Connect with us

crime

ദൈവത്തിന്റെ നാട്ടിൽ കുട്ടികൾക്ക് രക്ഷയില്ല: 8വർഷത്തിനിടെ അതിക്രമത്തിന് ഇരയായത് 33,088 കുട്ടികൾ

അതിക്രമങ്ങൾക്കിരയായ നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കൃത്യമായ കണക്കില്ല.

Published

on

ദൈവത്തിന്റെ നാടെന്ന് കീർത്തികേട്ട കേരളത്തിൽ പിഞ്ചോമനകൾക്കെതിരായ പീഡനം അനുദിനം പെരുകുന്നു. വധശിക്ഷവരെ കിട്ടാവുന്ന അതിശക്തമായ പോക്സോ നിയമമുണ്ടെങ്കിലും 8വർഷത്തിനിടെ ഈ ഇനത്തിൽ 33,088 കേസുകളുണ്ടായി. 225കുട്ടികൾ കൊല്ലപ്പെട്ടു. 10,168കുഞ്ഞുങ്ങൾ ലൈംഗിക അതിക്രമത്തിനിരയായി. 1667കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇക്കാലയളവിൽ 74ശൈശവ വിവാഹങ്ങളുമുണ്ടായി. അതിക്രമങ്ങൾക്കിരയായ നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കൃത്യമായ കണക്കില്ല. പുറത്തറിയാതെയും കേസില്ലാതെയും ഒത്തുതീർപ്പായിപ്പോവുന്നതുമായ കേസുകൾ ഇതിന്റെ പലമടങ്ങുണ്ടാവും.

കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾക്കുപിന്നിൽ ലഹരി, കുടുംബപ്രശ്നങ്ങൾ, ക്വട്ടേഷൻ എന്നിങ്ങനെ പല കാരണങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. ബാലാവകാശ കമ്മിഷനും പൊലീസിനും ശിശുക്ഷേമസമിതിക്കുമൊന്നും അതിക്രമങ്ങൾ തടയാനാവുന്നില്ല. പോക്സോ കേസുകളേറെയും തിരുവനന്തപുരത്താണ്. 620പോക്സോ ഇരകൾക്ക് സർക്കാർ 14.39കോടി നഷ്ടപരിഹാരം നൽകി. പ്രതിയെ കിട്ടാത്ത കേസുകളിലും ആസിഡാക്രമണങ്ങളിലും നഷ്ടപരിഹാരം നൽകുന്നുണ്ട്. പ്രതികളിലേറെയും അയൽക്കാരും ബന്ധുക്കളും രക്ഷിതാക്കളുടെ സുഹൃത്തുക്കളും അദ്ധ്യാപകരുമാണ്. 2022ലെ 4518പോക്സോ കേസുകളിൽ 115സ്ത്രീകളടക്കം 5002പ്രതികളുണ്ട്. ഒരുവർഷത്തിനകം വിചാരണയും ശിക്ഷയും വേണമെന്നാണ് നിയമമെങ്കിലും നീണ്ടുപോവും. 2022ലെ 4518കേസുകളിൽ വിധിയായത് 68ൽമാത്രം. ഇതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് എട്ടെണ്ണത്തിൽ. 13,000ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നു.

പോക്സോ കേസുകളിൽ അന്വേഷണം പൂർത്തിയാവാൻ കാലതാമസമുണ്ടാവുന്നെന്നും പ്രതികൾക്കെതിരെ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നെന്നും അടുത്തിടെ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ മനുഷ്യാവകാശകമ്മിഷനിൽ തുറന്നുസമ്മതിച്ചിരുന്നു. അന്വേഷണ, വിചാരണ വേളകളിൽ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ചയുണ്ടാവുന്നു. വിചാരണവേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു. പ്രതികളിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് ഒത്തുതീർപ്പാക്കുന്നെന്നും എ.ഡി.ജി.പി പറഞ്ഞിരുന്നു.

crime

ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ

പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്

Published

on

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.

Continue Reading

crime

കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

Published

on

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.

മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.

നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

Continue Reading

crime

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ

Published

on

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
Continue Reading

Trending