kerala
പൈതൃകം, പാണക്കാടിന്റെ കഥ പറയാം : അനുഭവ കാഴ്ചയുടെ വേദിയായി രണ്ടാം സെഷൻ
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടന്ന പൈതൃകം ക്യാമ്പയിന്റെ പാണക്കാടിന്റെ കഥ പറയാം എന്ന സെഷനാണ് ഇന്നലെ നടന്നത്.

കൊടപ്പനക്കൽ തറവാട് തണൽ വിരിച്ച വഴികളിലെല്ലാം അനുഭവപ്പകർച്ചയുടെ വൈവിധ്യങ്ങളുണ്ട്. വേദന പൊടിയുന്ന ജീവിതങ്ങൾക്ക് ശാന്തി പകർന്നും തർക്കങ്ങളിലെ തീർപ്പുകൾക്കുമെല്ലാമിടയിൽ സാമൂഹിക, സാമുദായിക രാഷ്ട്രീയത്തിലേക്കും ആ വാതിലുകൾ തുറന്നുവെച്ചിരുന്നു. കടലുണ്ടി പുഴ തലോടിയ ആ അനുഭവങ്ങളാണ് പൈതൃകത്തിന്റെ രണ്ടാം സെഷനിൽ പങ്കുവെക്കപ്പെട്ടത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടന്ന പൈതൃകം ക്യാമ്പയിന്റെ പാണക്കാടിന്റെ കഥ പറയാം എന്ന സെഷനാണ് ഇന്നലെ നടന്നത്.
പാണക്കാട് സി.എസ്.ഇ യിൽ നടന്ന സ്റ്റോറി ടെല്ലിംഗ് പരിപാടിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ അടക്കം സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മത സംഘടനാ നേതാക്കളും പങ്കെടുത്തു.
വൈകിട്ട് ഏഴ് മണിക്ക് തുടങ്ങിയ സെഷൻ രാത്രി പത്ത് മണിയോടെ അവസാനിച്ചു. സെഷനിൽ കൊടപ്പനക്കൽ തറവാടിന്റെ അനുഭവങ്ങളുമായി നിരവധി പേർ സംസാരിച്ചു. ആ വിവിരണങ്ങൾക്കെല്ലാം ചില ജീവിതങ്ങളുടെ നേർക്കാഴ്ചയുണ്ടായിരുന്നു. സി.എസ്.ഇ സെന്ററിൽ പ്രത്യേകമായി അലങ്കരിച്ച വേദിയിലാണ് സെഷൻ നടന്നത്.
കാലങ്ങളെ നയിച്ച കാലഘട്ടങ്ങൾ എന്ന പ്രമേയത്തോടെ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന പൈതൃകം ക്യാമ്പയിന്റെ രണ്ടാമത്തെ പ്രധാന സെഷനായിരുന്നു പാണക്കാടിന്റെ കഥ പറയാം എന്നത്. പ്രത്യേക വിഷയങ്ങളിലുള്ള സെമിനാറുകളും ക്യാമ്പയിന്റെ ഭാഗമായി നടന്നുവരുന്നു. എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് അധ്യക്ഷത വഹിച്ചു . ഫാരിസ് പൂക്കോട്ടൂർ സ്വാഗതംഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്, ഭാരവാഹികളായ ഷറഫു പിലാക്കൽ കെ.ടി റഊഫ്,പി.എ ജവാദ്,ഷാക്കിർ പാറയിൽ, റുമൈസ് റഫീഖ് , ജീലാനി ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി അലി മൊറയൂർ ജില്ലാ നേതാക്കളായ കബീർ മുതുപറമ്പ്, വി എ വഹാബ്, നിയോജക മണ്ഡലം പ്രസിഡന്റ് അഖിൽ ആനക്കയം, സെക്രട്ടറി ജസീൽ പറമ്പൻ എന്നിവർ പങ്കെടുത്തു.
kerala
മലമ്പുഴയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ തീ പിടിത്തം
ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം

മലമ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ തീ പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം. തീ കണ്ടതിനെ തുടര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമം അല്‍പനേരം തടസപ്പെട്ടു.
kerala
കാളികാവില്‍ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച്ച; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല
നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.
നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് രണ്ട് തവണയാണ് കത്തയച്ചത്. മാര്‍ച്ച് 12നാണ് കൂട് സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ രണ്ടിന് വീണ്ടും കത്തയച്ചു. എന്നിട്ടും കൂട് സ്ഥാപിക്കാന്‍ അനുമതി നല്‍കിയില്ല.
എന്‍ടിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കത്തയച്ചത്. കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും അതീവ അപകടമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ക1ലപ്പെടുത്തിയത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.
kerala
പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം
ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.

പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം. കലഞ്ഞൂര്‍ സ്വദേശി അനൂപിനാണ് (34) പരിക്കേറ്റത്. സംഭവത്തില്‍ കൂടല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.
കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അനൂപിന് നേരെ മരത്തിന് പിറകില്‍ ഒളിച്ചിരുന്ന ഒരാള്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതി.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്