Connect with us

india

സ്വകാര്യദ്യശ്യങ്ങള്‍ കാണിച്ച് ഭീഷണി; യുവതി സ്വയം പെട്രോളൊഴിച്ച് ജീവനൊടുക്കി

അമ്മാവനും അമ്മായിയുടെയും ഭീഷണിയെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: സ്വകാര്യദ്യശ്യങ്ങള്‍ കാണിച്ച് നിരന്തരമായി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി സ്വയം പെട്രോളൊഴിച്ച് ജീവനൊടുക്കി. അമ്മാവനും അമ്മായിയുടെയും ഭീഷണിയെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രധാനപ്രതിയായ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുന്ദലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍മുറിയില്‍ ഞായറാഴ്ച വൈകിട്ടാണ് യുവതി സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. അമ്മാവന്‍ ഹോട്ടല്‍മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ വരാന്‍ വിസമ്മതിച്ച യുവതിയെ സ്വകാര്യ ദൃശ്യങ്ങള്‍ അച്ഛനും അമ്മയ്ക്കും അയച്ചുകൊടുക്കും എന്നുപറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹോട്ടലിലേക്ക് പുറപ്പെട്ട യുവതി കൈയില്‍ പെട്രോള്‍ കരുതിയിരുന്നു. മുറിയില്‍ കയറിയ ഉടനെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതായി എച്ച്എഎല്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി മകള്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് താമസിച്ചിരുന്നത് എന്ന് യുവതിയുടെ അമ്മ പറയുന്നു. മകള്‍ ഇവര്‍ക്കൊപ്പം യാത്രകള്‍ പോകാറുണ്ടായിരുന്നതായും അമ്മ പൊലീസിന് മൊഴി നല്‍കി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് നിര്‍മല സീതാരാമന്‍; ആഗോള പ്രതിഭാസമെന്ന് പ്രതികരണം

ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്‌നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

Published

on

രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡോളറിനെതിരെ മറ്റ് കറന്‍സികളുടെ മൂല്യം ഇടിയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്‌നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. റീടെയില്‍ പണപ്പെരുപ്പം കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ തന്നെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ക്രമാതീതമായി ഉയരില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

മൂലധനച്ചെലവുകള്‍ വെട്ടിച്ചുരുക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക, ഗ്രാമീണമേഖല, നഗരവികസനം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം മൂലധനച്ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വലിയ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്.

ആഗോള സാമ്പത്തികരംഗത്ത് വലിയ വെല്ലുവിളികള്‍ നിറഞ്ഞുനിന്നിരുന്നു. ഇത് ബജറ്റ് ഒരുക്കങ്ങളേയും വെല്ലുവിളിനിറഞ്ഞതായി മാറ്റിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.

Continue Reading

india

മനുഷ്യരാശിയുടെ കോഡുകള്‍ എഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; നരേന്ദ്ര മോദി

രാഷ്ട്രീയം,സുരക്ഷ, സമ്പദ്‌വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്

Published

on

ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡുകള്‍ എഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്നതും ജനാധിപത്യപരവുമായ സാങ്കേതികവിദ്യകള്‍ക്കും പക്ഷപാതരഹിതമായ വിവരങ്ങള്‍ക്കും മോദി ആഹ്വാനം ചെയ്യുകയും നവീകരണവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക ഭരണത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു. പാരീസില്‍ നടക്കുന്ന എഐ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എഐ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

രാഷ്ട്രീയം,സുരക്ഷ, സമ്പദ്‌വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്. ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡെഴുതുകയാണ് എഐ. എന്നാല്‍, മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റു നാഴികകല്ലുകളില്‍നിന്ന് വ്യത്യസ്തമാണ് എഐ. മറ്റേത് ടെക്‌നോളജിയേക്കാളും അതിവേഗത്തിലാണ് ഇതിന്റെ വളര്‍ച്ച സംഭവിക്കുന്നത്. എഐയുടെ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണം. വ്യവസായം, കാര്‍ഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെല്ലാം എഐ മാറ്റിമറിക്കും. എന്നിരുന്നാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിയെ ബാധിക്കില്ല. അതിന്റെ വ്യാപനം ഉണ്ടാവുമ്പോള്‍ പുതിയതരം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.- മോദി പറഞ്ഞു.

എഐയുടെ വൈവിധ്യം കണക്കിലെടുത്ത് ഇന്ത്യ സ്വന്തമായി വലിയ ലാംഗ്വേജ് മോഡല്‍ നിര്‍മിക്കുകയാണ്. കമ്പ്യൂട്ടിംഗ് പവര്‍ പോലുള്ള കാര്യങ്ങള്‍ക്കായി രാജ്യത്ത് സവിശേഷമായ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

Continue Reading

india

കുംഭമേളയിലെ ഗതാഗതക്കുരുക്ക്; മാഘി പൂര്‍ണിമ സ്‌നാനിന് മുന്നോടിയായി വാഹന നിരോധന മേഖല പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

Published

on

മഹാകുംഭമേളയോട് അനുബന്ധിച്ച് നാളെ നടക്കാനിരിക്കുന്ന മാഘി പൂര്‍ണിമ സ്‌നാന്‍ ആഘോഷത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. മഹാകുംഭ പ്രദേശം മുഴുവന്‍ ‘വാഹന നിരോധന മേഖല’യായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

ഇന്നലെ 300 കിലോമീറ്റര്‍ ദൂരത്തില്‍ ഉണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍ മഹാ കുംഭമേളയ്ക്കായി പ്രയാഗ്‍രാജിലേക്ക് പോകുന്ന ആയിരക്കണക്കിന് ഭക്തര്‍ കുടുങ്ങിയിരുന്നു. കഴിയുമെങ്കില്‍ പിന്തിരിയാന്‍ പോലീസ് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

മാനേജ്മെന്റിലെ പിഴവുകൊണ്ടല്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യസമൂഹത്തിന് സാക്ഷ്യം വഹിക്കുന്ന മഹാ കുംഭമേളയില്‍ ഭക്തരുടെ എണ്ണത്തിലുള്ള വര്‍ധനവ് കാരണമാണ് ഗതാഗത പ്രശ്‌നങ്ങളുണ്ടായതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ജനുവരി 13 ന് മഹാ കുംഭമേള ആരംഭിച്ചതിനുശേഷം 40 കോടിയിലധികം ഭക്തര്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയിട്ടുണ്ടെന്നും , ഇപ്പോഴും എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്നുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘മാഘി പൂര്‍ണിമ സ്‌നാന്‍’ കാണാന്‍ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിച്ചാണ് മഹാ കുംഭ ജില്ലാ ഭരണകൂടം ഗതാഗത പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Continue Reading

Trending