കടത്ത് വിവാദത്തിന് വീണ്ടും ജീവന്‍ വെപ്പിച്ചത് സി.പി.എമ്മിനെ വലിയ അപകത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്തിന് കടുത്ത അമര്‍ഷമുണ്ട്. പുതിയ വിവാദങ്ങള്‍ പരിശധിക്കാനും ചര്‍ച്ച ചെയ്യാനും പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കുന്നു. സര്‍വീസിലിരിക്കെ പുസ്തകം എഴുതിയത് ഒഴിവാക്കാമായിരുന്നുവെന്നും ശിവശങ്കറിനെതിരെ നടപടി വേണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നുമാണ് സി.പി.എമ്മിന്റെ നിലപാട്.

കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബന്ധമില്ലെന്ന ഫോണ്‍ സംഭാഷണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നത്. വിശ്വസ്തരായവര്‍ സഹായിക്കാന്‍ നില്‍ക്കുമ്പോള്‍ അവര്‍ പറയുന്നതു പോലെയൊക്കെ ചെയ്യേണ്ടിവന്നു എന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്. അടഞ്ഞ അധ്യായമെന്ന് കരുതി വിവാദത്തെ തള്ളിക്കളഞ്ഞ സി.പി.എമ്മിന് പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘടത്തില്‍ ശക്തമായ വെല്ലുവിളി തന്നെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

സ്വര്‍ണക്കടത്ത് സംഭവമുണ്ടായപ്പോള്‍ മുഖ്യമന്ത്രിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നിന്നാണ് സി.പി.എം പ്രതിരോധം തീര്‍ത്തത്. രാജ്യാന്തര ബന്ധമുള്ള ഒരു കള്ളക്കടത്ത് കേസില്‍ പ്രധാന പ്രതിയായ സ്വപ്‌നാ സുരേഷില്‍ ഇക്കാലമത്രയും ഒരു തുറന്നുപറച്ചിന് അവസരം ലഭിച്ചിരുന്നില്ല. ജയില്‍ മോചിത ആയ ശേഷവും ശിവശങ്കര്‍ തന്നെ തള്ളിപ്പറയില്ലെന്നും സംരക്ഷിക്കുമെന്ന് സ്വപ്‌ന കരുതിയേക്കാം. എന്നാല്‍ ശിവശങ്കര്‍ ആത്മകഥയെഴുതി സ്വപ്‌നയുമായുള്ള ബന്ധം തള്ളിയതോടെ തകര്‍ന്നുവീണത് സി.പി.എം ഉയര്‍ത്തിയ പ്രതിരോധക്കോട്ട കൂടിയാണ്. പാര്‍ട്ടിക്ക് പങ്കില്ല, മുഖ്യമന്ത്രിക്ക് പങ്കില്ല, മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ല എന്നിങ്ങനെ ആവര്‍ത്തിച്ച് പ്രതിരോധമുയര്‍ത്തിയ സി.പി.എം നേതൃത്വത്തിന് പുതിയ സാഹചര്യം തരണം ചെയ്യേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദുബായിയിലുള്ള മുഖ്യമന്ത്രി അടുത്ത ദിവസം തിരിച്ചെത്തിയാലുടന്‍ പാര്‍ട്ടി തലത്തില്‍ വിവാദം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്‍

രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.

 

Continue Reading

Health

കൊവാക്‌സിനും പാര്‍ശ്വഫലം; വാക്‌സിന്‍ സ്വീകരിച്ച 30 ശതമാനം പേര്‍ക്കും ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നമുണ്ടായെന്ന് പഠനം

ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കൊവാക്‌സിന്‍ സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം. ഇതില്‍,635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതാരമായ പാര്‍ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയവരുടെ മുന്‍കാല അസുഖ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്യണം. കൊവാക്‌സിന്‍ സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു

Continue Reading

kerala

റേഷൻ കടയിൽ നിന്നും ലഭിക്കുന്ന ആട്ടപ്പൊടിയിൽ പുഴുക്കളെന്ന് വ്യാപക പരാതി

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Published

on

നഗരസഭയിലെ പലറേഷൻ കടയിൽ നിന്നും മുൻഗണനാ കാർഡുടമകൾക്ക് 9 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റിൽ പുഴുക്കളെന്ന് വ്യാപക പരാതി. കഴിഞ്ഞമാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗകാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്.

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

സിവിൽ സപ്ലൈസ് വകുപ്പ് അധികാരികൾക്ക് അടുത്ത ദിവസംപരാതി നൽകുമെന്നും ഗുണഭോക്താവായ ഷാജിമുങ്ങാത്തം തറ, എൻ എഫ്’ പി ആർ വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ എന്നിവർ പറഞ്ഞു.

Continue Reading

Trending