kerala
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മരുന്ന് ക്ഷാമം രൂക്ഷം
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു.
പി.എം മൊയ്തീന് കോയ
കോഴിക്കോട്
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡി.കോളജില്‍ ഏറെ പരിതാപരകരമാണ്. അവശ്യം വേണ്ട നീഡില്‍ ; സിറിഞ്ച് ; ഐ.വി കാനല്‍ : ഗ്ലൗസ് എന്നിവ പോലും സ്റ്റോക്ക് പരിമിതമാണ്. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവര്‍ മരുന്നിന് ശീട്ടുമായി പുറമേക്ക് പോവുന്നത് പതിവു കാഴ്ചയാണ്. പരിക്കേറ്റ രോഗികള്‍ക്കും മറ്റും അടിസ്ഥാനമായി നല്കുന്ന ടി ടി ഇഞ്ചക്ഷനും അലര്‍ജിക്ക് നല്കുന്ന അവില് ഗുളികയുമടക്കം ആശുപത്രിയില്‍ സ്റ്റോക്കില്ല. സര്‍ജറിക്ക് ശേഷം രോഗിക്ക് നല്കുന്ന ലൊറോസിപാം ഇഞ്ചക്ഷന്, രക്തം കട്ടപിടിക്കുന്ന അസുഖമുള്ളവര്‍ക്ക് നല്കുന്ന എനക്സോപാരിന് ഇഞ്ചക്ഷന് എന്നിവയും മെട്രോജില്‍, മാന്നിറ്റോള്‍, ലൊറാസിപാം, ലിവോഫ്ളോക്സ്, ഹെപ്പാരിന്‍, ഡെക്സോണ, അഡ്രിനാലിന്‍ തുടങ്ങിയ ഇഞ്ചക്ഷനുകളും ആശുപത്രിയില്‍ കിട്ടാനില്ല. തലക്ക് പരിക്കേറ്റ് എത്തുന്നവര്‍ക്കും മാനസിക അസുഖമുള്ളവര്‍ക്കും രോഗികള്‍ക്ക് നീര് കെട്ടിന് ആശ്വാസം ലഭിക്കാനും മറ്റും നല്കുന്ന മരുന്നുകളാണ് ഇവ. നെഞ്ചിലെ കഫകെട്ടിനും മറ്റും നല്കുന്ന അസിത്രോമൈസിന്‍ ഗുളികയും സ്റ്റോക്കില്ല.
ആശുപത്രിയില്‍ മരുന്നുകള്‍ തീര്‍ന്നതോടെ രോഗികളെ കുറിപ്പടിയുമായി പുറത്തേക്കയക്കുന്ന പതിവ് തുടരുകയാണ്. ഇതില്‍ പല മരുന്നുകളും അടിയന്തിരമായി ആശുപത്രിയില്‍ അത്യാവശ്യം വേണ്ടവയാണ്. മരുന്നുകള്‍ക്കുളള ഇന്റന്റ് മാര്‍ച്ച 31 വരേയുള്ളവക്കാണ് നല്‍കുന്നത് . ചട്ടമനുസരിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ക്വാട്ട അനുസരിച്ചുള്ളവ എത്തേണ്ടതാണ്. എന്നാല്‍ ഏപ്രില്‍ അവസാന വാരമേ എത്തൂ എന്നാണ് പറയപ്പെടുന്നത്. അത് എത്തുന്നത് വരേ ജനം പുറമേ പോയി അധിക വില നല്കി വാങ്ങുകയേ നിവൃത്തിയുളളൂ. കോവിഡ് കാരണം മുന്‍ വര്‍ഷങ്ങളില്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല.
കോവിഡ് കഴിഞ്ഞതോടെ ചികിത്സ തേടി എത്തുന്ന വരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവെങ്കിലും അതിന് ആനുപാതികമായി മരുന്നുകളുടെ ക്വാട്ട വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്നവരില്‍ ഏറിയ പങ്കും പാവപ്പെട്ടവര്‍ ആകയാല്‍ വര്‍ദ്ധിച്ച വിലക്കുള്ള മരുന്നുകള്‍ പുറമേ നിന്നും വാങ്ങിക്കുക എന്നത് താങ്ങാവുന്നതിലപ്പുറമാണ്. ഇന്‍ഷുര്‍ ഉള്ളവര്‍ക്കാകട്ടെ മരുന്നിന് എത്ര വില കൂടിയാലും പ്രശ്നമാകുന്നില്ല. ആശുപ്പത്രിയില്‍ മരുന്നുകള്‍ സ്റ്റോക്ക് ഇല്ലാതാകുമ്പോള്‍ വികസന സമിതി ഫണ്ട് ഉപയോഗിച്ച് പോയ കാലങ്ങളില്‍ മരുന്നുകള്‍ വാങ്ങിക്കാറുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ആസ്പത്രി വികസന സമിതിക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഏറിയ പങ്കും ജീവനക്കാരുടെ ശമ്പളത്തിന് വിനിയോഗിക്കുന്നതിനാല്‍ അവശ്യം വേണ്ട മരുന്നുകള്‍ പോലും വാങ്ങിക്കാന്‍ സാധിക്കുന്നില്ല. ഒരിടത്ത് മരുന്ന് സ്റ്റോക്ക് തീരുമ്പോള്‍ സ്റ്റോക്ക് ഉള്ള സ്ഥലത്ത് നിന്നും തല്ക്കാലം എത്തിച്ച് പരിഹാരം കാണാറുണ്ടായിരുന്നു. എന്നാല്‍ എല്ലായിടത്തും ഒരുപോലെ ആയതിനാല്‍ അതിനും നിര്‍വാഹമില്ല. അസുഖങ്ങളും അത്യാഹിതങ്ങളും സംഭവിച്ച് എത്തുന്നവര്‍ ആസ്പത്രയില്‍ ഇല്ലാത്ത മരുന്നുകള്‍ പുറമേ പോയി വാങ്ങിക്കോളും എന്ന അവസ്ഥയാണ് പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ അവസരമാകുന്നത്. ചികിത്സാ ചിലവ് കൂടിയതിനാല്‍ എത്രയും വേഗം മരുന്നുകള്‍ എത്തിക്കാന്‍ നടപടി ഉണ്ടാവണമെന്ന് പരക്കേ ആവശ്യമുയരുന്നു.
kerala
അലിഗഡ് യൂണിവേഴ്സിറ്റി ബില്‍, കസ്റ്റഡിപീഡന നിരോധന ബില്‍, ദേശീയ ഹരിത ട്രൈബ്യൂണല്‍ ബില്‍; മൂന്ന് പ്രധാന ബില്ലുകള്‍ അവതരിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍
നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്.
അലിഗഡ് യൂണിവേഴ്സിറ്റി ബിൽ, കസ്റ്റഡി പീഡന നിരോധന ബിൽ, ദേശീയ ഹരിത ട്രൈബ്യൂണൽ ബിൽ എന്നിങ്ങനെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. രാജ്യത്തെ പൗരന്മാരുടെ നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യക്തതയും സാമൂഹിക പ്രസക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഇടപെടൽ സഭയിൽ ശ്രദ്ധ നേടി. ആദ്യ ബിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (ഭേദഗതി) ബിൽ 2024 ആയിരുന്നു. മലപ്പുറം, മുർഷിദാബാദ്, കിഷൻഗഞ്ച് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കാനും ഈ കേന്ദ്രങ്ങളുടെ യഥാർത്ഥ ദർശനം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് ഭേദഗതി.
ഇത് പ്രകാരം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഈ പ്രാദേശിക കേന്ദ്രങ്ങളിൽ തദ്ദേശീയരും പരിസര പ്രദേശങ്ങളിൽ ഉള്ളവരും ആയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ കൂടുതൽ സൗകര്യവും അവസരവും ലഭിക്കും. കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിൽ വിദ്യാഭ്യാസ ആവശ്യത്തിന് അനുസരിച്ച് ഹൈസ്കൂളുകൾ സ്ഥാപിക്കാനുള്ള അധികാരവും ലഭിക്കും. പ്രാദേശിക വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിലേക്കുള്ള തുല്യ അവകാശം ഉറപ്പാക്കുന്ന ചരിത്ര നിമിഷമാണ് ഈ ബില്ലിൽ വിഭാവനം ചെയ്യുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി. പീഡന നിരോധന ബിൽ 2024 കസ്റ്റഡിയിൽ നടക്കുന്ന പീഡനങ്ങൾ തടയുകയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ കർശന ഉത്തരവാദിത്തവും ശക്തമായ നിയമ സംരക്ഷണവും ഉറപ്പ് വരുത്താൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. കസ്റ്റഡി പീഡനം ഒരു ജനാധിപത്യ രാജ്യത്തിന് അസഹ്യമായ ക്രൂരതയാണ്. മനുഷ്യാവകാശ സംരക്ഷണം രാജ്യത്തിന്റെ അടിസ്ഥാന ബാധ്യതയാണെന്നും വിശദീകരിച്ചു.
മൂന്നാമത്തെ ബിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (ഭേദഗതി) 2024ൽ പരിസ്ഥിതി നാശത്തിനിരയായവർക്ക് വേഗത്തിലും ന്യായമായും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു. വേഗത്തിലുള്ള വിലയിരുത്തൽ, നേരിട്ടുള്ള നഷ്ടപരിഹാര കണക്കുകൂട്ടൽ, വിദഗ്ധ സാങ്കേതിക പാനലുകൾ എന്നിവ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി നാശത്തിന്റെ ഇരകൾ ദീർഘ കാലം നീണ്ടു നിൽക്കുന്ന നിയമ നടപടികളിൽ വലയരുത്; വേഗത്തിലുള്ള നഷ്ടപരിഹാരമാണ് യഥാർത്ഥ നീതി എന്ന് എംപി വിശദീകരിച്ചു.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
kerala
‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം’; ഗംഭീറിനേയും അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ പോസ്റ്റ്
ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് ഗൗതം ഗംഭീറിനേയും സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്. ഗംഭീറിന്റേയും അഗാര്‍ക്കറിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം. അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനില്‍ ഗംഭീറിനേയും അഗാര്‍ക്കറിനേയും തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 358 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതോടെ, ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിനെതിരെ വ്യപാക വിമര്‍ശനമാണുയര്‍ന്നത്.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ടീം സെലക്ഷന് നടത്തിയത്. അതേസമയം പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലെടുത്തത് സെലക്ഷന് കമ്മിറ്റിയുടെ പിഴവായാണ് രേഖപ്പെടുത്തിയത്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

