Connect with us

kerala

കള്ളക്കേസെന്ന് തെളിഞ്ഞു’; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖിലക്കെതിരായ കേസ് പൊലീസ് പിന്‍വലിച്ചു

ഗൂഢാലോചന നടത്തിയെന്നായിരുന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്

Published

on

എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോ വ്യാജരേഖ ചമച്ചെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ലേഖിക അഖില നന്ദകുമാറിനെതിരെ കേരള പോലീസ് എടുത്ത് കേസ് പിന്‍വലിച്ചു. ഗൂഢാലോചന നടത്തിയെന്നായിരുന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് .സംഭവത്തില്‍ കെഎസ്‌യു നേതാക്കള്‍ക്കും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലും അഖിലക്കും മറ്റും എതിരെയാണ് കേസ് ചാര്‍ജ് ചെയ്തത്. അഖില നന്ദകുമാര്‍ അഞ്ചാം പ്രതിയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേസ് പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ചിരുന്നു .എന്നാല്‍ മാസങ്ങള്‍ക്കുശേഷം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് റിപ്പോര്‍ട്ടര്‍ കേസില്‍ പ്രതിയല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത് .എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും മറ്റും മാധ്യമ പ്രവര്‍ത്തയ്‌ക്കെതിരായ കേസിനെ അപലപിച്ചിരുന്നു.

പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു .എന്നിട്ടും കേസുമായി മുന്നോട്ടു പോവുകയായിരുന്നു ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍. കെ. ദിവ്യ വ്യാജരേഖ ചമച്ചു ജോലി നേടിഎന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയാണ് കെഎസ്‌യു നേതാവ് എസ്.എഫ്.ഐ നേതാവിനെതിരായ വ്യാജരേഖ ആരോപണം ഉന്നയിച്ചത്. മാര്‍ക്ക് ലിസ്റ്റ് വ്യാജമായി നിര്‍മ്മിച്ചു എന്നായിരുന്നു പരാതി.്‌

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സി.പി.എം നേതാവ് എം.കെ കണ്ണന് വീണ്ടും ഇ.ഡി നോട്ടീസ്

എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാന്‍ നീക്കം. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശം. എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാന്‍ നീക്കം. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും.

കഴിഞ്ഞ മാസം 29ന് എംകെ കണ്ണന്‍ ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണന്‍ സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇഡി പറഞ്ഞിരുന്നു. എന്നാല്‍ ഇഡിയുടെ വെളിപ്പെടുത്തലുകള്‍ എംകെ കണ്ണന്‍ നിഷേധിച്ചു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും ഇഡി എപ്പോള്‍ വിളിപ്പിച്ചാലും വരുമെന്നും കണ്ണന്‍ വിശദമാക്കിയിരുന്നു.

അതേസമയം കരുവന്നൂരില്‍ ബിജെപിയുടെ സഹകരണ സംരക്ഷണ പദയാത്ര ഇന്ന്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.

Continue Reading

kerala

തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ?’ സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ നേതാവ്

ജില്ലയിലെ തോട്ടങ്ങള്‍ തുണ്ടുതുണ്ടായി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു തടയിടാന്‍ കഴിയുന്നില്ലെന്ന് ശിവരാമന്‍ പറഞ്ഞു.

Published

on

കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നു പറയുമ്പോള്‍ ചിലര്‍ക്കു സമനില തെറ്റുമെന്നു സി.പി.ഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തുവന്ന എം.എം.മണി അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കെതിരെയാണു ശിവരാമന്റെ ഒളിയമ്പ്.

ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും കാലും വെട്ടുമെന്നും നാവു പിഴുതെടുക്കുമെന്നുമാണു പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്. തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ. കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാന്‍ കുറേ സമയം എടുക്കുമല്ലോ എന്നായിരുന്നു ശിവരാമന്റെ പരിഹാസം.

ചിന്നക്കനാല്‍ പഞ്ചായത്തില്‍ 100 കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു കൃഷി നടത്തുന്നവര്‍ കുടിയേറ്റക്കാരാകുന്നത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും ശിവരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

”ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 1000 കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങള്‍ തുണ്ടുതുണ്ടായി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു തടയിടാന്‍ കഴിയുന്നില്ലെന്ന് ശിവരാമന്‍ പറഞ്ഞു.

ആയിരക്കണക്കിനു ഭൂരഹിത കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാന്‍ ഇടമില്ലാത്ത നാട്ടിലാണു കയ്യേറ്റക്കാരുടെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

സര്‍ക്കാര്‍ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം” തുണ്ടുതുണ്ടായി വില്‍ക്കപ്പെട്ട തോട്ട ഭൂമി എല്ലാം സര്‍ക്കാര്‍ വീണ്ടെടുത്തു ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു.

Continue Reading

india

വിദ്യ രാംരാജ് പി.ടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ

പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

Published

on

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്.

ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി. കഴിഞ്ഞ മാസം ചണ്ഡിഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിന്റെ അഞ്ചാംപാദത്തില്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്.

അന്ന് സ്വര്‍ണം നേടിയെങ്കിലും 55.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പിടി ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാര്‍ധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

Continue Reading

Trending