kerala
വീട് നിര്‍മാണത്തിന് ഇനി കരുതിയ തുക മതിയാകില്ല
വീട് നിര്‍മാണത്തിനുള്‍പ്പെടെ ഉപയോഗിക്കുന്ന സിമന്റ് ഇഷ്ടിക/കട്ടയുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാണ കമ്പനികളുടെ തീരുമാനം.
വീട് നിര്‍മാണത്തിനുള്‍പ്പെടെ ഉപയോഗിക്കുന്ന സിമന്റ് ഇഷ്ടിക/കട്ടയുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാണ കമ്പനികളുടെ തീരുമാനം. ഇന്റര്‍ലോക്കിന്റെ വിലയിലും മാറ്റമുണ്ടാവും. സിമന്റ് ഇഷ്ടികയ്ക്ക് 3 രൂപയും, ഇന്റര്‍ലോക്കിന് 5 രൂപയുമാണ് വര്‍ധിക്കുക. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തിലാകും.
എണ്ണ ഉല്പന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വിലക്കയറ്റമാണ് വര്‍ധനവിന് കാരണമായതെന്ന് നിര്‍മാണ കമ്പനികള്‍ പറയുന്നു. ഇത് നിര്‍മാണ രംഗത്ത് കൂടുതല്‍ ചെലവിന് വഴിയൊരുക്കും. നിലവില്‍ സിമന്റ്, കമ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് ദിനംപ്രതി വില വര്‍ധിക്കുന്നുണ്ട്. സിമന്റ് ഇഷ്ടികയുടെ വിലവര്‍ധനവ് സാധാരണക്കാരെ ഉള്‍പ്പെടെ കാര്യമായി ബാധിക്കും. ഒരു സാധാരണ വീട് പണിയാന്‍ കുറഞ്ഞത് മൂവായിരം ഇഷ്ടികയെങ്കിലും വേണം. അതായത് ഏറ്റവും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഇനി ഇഷ്ടികയ്ക്ക് മാത്രമായി അധികം കരുതണം.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും വിലയും അനുസരിച്ച് സംസ്ഥാനത്ത് പല വിലയാണ് ഇപ്പോള്‍ സിമന്റ് ഇഷ്ടികയ്ക്കും ഇന്റര്‍ലോക്കിനും ഈടാക്കുന്നത്. ഈ വിലയിന്‍മേലായിരിക്കും വര്‍ധനവ്. എറണാകുളം, കോട്ടയം ഭാഗങ്ങളില്‍ ഒരു സിമന്റ് കട്ടയ്ക്ക് 29-30 രൂപയാണ് ഈടാക്കുന്നത്. പത്തനംതിട്ട, തിരുവനന്തപുരം ഭാഗങ്ങളില്‍ 38-40 രൂപയാണ് വില. വടക്കന്‍ ജില്ലകളിലാണ് താരതമ്യേന കുറവ്. 28 രൂപയാണ് പരമാവധി വില. ഇന്‍ര്‍ലോക്കിന് ഗ്രാമ പ്രദേശങ്ങളില്‍ 42 മുതല്‍ 48 രൂപ വരെയാണ് വില. നഗരമേഖലകളില്‍ 50 മുതല്‍ 55 രൂപ വരെയാവും. ഈ വിലയിലാണ് 5 രൂപ വീണ്ടും വര്‍ധിക്കുക.
ക്രഷര്‍ ഉല്പന്നങ്ങള്ക്ക് സംസ്ഥാനത്ത് ഏകീകൃത വിലയില്ലാത്തതാണ് പലയിടത്തും പലവില ഈടാക്കുന്നതിന് കാരണമെന്ന് സിമന്റ് ബ്രിക്ക്സ് ആന്റ് ഇന്റര്‍ലോക്ക്സ് മാനുഫാക്ചേഴ്സ് അസോസിയേഷന് (സിമാക്) ഭാരവാഹികള്‍ പറയുന്നു. ക്വാറി ഉല്പന്നങ്ങളുടെ വിലയില്‍ സര്‍ക്കാരിന് ഒരുനിയന്ത്രണവുമില്ല. പല ജില്ലകളില്‍ പലയിടത്തുമായി തോന്നിയപോലെയാണ് വില ഈടാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സിമന്റിന് മാത്രം നൂറിലേറെ രൂപയുടെ വര്‍ധനവുണ്ടായി. കമ്പി വിലയിലും നൂറു ശതമാനം വര്‍ധനവാണുണ്ടായത്. ക്രഷര്‍, സിമന്റ്, കമ്പി ഉല്പന്നങ്ങള്ക്ക് സര്‍ക്കാര്‍ നിശ്ചിത വില തീരുമാനിക്കാത്തതാണ് നിര്‍മാണ മേഖലയിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.
ഭവന പദ്ധതികളും പ്രതിസന്ധിയില്‍
ഏറ്റവും കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ കെട്ടിട നിര്‍മാണങ്ങള്‍ക്ക് 95 ശതമാനവും സിമന്റ് ഇഷ്ടികയാണ് ഉപയോഗിക്കുന്നത്. ചുടുകട്ടയുടെയും ചെങ്കല്ലിന്റെയും അഭാവമാണ് കാരണം. വീട് നിര്‍മിച്ചു നല്കുന്ന സര്‍ക്കാര്‍ പദ്ധതികളെയും വിലവര്‍ധനവ് കാര്യമായി ബാധിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അനുവദിക്കുന്ന വീടുകളുടെ നിര്‍മാണം പകുതി ആവുമ്പോഴേക്കും നിലയ്ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍. നാമമാത്രമായ ഫണ്ട് അനുവദിക്കുന്നതാണ് കാരണം. ഇഷ്ടികയുടെ വിലക്കയറ്റം ഇത്തരം പദ്ധതികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വീടുകളുടെ മുറ്റത്ത് വിരിക്കുന്നതിന് പുറമെ റോഡ നിര്‍മാണത്തിനും ഇപ്പോള്‍ ഇന്റര്‍ലോക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. റോഡ് നിര്‍മാണ പദ്ധതികളുടെ ചെലവിലും ഇനി മാറ്റമുണ്ടാവും.
kerala
മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്
ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.
മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
ബിഎല്‍ഒയെ മര്‍ദിച്ച സംഭവം; കാസര്‍കോട് സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍
സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്.
കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്. എസ്ഐആര്‍ ക്യാമ്പിനിടെയുണ്ടായ വിഷയത്തില്‍ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്.
ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎല്‍ഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ് സുരേന്ദ്രന്.
kerala
കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് അപകടത്തില്‍പെട്ടു
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കോട്ടയം: എരുമേലി റൂട്ടിലെ കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് പുലര്‍ച്ചെ അപകടത്തില്‍പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക് സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കുഴിയിലേക്ക് മറിയുന്ന തരത്തിലേക്ക് ചെന്നെങ്കിലും അവസാന നിമിഷം ബാരിയര്‍ പിന്താങ്ങിയതിനാല് വലിയ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന അഞ്ച് തീര്‍ഥാടകര്‍ക്ക് ലഘു പരിക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണിമല വളവില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇറക്കം ആരംഭിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അമിതവേഗവും അശ്രദ്ധയും തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി അധികൃതര്‍ പറയുന്നു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala19 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala21 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala21 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

