News
പാളിച്ചക്ക് നല്‍കിയ കനത്ത വില
ദേശീയ അസംബ്ലി പിരിച്ചുവിട്ട നീക്കം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇമ്രാന്‍ഖാന്റെ അമേരിക്കന്‍ വിരുദ്ധ നീക്കത്തില്‍ സൈന്യത്തിനും എതിര്‍പ്പുണ്ട്. കാവല്‍ പ്രധാനമന്ത്രിയായി അദ്ദേഹം തുടരുമ്പോഴും പാക് രാഷ്ട്രീയത്തിന്റെ ഭാവി അനിശ്ചിതത്വത്തിന്റെ നിഴലിലേക്ക് മാറുകയാണ്. ജനാധിപത്യം, – സൈന്യം – സുപ്രീംകോടതി… എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.
ഇസ്്‌ലാമാബാദ്: 1992ല്‍ പാകിസ്താന്‍ അവരുടെ ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ടീമിനെ നയിച്ച കപ്പിത്താനായിരുന്നു ഇമ്രാന്‍ ഖാന്‍. പാക് ജനതയുടെ ക്രിക്കറ്റ് വികാരത്തെ ദേശീയ വികാരമാക്കി മാറ്റിയ ഹീറോ. പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ പരീക്ഷണത്തിന് ഇറങ്ങിയപ്പോഴും അതേ വികാരത്തോടെ പാക് ജനത ഇമ്രാനെ നെഞ്ചേറ്റി.
സ്വാതന്ത്ര്യാനന്തരമുള്ള മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ പകുതിയിലധികവും സൈന്യത്തിന്റെ കൈകളിലായിരുന്നു പാകിസ്താന്റെ അധികാരം. ശേഷിക്കുന്ന കാലയളവാകട്ടെ രണ്ട് കുടുംബങ്ങളുടെ മാറിമാറിയുള്ള വാഴ്ചയും. കുടുംബ വാഴ്ചയിലെ ഒടുവിലത്തെ കണ്ണികളായിരുന്നു നവാസ് ഷരീഫും ബേനസീര്‍ ഭൂട്ടോയും പിന്നീട് അവരുടെ ഭര്‍ത്താവ് ആസിഫലി സര്‍ദാരിയും. അതില്‍ നിന്നു മാറി പാക് രാഷ്ട്രീയത്തില്‍ പുതിയ ദിശ വെട്ടിത്തെളിക്കുകയായിരുന്നു ഇമ്രാന്‍ഖാന്‍. തെഹ്‌രീകെ ഇന്‍സാഫ് എന്ന പേരില്‍ രൂപം നല്‍കിയ പാര്‍ട്ടി അതിവേഗമാണ് പാക് ജനതക്കിടയില്‍ സ്വാധീനമുറപ്പിച്ചത്. ബേനസീറിന്റെയും നവാസ് ഷരീഫിന്റേയും വിയോഗങ്ങള്‍ക്കു ശേഷമുണ്ടായ നേതൃരാഹിത്യം ഇമ്രാന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. ചെറു കക്ഷികളെ കൂടെ നിര്‍ത്തി അധികാരത്തിലേറുമ്പോള്‍ പാകിസ്താനും അത് പുതു ചരിത്രമായിരുന്നു. എന്നാല്‍ അധികാരം തികയ്ക്കാത്ത പ്രധാനമന്ത്രിമാരുടെ പട്ടിക മാത്രം കരുതലുള്ള പാകിസ്താന്റെ പാരമ്പര്യത്തിലേക്ക് ഒടുവില്‍ ഇമ്രാന്‍ഖാനും തന്റെ പേരെഴുതിച്ചേര്‍ത്തു. കാലാവധി തികയ്ക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് സഭ പിരിച്ചുവിട്ട് കാവല്‍ പ്രധാനമന്ത്രിയാകുന്നത്.
എക്കാലത്തും അമേരിക്കക്കൊപ്പം നിലയുറപ്പിക്കുന്നതായിരുന്നു പാക് പാരമ്പര്യം. ചേരിചേരാ നയം സ്വീകരിച്ചപ്പോഴും അയല്‍പക്കത്തെ ‘ശത്രു’വായ ഇന്ത്യ സോവിയറ്റ് റഷ്യയോട് കാണിച്ച മൃദു സമീപനം ആണ് പാകിസ്താനെ അമേരിക്കന്‍ പക്ഷത്തേക്ക് അടുപ്പിച്ചത്. എന്നാല്‍ അമേരിക്കയുമായി അകന്ന് റഷ്യയുമായും ചൈനയുമായും ചങ്ങാത്തം കൂടാന്‍ ഇമ്രാന്‍ഖാന്‍ പുറത്തെടുത്ത പുതിയ നയതന്ത്രം അകത്തും പുറത്തും ശത്രുക്കളെ സൃഷ്ടിച്ചു. തനിക്കെതിരായ അവിശ്വാസ നീക്കത്തിനു പിന്നില്‍ പോലും അമേരിക്കയാണെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം.
ഏഴംഗങ്ങളുള്ള സഖ്യ കക്ഷിയായ എം.ക്യു.എം കാലുമാറി പ്രതിപക്ഷത്തിനൊപ്പം നിന്നതോടെ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ ഇന്‍സാഫിന് ഭൂരിപക്ഷം നഷ്ടമായി. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം ഇമ്രാനെതിരെ പടയൊരുക്കം തുടങ്ങുക കൂടി ചെയ്തതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി. ഇതിനു പിന്നാലെയാണ് ദേശീയ അസംബ്ലിയില്‍ സംയുക്ത പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ഇമ്രാന്‍ ഖാനെ പുറത്താക്കുക, പകരം പി.എം.എല്‍ -എന്‍ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയാക്കുക, ആറു മാസത്തിനകം പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നിവയായിരുന്നു പ്രതിപക്ഷ തന്ത്രം. എന്നാല്‍ അവിശ്വാസം തള്ളിയതോടെ ഈ നീക്കങ്ങളെല്ലാം വിഫലമായി. കാര്യങ്ങളെ മന്‍കൂട്ടി കണ്ട് ഇമ്രാന്‍ഖാന്‍ ഒരു മുഴം മുന്നേ എറിഞ്ഞെന്നു വേണമെങ്കില്‍ പറയാം. ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷത്തിന് പെട്ടെന്ന് അധികാരം പിടിക്കാനാവില്ല. അതേസമയം പട്ടളാ അട്ടിമറിയും ജനാധിപത്യ ഭരണകൂടങ്ങളുടെ അസ്ഥിരതയും കൂടെപ്പിറപ്പായ പാകിസ്താനെ സംബന്ധിച്ചിടത്തോളം ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുമോ എന്ന ഭയം ഉയര്‍ന്നുവരുന്നത് സ്വാഭാവികം മാത്രം.
രാഷ്ട്രത്തിന്റെ നയരൂപീകരണത്തില്‍ സൈന്യവും സുപ്രീംകോടതിയും ജനാധിപത്യ ഭരണകൂടത്തേക്കാള്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്നതാണ് പാക് കീഴ്‌വഴക്കം. ദേശീയ അസംബ്ലി പിരിച്ചുവിട്ട നീക്കം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇമ്രാന്‍ഖാന്റെ അമേരിക്കന്‍ വിരുദ്ധ നീക്കത്തില്‍ സൈന്യത്തിനും എതിര്‍പ്പുണ്ട്. കാവല്‍ പ്രധാനമന്ത്രിയായി അദ്ദേഹം തുടരുമ്പോഴും പാക് രാഷ്ട്രീയത്തിന്റെ ഭാവി അനിശ്ചിതത്വത്തിന്റെ നിഴലിലേക്ക് മാറുകയാണ്. ജനാധിപത്യം, – സൈന്യം – സുപ്രീംകോടതി… എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.
kerala
കടുവ ഭീതിയെ തുടര്‍ന്ന് വയനാട്ടിലെ രണ്ട് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 17 ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു.
വയനാട് പനമരത്ത് ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളായ നീര്‍വാരം,അമ്മാനി, നടവയല്‍, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേര്‍മല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 17 ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും.
News
അന്ന് പൊന്നിന്‍ വില ഇന്ന് ആര്‍ക്കും വേണ്ട; ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ
തുടർച്ചയായി രണ്ടാം വർഷമാണ് താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്താതെ പോയത്.
ഐപിഎൽ 2026 മിനി താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ. തുടർച്ചയായി രണ്ടാം വർഷമാണ് താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്താതെ പോയത്.
75 ലക്ഷം രൂപ അടിസ്ഥാന വിലയുമായാണ് പൃഥ്വി ഷാ അബുദാബിയിൽ നടന്ന ലേലത്തിനെത്തിയത്. കാപ്ഡ് ബാറ്റ്‌സ്മാൻമാർ ഉൾപ്പെട്ട പ്രാരംഭ സെറ്റിൽ താരത്തിന്റെ പേര് അവതരിപ്പിച്ചെങ്കിലും ലേലത്തിൽ പങ്കെടുത്ത 10 ടീമുകളും താരത്തിനായി വിളിച്ചില്ല. 2025ലെ ഐപിഎൽ ലേലത്തിലും താരത്തെ ആരും എടുത്തിരുന്നില്ല. ഈ തുടർച്ചയായ തിരിച്ചടി ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെയും പൃഥ്വിയുടെ ആരാധകരെയും അമ്പരപ്പിച്ചു.
2018ൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ടീമിന്റെ നായകനായിരുന്ന പൃഥ്വി ഷാ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് അറിയപ്പെട്ടിരുന്നത്. 1.2 കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തിയ താരം 2021 ഐപിഎല്ലിൽ കാഴ്ചവെച്ചിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്ത വർഷം 7.5 കോടി രൂപയ്ക്കാണ് ഡൽഹി ഷായെ നിലനിർത്തിയത്. എന്നാൽ, ഫിറ്റ്നസ് പ്രശ്നങ്ങളും ഫോമില്ലായ്മയും കാരണം താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇതോടെ 2025 സീസണിനു മുമ്പായി ഡൽഹി താരത്തെ കൈയൊഴിഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി കളിച്ചിരുന്ന താരത്തിന് കഴിഞ്ഞ സീസണിൽ ടീമിലെ സ്ഥാനവും നഷ്ടമായി. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രക്കായി കളിച്ച താരം ഫോം വീണ്ടെടുത്തു. രഞ്ജി ട്രോഫിയിൽ 470 റൺസ് നേടിയെങ്കിലും ആ പ്രകടനങ്ങൾ ഐപിഎൽ ലേലത്തിൽ താരത്തിന് തുണയായില്ല.
അതേസമയം, ലേലത്തിലെ ഏറ്റവും ഉയർന്ന വില നേടിയ താരം ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ ആണ്. 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രീനിനെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. പൃഥ്വി ഷായെ കൂടാതെ ഡെവോൺ കോൺവേ, ജേക്ക് ഫ്രേസർ-മെക്ക്ഗർക്ക്, സർഫറാസ് ഖാൻ തുടങ്ങിയ ശ്രദ്ധേയ താരങ്ങൾക്കും ആദ്യ ഘട്ടത്തിൽ ആവശ്യക്കാരുണ്ടായില്ല. ലേലത്തിന്റെ അവസാന റൗണ്ടിൽ, അൺസോൾഡ് ആയ താരങ്ങൾക്കായി വീണ്ടും ലേലം നടത്തുമ്പോൾ പൃഥ്വിയുടെ പേര് വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്.
india
ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം
ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്.
ശബരിമല ശ്രീധർമ്മ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് എംപിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്. ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ,ഷാഫി പറമ്പിൽ, ജെബി മേത്തർ, അബ്ദുൽ സമാദാനി, ഇ ടി മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ ,വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശബരിമല വിശ്വാസികളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. സംഭവത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടു, അത് എങ്ങനെ നടന്നുവെന്നത് വ്യക്തതയോടെ പുറത്തുവരണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ക്ഷേത്രസ്വത്തുകളുടെ കൈകാര്യം സുതാര്യവും ഉത്തരവാദിത്വപരവുമാകണമെന്ന് ആവശ്യപ്പെട്ട എംപിമാർ, സമാനമായ ക്രമക്കേടുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യമുന്നയിച്ചു.
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india1 day agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala15 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india1 day agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
