Connect with us

News

ഇന്ന് നോര്‍ത്ത് ത്രില്ലര്‍

2010-2011 സന്തോഷ് ട്രോഫി ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനോട് കണക്ക് ചോദിക്കാനുണ്ട് മണിപ്പൂരിന്. അന്ന് അവസാന അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയതിന്റെ വേദന തീര്‍ത്ത് ഫൈനല്‍ പോരാട്ടത്തിലേക്ക് തലയുയര്‍ത്തി മാര്‍ച്ച് ചെയ്യാനാവും മണിപ്പൂരുകാര്‍ ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.

Published

on

2010-2011 സന്തോഷ് ട്രോഫി ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനോട് കണക്ക് ചോദിക്കാനുണ്ട് മണിപ്പൂരിന്. അന്ന് അവസാന അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയതിന്റെ വേദന തീര്‍ത്ത് ഫൈനല്‍ പോരാട്ടത്തിലേക്ക് തലയുയര്‍ത്തി മാര്‍ച്ച് ചെയ്യാനാവും മണിപ്പൂരുകാര്‍ ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.

സന്തോഷ് ട്രോഫിയിലും ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലും സവിശേഷ പ്രാധാന്യമുള്ള വംഗനാട്ടുകാര്‍ക്കെതിരെ ഇന്ന് രണ്ടാം സെമിയില്‍ സപ്തസുന്ദരിമാരിലൊരാളായ മണിപ്പൂര്‍ ഇറങ്ങുമ്പോള്‍ ആവേശം ജ്വലിക്കുന്ന സൗന്ദര്യ ഫുട്‌ബോള്‍ തന്നെയാവും കാല്‍പന്ത് പ്രേമികള്‍ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിലുടനീളം മനോഹരമായി പന്തുതട്ടിയ രണ്ട് ടീമുകള്‍ തമ്മില്‍ കൊമ്പു കോര്‍ക്കുന്ന മത്സരത്തില്‍ ചരിത്രം പക്ഷെ ബംഗാളിനൊപ്പമാണ്.

ടൂര്‍ണമെന്റില്‍ ഇതുവരെ 32 തവണയാണ് അവര്‍ കപ്പുയര്‍ത്തിയത്. 13 തവണ രണ്ടാം സ്ഥാനക്കാരായി. മണിപ്പൂരിന് പക്ഷെ പറയാനുള്ളത് ഒരേയൊരു സന്തോഷ് ട്രോഫി നേടിയതിന്റെ കഥ മാത്രമാണ്. 2002-2003 സന്തോഷ് ട്രോഫിയില്‍ കേരളത്തിലെ തോല്‍പ്പിച്ച് നേടിയ വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമ്പത് പോയിന്റുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സെമിയിലെത്തുന്നത്. മണിപ്പൂര്‍ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരായപ്പോള്‍ കേരളത്തിന് പുറകില്‍ രണ്ടാമതായാണ് ബംഗാള്‍ ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റിലെ തന്നെ ആദ്യമത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു ബംഗാളിന്റെ തുടക്കം. രണ്ടാം മത്സരത്തില്‍ കേരളവുമായി 2-0 തോല്‍വി. പിന്നീട് വന്ന മേഘാലയയുമായുള്ള ത്രില്ലര്‍ പോരാട്ടത്തില്‍ 4-3 ന്റെ വിജയം.

അവസാന മത്സരത്തില്‍ രാജസ്ഥാനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സെമി ഫൈനലിക്ക് ടിക്കറ്റ് എടുത്തു. ബംഗാളിന്റെ ചരിത്രം തന്നെയാകും മണിപ്പൂരിനെ ഭയപ്പെടുത്തുന്നത്. ബംഗാളുമായുള്ള ഭൂതകാലവും കളിക്കാരെ സമ്മര്‍ദ്ധത്തിലാക്കിയേക്കും. കൂടാതെ മത്സരത്തിലെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയാല്‍ അത് ടീമിനെ ബാധിക്കും. ഒഡീഷ്യയുമായി ഒരു ഗോള്‍ വഴങ്ങിയ മത്സരത്തില്‍ പിന്നീട് അവര്‍ക്ക് കളം പിടിക്കാനായിരുന്നില്ല.

റെഡിയെന്ന് ബംഗാള്‍

മലപ്പുറം കോട്ടപ്പടിയിലെയും പയ്യനാട് സ്റ്റേഡിയത്തിലെയും കാണികള്‍ക്ക്് ബിഗ് സല്യൂട്ടെന്ന് ബംഗാള്‍ കോച്ച് രഞ്ചന്‍ ഭട്ടാചര്‍ജി. മണിപ്പൂരിനെതിരെയുള്ള ഇന്നത്തെ മത്സരം കടുത്തതാണ്. കേരളവുമായി ഫൈനല്‍ കളിക്കണമെന്നതാണ് മോഹം. കേരളവുമായി കഴിഞ്ഞ കളിയില്‍ തോറ്റതിനോടുള്ള പ്രതികാരത്തിന് അവസരം കിട്ടുമല്ലോ. 45 തവണ സന്തോഷ് ട്രോഫി ഫൈനലിലെത്തി. അതില്‍ 32 തവണയും കരീടം ചൂടി. 13 തവണ ഫൈനലില്‍ തോറ്റു. ഫുട്‌ബോളിന്റെ മക്ക എന്നറിയപെപട്ടിരുന്ന ബംഗാളിന്റെ ഫുട്‌ബോളിന് തിളക്കം കുറഞ്ഞിട്ടില്ലെന്നാണ് ക്യാപ്റ്റന്‍ മോണോട്ടോഷ് ചക്ലാദറും പറയുന്നത്. മലപ്പുറം ജില്ലയില്‍ മൂന്ന് അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള മൈതാനം അത്ഭുതപ്പെടുത്തുന്നുവെന്ന് മണിപ്പൂര്‍ കോച്ച് ഗിഫ്റ്റ് റെയ്ഖാന്‍. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല പരിശീലനത്തിന് അവസരം ലഭിച്ചു. മികച്ച കാണികളെയാണ് മലപ്പുറത്തുകണ്ടെതെന്ന് അദ്ധേഹം പറഞ്ഞു. എതിര്‍ ടീമിനെ പരമാവധി സമ്മര്‍ദ്ധത്തിലാക്കുന്ന ഗെയിമാണ് മണിപ്പൂര്‍ എപ്പോഴും പുറത്തെടുക്കുക. എങ്കിലും ആദ്യം ഗോള്‍ വഴങ്ങിയാല്‍ തിരിച്ചടിക്കാന്‍ വലിയ വിയര്‍പ്പൊഴിക്കേണ്ട വരുന്ന അവസ്ഥ ടീമിന്റെ ബലഹീനതയാണെന്ന് കോച്ചിന്റെ തുറന്നുപറച്ചില്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending