Connect with us

News

തീരുമാനം കടുപ്പിച്ച് യു.എസ്; മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തും

ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയാണ് ഡൊണള്‍ഡ് ട്രംപ് എടുത്തിരിക്കുന്നത്.

Published

on

മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് അമേരിക്ക. തീരുവ ഒഴിവാക്കണമെങ്കില്‍ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് രാജ്യങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അമേരിക്കയുടെ പുതിയ തീരുമാനത്തോട് പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് മെക്‌സിക്കോ വ്യക്തമാക്കി. എന്നാല്‍, പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയാണ് ഡൊണള്‍ഡ് ട്രംപ് എടുത്തിരിക്കുന്നത്. വീണ്ടും പ്രസിഡന്‍റായി സ്ഥാനമേറ്റതിനുശേഷം പല കാര്യങ്ങളിലും തീരുമാനം കടുപ്പിച്ചിരിക്കുകയാണ്. മെക്‌സിക്കോ, ചൈന തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവയാണ് ഏര്‍പ്പെടുത്തിയത്. തീരുവ ഒഴിവാക്കണമെങ്കില്‍ മറ്റ് രാജ്യങ്ങളിലെ  കമ്പനികളോട് അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് പ്രസിഡന്‍റിന്‍റെ നിര്‍ദേശം.  കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ തീരുവ ചുമത്താനുള്ള  ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ഒപ്പുവച്ചിരുന്നു. യുഎസിനെതിരെ ഈ രാജ്യങ്ങള്‍ തിരിച്ചടിച്ചാല്‍ തീരുവ വര്‍ധിപ്പിക്കാനുള്ള ചട്ടക്കൂടും ഉത്തരവില്‍ നല്‍കിയിട്ടുണ്ട്.

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ചുങ്കം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കന്‍ ഇറക്കുമതിക്ക് തീരുവ ചുമത്തുമെന്ന് കാനഡയും തിരിച്ച് സൂചന കൊടുത്തു. മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവയും ചൈന, കനേഡിയന്‍ എണ്ണ, പ്രകൃതിവാതകം, വൈദ്യുതി എന്നിവയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% തീരുവയുമാണ് ട്രംപിന്‍റെ ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.  കാനഡ, മെക്‌സിക്കോ, ചൈന എന്നിവ യുഎസിന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിനെ ഇസ്രാഈല്‍ സൈന്യം വിട്ടയച്ചു

സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദര്‍ ലാന്‍ഡി’ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.

Published

on

ഇസ്രാഈല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിന് മോചനം. സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദര്‍ ലാന്‍ഡി’ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.

ഹംദാന്‍ ഇപ്പോള്‍ ഹെബ്രോണിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ഡോക്യുമെന്ററി ‘നോ അതര്‍ ലാന്‍ഡി’ന്റെ നാല് സംവിധായകരിലൊരാളാണ് ഫലസ്തീന്‍ സംവിധായകനായ ഹംദാന്‍ ബല്ലാല്‍. കഴിഞ്ഞദിവസമാണ് ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ ഇയാളെ ആക്രമിച്ചത്. ബല്ലാലിനെ ക്രൂരമായി മര്‍ദിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഹംദാനെ ഇസ്രാഈല്‍ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു.

അതേസമയം ആക്രമണത്തില്‍ സംവിധായകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

97-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തിലാണ് ‘നോ അദര്‍ ലാന്‍ഡ്’ പുരസ്‌കാരം നേടിയത്. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ അബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായിരുന്നു ഇത്.

 

Continue Reading

News

ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ ട്രംപിന്റെ ഭീഷണി; ആയുധശേഖരത്തിന്റെ വ്യാപ്തി കാട്ടി ഇറാന്റെ മറുപടി

ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് ഇറാന്‍ സൈന്യം ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്

Published

on

ആണവ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇറാന്‍. ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് ഇറാന്‍ സൈന്യം ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. നിലവില്‍ പുറത്തുവന്ന ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം ഉള്‍പ്പെടെ മൂന്ന് മിസൈല്‍ കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

് ഇറാന്‍ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ( ഐ.ആര്‍.ജി.സി) ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇസ്രഈലിനെ ആക്രമിക്കാനായി ഇറാന്‍ പ്രയോഗിച്ച ഖൈബര്‍ ഷെഖാന്‍, ഖാദര്‍- എച്ച്, സെജില്‍, പവെ തുടങ്ങി ഇറാന്‍ സ്വന്തമായി വികസിപ്പിച്ച മിസൈലുകളുടെ ശേഖരമാണ് ഈ ഭൂഗര്‍ഭ കേന്ദ്രത്തിലുള്ളത്.

എല്ലാ ആണവ പദ്ധതികളും രണ്ടുമാസത്തിനകം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇറാനൊട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ കരാറില്‍ ഒപ്പിടണമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിന് വഴങ്ങിയില്ലെങ്കില്‍ കടുത്ത ഉപരോധവും വേണ്ടിവന്നാല്‍ സൈനിക നടപടിയും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ ഭീഷണി നിലനില്‍ക്കെയാണ് ആയുധശക്തി വെളിപ്പെടുത്തി ഇറാന്‍ വീഡിയോ പുറത്തുവിട്ടത്.

2020-ലാണ് ഇറാന്‍ ആദ്യമായി ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തെ പരസ്യപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം മറ്റൊരു കേന്ദ്രത്തിന്റെ വിവരങ്ങളും പരസ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ് മൂന്നാമതൊരു ഭൂഗര്‍ഭ ആയുധകേന്ദ്രം കൂടിയുണ്ട് എന്ന് ഇറാന്‍ വെളിപ്പെടുത്തിയത്.

Continue Reading

kerala

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേട്; ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്

Published

on

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റര്‍ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡമ്മി കമ്പനികളെ ഉപയോഗിച്ചാണ് ഇ-ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്ന വ്യവസ്ഥയിരിക്കെ ഡപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു. വിപണി വിലയേക്കാള്‍ പത്തുമുതല്‍ പതിനഞ്ച് രൂപവരെ കൂട്ടിയാണ് സപ്ലൈകോ ഈ തേയില വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഷെല്‍ജി ജോര്‍ജടക്കമുള്ളവരുടെ എറണാകുളം, ഇടുക്കി ജില്ലകളിലായുള്ള 7.94 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. അതേസമയം ക്രമക്കേടില്‍ ആദ്യം അന്വേഷണം ആരംഭിച്ച വിജിലന്‍സ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Continue Reading

Trending