Connect with us

kerala

സപ്ലൈകോയെ അടുത്ത കെഎസ്ആര്‍ടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സര്‍ക്കാര്‍: ഷാഫി പറമ്പില്‍ എം.എല്‍.എ

കേരളീയത്തിലൂടെ സംസ്ഥാനത്തിന്റെ നിലമെച്ചപ്പെടുമെന്ന് പറഞ്ഞവര്‍ സാധാരണക്കാരന്റെ ജീവന്‍ നഷ്ടമാവുന്ന സാഹചര്യം മനസ്സിലാക്കുന്നില്ല എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

Published

on

ധൂര്‍ത്തും അഴിമതിയും കൊണ്ട് സര്‍ക്കാര്‍ കേരളത്തെ മുടിപ്പിച്ചുവെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിലൂടെ പിണറായി സര്‍ക്കാര്‍ സ്വയം വില കുറഞ്ഞ വസ്തുവായി മാറി. കേരളീയത്തിലൂടെ സംസ്ഥാനത്തിന്റെ നിലമെച്ചപ്പെടുമെന്ന് പറഞ്ഞവര്‍ സാധാരണക്കാരന്റെ ജീവന്‍ നഷ്ടമാവുന്ന സാഹചര്യം മനസ്സിലാക്കുന്നില്ല എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

പ്രതിസന്ധികളില്‍ താങ്ങാവുന്നതിന് പകരം ജനങ്ങളെ തട്ടി കളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പിആര്‍എസ് വായ്പാ മാര്‍ഗം സംഭരണ തുക വിതരണം പാടില്ലെന്ന് കോണ്‍ഗ്രസ് പണ്ടേ ആവശ്യപ്പെട്ടതാണ്. സപ്ലൈകോയെ അടുത്ത കെഎസ്ആര്‍ടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സര്‍ക്കാരെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാര്‍ അനാവശ്യ പരസ്യങ്ങള്‍ ഒഴിവാക്കി, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്

മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

Published

on

വണ്ടിപെരിയാര്‍: കുമളി 66 ആം മൈലിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അപകടം. മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

ഇന്ന് ഉച്ച കഴിഞ്ഞ് 3:00 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. തമിഴ് നാട് തേനില്‍ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ 66 ആം മൈലിന് സമീപം എത്തിയപ്പോള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഈ സമയം നിയന്ത്രണം വിട്ട കാര്‍ വണ്ടിപ്പെരിയാറില്‍ നിന്നും കുമളിലേക്ക് വരികയായിരുന്ന ഓള്‍ട്ടോ 800 കാറില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയും തുടര്‍ന്ന് പുറകെ വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് വാഹനം നിന്നത്.
അപകടത്തില്‍ വണ്ടിപെരിയാര്‍ എച്ച് പി സി സ്വദേശികളായ മുസ്‌ലിം യൂത്ത് ലീഗ് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹക്കിം കെ.എസ് (38), സെഫിന (30), ഇവരുടെ ഒരു വയസ്സുള്ള കുട്ടി, സബീര്‍ (27 ) എന്നിവരായിരുന്നു തലകീഴായി മറിഞ്ഞ കാറില്‍ ഉണ്ടായിരുന്നത്. കൂടാതെ വാളാര്‍ഡി ശാന്തിനഗര്‍ സ്വദേശി ലക്ഷ്മി കുട്ടി (75) എന്നിവര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

തുടര്‍ന്ന് കുമളി പോലീസ് സ്ഥലത്തെ മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Continue Reading

kerala

തൊണ്ടിമുതലായ സൈക്കിളും റബ്ബര്‍ ഷീറ്റും കടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കാളിയാര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയ്‌മോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

തൊടുപുഴ: തൊണ്ടി മുതലായ സൈക്കിളും റബ്ബര്‍ ഷീറ്റും കടത്തികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാളിയാര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയ്‌മോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തൊടുപുഴ സ്റ്റേഷനിലെ തൊണ്ടി മുതലായ സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തികൊണ്ട് പോകാനാണ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

മേയ് അഞ്ചിനാണ് തൊണ്ടിക്കുഴ സ്വദേശിയുടെ വീട്ടില്‍ നിന്ന് 40 കിലോ ഒട്ടുപാലും 17,000 രൂപ വിലയുളള സൈക്കിളും കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. സൈക്കിള്‍ തൊടുപുഴ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദേശവും നല്‍കി.

എന്നാല്‍ സൈക്കിള്‍ വാങ്ങാനായി ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് സൈക്കിള്‍ കാണാതായ വിവരം അറിയുന്നത്. സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ചത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തിയത്.

Continue Reading

kerala

കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും

ജാഗ്രതാ മുന്നറിയിപ്പ്

Published

on

തൃശൂരില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിന്റെ (Poomala dam) ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ജലനിരപ്പ് 28 അടിയായാല്‍ ഷട്ടറുകള്‍ അടിയന്തരമായി തുറന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കും.

പൂമല ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കുമ്പോള്‍ മലവായ് തോട്, പുഴയ്ക്കല്‍ തോട് എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

Continue Reading

Trending