Connect with us

kerala

പൈതൃകം, പാണക്കാടിന്റെ കഥ പറയാം : അനുഭവ കാഴ്ചയുടെ വേദിയായി രണ്ടാം സെഷൻ

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടന്ന പൈതൃകം ക്യാമ്പയിന്റെ പാണക്കാടിന്റെ കഥ പറയാം എന്ന സെഷനാണ് ഇന്നലെ നടന്നത്.

Published

on

കൊടപ്പനക്കൽ തറവാട് തണൽ വിരിച്ച വഴികളിലെല്ലാം അനുഭവപ്പകർച്ചയുടെ വൈവിധ്യങ്ങളുണ്ട്. വേദന പൊടിയുന്ന ജീവിതങ്ങൾക്ക് ശാന്തി പകർന്നും തർക്കങ്ങളിലെ തീർപ്പുകൾക്കുമെല്ലാമിടയിൽ സാമൂഹിക, സാമുദായിക രാഷ്ട്രീയത്തിലേക്കും ആ വാതിലുകൾ തുറന്നുവെച്ചിരുന്നു. കടലുണ്ടി പുഴ തലോടിയ ആ അനുഭവങ്ങളാണ് പൈതൃകത്തിന്റെ രണ്ടാം സെഷനിൽ പങ്കുവെക്കപ്പെട്ടത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടന്ന പൈതൃകം ക്യാമ്പയിന്റെ പാണക്കാടിന്റെ കഥ പറയാം എന്ന സെഷനാണ് ഇന്നലെ നടന്നത്.

പാണക്കാട് സി.എസ്.ഇ യിൽ നടന്ന സ്റ്റോറി ടെല്ലിംഗ് പരിപാടിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ അടക്കം സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മത സംഘടനാ നേതാക്കളും പങ്കെടുത്തു.

വൈകിട്ട് ഏഴ് മണിക്ക് തുടങ്ങിയ സെഷൻ രാത്രി പത്ത് മണിയോടെ അവസാനിച്ചു. സെഷനിൽ കൊടപ്പനക്കൽ തറവാടിന്റെ അനുഭവങ്ങളുമായി നിരവധി പേർ സംസാരിച്ചു. ആ വിവിരണങ്ങൾക്കെല്ലാം ചില ജീവിതങ്ങളുടെ നേർക്കാഴ്ചയുണ്ടായിരുന്നു. സി.എസ്.ഇ സെന്ററിൽ പ്രത്യേകമായി അലങ്കരിച്ച വേദിയിലാണ് സെഷൻ നടന്നത്.

കാലങ്ങളെ നയിച്ച കാലഘട്ടങ്ങൾ എന്ന പ്രമേയത്തോടെ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന പൈതൃകം ക്യാമ്പയിന്റെ രണ്ടാമത്തെ പ്രധാന സെഷനായിരുന്നു പാണക്കാടിന്റെ കഥ പറയാം എന്നത്. പ്രത്യേക വിഷയങ്ങളിലുള്ള സെമിനാറുകളും ക്യാമ്പയിന്റെ ഭാഗമായി നടന്നുവരുന്നു. എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് അധ്യക്ഷത വഹിച്ചു . ഫാരിസ് പൂക്കോട്ടൂർ സ്വാഗതംഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്, ഭാരവാഹികളായ ഷറഫു പിലാക്കൽ കെ.ടി റഊഫ്,പി.എ ജവാദ്,ഷാക്കിർ പാറയിൽ, റുമൈസ് റഫീഖ് , ജീലാനി ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി അലി മൊറയൂർ ജില്ലാ നേതാക്കളായ കബീർ മുതുപറമ്പ്, വി എ വഹാബ്, നിയോജക മണ്ഡലം പ്രസിഡന്റ് അഖിൽ ആനക്കയം, സെക്രട്ടറി ജസീൽ പറമ്പൻ എന്നിവർ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

അപകടത്തില്‍ ആളപായമില്ല.

Published

on

മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ റീജണല്‍ ഓഫീസിന് സമീപത്തെ നാല് വഴിയോര കടകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആളപായമില്ല.

ഇടുക്കി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൈനിങ് പ്രവര്‍ത്തനങ്ങളും തോട്ടം മേഖലയിലെ പുറം ജോലികളും നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശം നല്‍കി. അപകട സാധ്യത ഒഴിയും വരെ നിയന്ത്രണം തുടരും.

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രി യാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് തോട്ടം മേഖലയില്‍ ജില്ലയില്‍ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ കാറ്റും മഴയും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മഴക്കൊപ്പം മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത തുടരണം. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ്, തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading

kerala

കണ്ണൂര്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരിക്കേറ്റ ലേല അടിമൈ, സെല്‍വ ആന്റണി എന്നിവര്‍ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.

Continue Reading

Trending