Connect with us

india

ഇരുട്ടടി തീരുന്നില്ല; സ്ലാബ് മാറ്റി ജി.എസ്.ടിയും വര്‍ധിപ്പിക്കുന്നു

Published

on

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വില വര്‍ധനവില്‍ നട്ടെല്ലൊടിഞ്ഞു നില്‍ക്കുന്ന ജനത്തിന് കേന്ദ്രത്തിന്റെ വക അടുത്ത ഇരുട്ടടി വരുന്നു. ജി.എസ്.ടി നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന തുടങ്ങിയതായാണ് വിവരം. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിച്ചേക്കും.

നിലവിലുള്ള ജി.എസ്.ടി സ്ലാബിലെ 5 ശതമാനം നിര്‍ത്തലാക്കി 3 ശതമാനം, എട്ട് ശതമാനം എന്നിങ്ങനെ രണ്ടു സ്ലാബുകളാക്കി മാറ്റാനാണ് ആലോചന. വ്യാപക ഉപഭോഗത്തിലുള്ള ഏതാനും ചില ഉത്പന്നങ്ങള്‍ 3 ശതമാനം എന്ന പുതിയ സ്ലാബിലേക്ക് കൊണ്ടുവരാനാണ് നീക്കം. ശേഷിച്ചവ എട്ടു ശതമാനത്തിന്റെ സ്ലാബിലേക്ക് മാറ്റും. നിരക്ക് വര്‍ധന സംബന്ധിച്ച് സാധാരണ ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനാണ് മൂന്നു ശതമാനം എന്ന പുതിയ സ്ലാബ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. ചുരുക്കം ചില ഉത്പന്നങ്ങള്‍ മാത്രമാണ് ഈസ്ലാബിലേക്ക് മാറ്റുക. മറ്റുള്ളവയെല്ലാം എട്ടു ശതമാനം എന്ന കൂടിയ സ്ലാബിലേക്ക മാറും. മാത്രമല്ല, അണ്‍ബ്രാന്‍ഡഡ് ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താത്ത ചില ഉത്പന്നങ്ങള്‍ മൂന്നു ശതമാനം എന്ന പുതിയ സ്ലാബ് വഴി ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരും. ഫലത്തി ല്‍ ജി.എസ്.ടി വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാകും.

ജി.എസ്.ടി ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വിഹിതത്തില്‍ നിലവില്‍ സംസ്ഥാനങ്ങള്‍ അസംതൃപ്തരാണ്. അധിക വരുമാനം വഴി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തിലും വര്‍ധനവ് ഉണ്ടാകും എന്നതിനാല്‍ ജി.എസ്.ടി കൗണ്‍സിലില്‍ പുതിയ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാറുകള്‍ എതിര്‍ക്കില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

നിലവില്‍ 5, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളാണ് ജി.എസ്.ടിക്കുള്ളത്. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ 3, 8, 12, 18, 28 എന്നിങ്ങനെയായി അഞ്ച് സ്ലാബ് മാറും. ഇതില്‍ നിലവില്‍ സ്ലാബ് അഞ്ചില്‍ വരുന്നതില്‍ ഏറെയും പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളാണ്. എട്ട് ശതമാനം എന്നതില്‍ അന്തിമ ധാരണ ആയിട്ടില്ല, ഏഴ്, എട്ട്, ഒമ്പത് എന്നിങ്ങനെ മൂന്ന് നിര്‍ദേശമാണ് കേന്ദ്രം വെക്കുന്നത്. ജി.എസ്.ടി കൗണ്‍സിലിന്റെ ഭൂരിപക്ഷ നിര്‍ദേശം കണക്കിലെടുത്താകും അന്തിമ തീരുമാനം.

നിലവിലെ അഞ്ചു ശതമാനത്തില്‍ നിന്ന് ഓരോ ശതമാനം ഉയര്‍ത്തിയാലും 50,000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്ക്. എട്ടു ശതമാനമായാല്‍ ഒന്നര ലക്ഷം കോടിയുടെ അധിക വരുമാനമുണ്ടാകും. മാര്‍ച്ചില്‍ 1.42 ലക്ഷം കോടിയുടെ റെക്കോര്‍ഡ് ജി.എസ്.ടി വരുമാനമാണ് രേഖപ്പെടുത്തിയത്. പുതിയ സ്ലാബ് വന്നാല്‍ ഇത് രണ്ടര ലക്ഷം കടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു ഇ.ഡി

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്

Published

on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.

മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവര്‍്തതനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

Continue Reading

india

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്. 

Published

on

മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.

അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോ​ഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്.

പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.

Continue Reading

india

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്‍ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം

Published

on

മുംബൈ: ക്യാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.

വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വോഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ഥികള്‍ മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.

ജൂനിയര്‍ കോളേജ്(സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സപ്പിലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍കൈ അല്ലെങ്കില്‍ ഹാഫ്കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Continue Reading

Trending