Connect with us

india

രണ്ട് വയസുകാരിയെ കാണാതായിട്ട് 8 മണിക്കൂർ; തിരച്ചിലിന് അഞ്ച് സംഘങ്ങൾ, ജില്ല അതിർത്തിയിൽ ജാഗ്രതാ നിർദേശം

സി.സി.ടിവി കാമറകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Published

on

തിരുവനന്തപുരം പേട്ടയിൽ തട്ടിക്കൊണ്ടു പോയ നാടോടി ദമ്പതികളുടെ മകൾക്കായി തിരച്ചിൽ ഊർജിതം. പേട്ട പൊലീസിന്‍റെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കാണ് അന്വേഷണ ചുമതല.

ഡി.സി.പി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസ് നായ മണം പിടിച്ച് കുട്ടിയെ കാണാതായതിന്‍റെ 400 മീറ്റർ അകലെ വരെ പോയി. സി.സി.ടിവി കാമറകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കുട്ടിയെ കാണാതായ സ്ഥലത്തിന് സമീപത്തെ ചതുപ്പിലും പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്. കുട്ടിയുടെ കുടുംബത്തിനൊപ്പം എത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ജില്ല അതിർത്തികളിലും റെയിൽവേ സ്റ്റേഷൻ, ബസ്റ്റാൻഡ് എന്നിവിടങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്.

ഇന്നലെ അർധരാത്രി 12 മണിയോടെയാണ് തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയിതായി പരാതി ലഭിച്ചത്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകൾ മേരിയെയാണ് കാണാതായത്.

കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം: 112, 0471 2743195, 9497990008, 0471 2501801 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമന്ന് പൊലീസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം പേട്ടയിൽ ഓൾസെയിന്‍റ്സ് കോളജിന് സമീപമാണ് സംഭവം. വെള്ള പുള്ളിയുള്ള ടീഷർട്ടും നിക്കറുമാണ് കുട്ടി ധരിച്ചിരുന്നത്. ആക്ടീവ സ്കൂട്ടറിലെത്തിയ രണ്ടു പേരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

വഴിയരികിൽ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് മേരി ഉറങ്ങിയിരുന്നത്. അർധരാത്രി ഒരു മണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. മഞ്ഞ നിറമുള്ള വാഹനമാണെന്ന് സഹോദരൻ മൊഴി നൽകിയിട്ടുണ്ട്. പ്രാഥമിക തിരച്ചിൽ നടത്തിയ ശേഷം ദമ്പതികൾ പേട്ട പൊലീസിനെ സമീപിക്കുകയായിരുന്നു.

ശംഖുമുഖം ആഭ്യന്തര ടെർമിനൽ, ബ്രഹ്മോസ് എന്നിവ സ്ഥിതി ചെയ്യുന്ന ചാക്കയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന പ്രധാന പാതയുടെ സമീപത്തെ ലോറികൾ നിർത്തിയിടുന്ന തുറസ്സായ സ്ഥലത്താണ് ദമ്പതികൾ കഴിഞ്ഞിരുന്നത്.

india

‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍

സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു

Published

on

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

‘പ്രതിപക്ഷം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉടന്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സര്‍ക്കാരിന് ഇതില്‍ക്കൂടുതല്‍ എന്ത് ചെയ്യാനാകും? സര്‍ക്കാര്‍ പരമാവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.’-ഡി കെ ശിവകുമാര്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കന്നി കിരീടം നേടിയ ആര്‍സിബിക്ക് വലിയ സ്വീകരണമാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്.

അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസിപി, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍-ചാര്‍ജ്, അഡീഷണല്‍ പോലീസ് കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി’കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
Continue Reading

india

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്‍

ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്

Published

on

ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുന്ദഗൈ എന്നിവരും പങ്കെടുത്തു. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയുമാണ് ഡി.എം.കെയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ.

നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

Continue Reading

india

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി; ലൈസന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ വാണിജ്യപരമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സുകള്‍ക്കായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയാണ്

Published

on

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയുടെ ടെലികോം മന്ത്രാലയത്തില്‍ നിന്ന് ഒരു പ്രധാന ലൈസന്‍സ് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ഇത് സാറ്റലൈറ്റ് ദാതാവിന് വലിയ തടസ്സം നീക്കി ഇന്ത്യയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സാധ്യമാകും.
ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടുന്ന മൂന്നാമത്തെ കമ്പനിയാണ് Starlink, Eutelsat’s (ETL.PA) സമാനമായ അപേക്ഷകള്‍ അംഗീകരിച്ചു, OneWeb എന്ന പുതിയ ടാബ് തുറക്കുന്നു, Reliance Jio (RELJ.NS) രാജ്യത്ത് സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ ടാബ് തുറക്കുന്നു.

ഇന്ത്യയില്‍ വാണിജ്യപരമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സുകള്‍ക്കായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയാണ്, എന്നാല്‍ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കാലതാമസം നേരിട്ടു. ആമസോണിന്റെ കൈപ്പര്‍ ഇപ്പോഴും അതിന്റെ ഇന്ത്യന്‍ ലൈസന്‍സിനായി കാത്തിരിക്കുകയാണ്.
സാറ്റലൈറ്റ് സേവനങ്ങള്‍ക്ക് രാജ്യം എങ്ങനെ സ്‌പെക്ട്രം നല്‍കണം എന്നതിനെച്ചൊല്ലി മസ്‌കിന്റെ കമ്പനി ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ജിയോയുമായും ഏറ്റുമുട്ടിയിരുന്നു. സ്‌പെക്ട്രം ഏല്‍പ്പിക്കണമെന്നും ലേലം ചെയ്യരുതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ മസ്‌കിനൊപ്പം നിന്നു.

Continue Reading

Trending