Connect with us

Video Stories

ജപ്പാനെ പിടിച്ചു കുലുക്കി ടൈഫൂണ്‍ ഹഗീബീസ്

Published

on

ടോക്കിയോ: ജപ്പാനെ പിടിച്ചു കുലുക്കിയ ഹഗീബീസ് ചുഴലിക്കാറ്റില്‍ രാജ്യത്ത് കടുത്ത നാശം. ടോക്കിയോയുടെ തെക്കുപടിഞ്ഞാറായി ഇസു ഉപദ്വീപിന്റെ ഭാഗത്ത് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയതെന്ന് ജാപ്പനീസ് കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ടൈഫൂണ്‍ ഹഗീബീസ് ആരംഭിച്ചതോടെ രാജ്യത്ത് ‘അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.

https://twitter.com/Compute79885377/status/1182976619486404608
https://twitter.com/fijunshifas/status/1182977353116463105

‘ലെവല്‍ 5 മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. രാജ്യം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു സാഹചര്യമാണ്. ഏത് തരത്തിലുള്ള ദുരന്തങ്ങളുണ്ടാവാനും സാധ്യതയുണ്ടെന്നും, ജെഎംഎ കാലാവസ്ഥാ പ്രവചകന്‍ യസുഷി കജിവാര പറഞ്ഞു. ടോക്കിയോ സൈതാമ, കനഗാവ, ഗണ്‍മ, യമനാഷി, നാഗാനോ, ഷിജുവോക എന്നിവയുള്‍പ്പെടെ ഏഴ് മേഖലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.

‘തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വയം മുന്‍കരുതലുകള്‍ എടുക്കാനും, ജാഗ്രതാ മേഖലയില്‍ നിന്നും പലായനം ചെയ്യാനുള്ള ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ടൈഫൂണ്‍ ഹഗീബീസ് തീരത്തെത്തിയതോടെ ജാപ്പനീസ് തലസ്ഥാന നഗരിയിലെ തിരക്കേറിയ തെരുവുകള്‍ ഉപേക്ഷിച്ച നിലയില്‍

ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയിലാണ് ടോക്കിയോ നഗരം. ആറ് മണിക്കൂറായി തുടരുന്ന ചുഴലിക്കാറ്റ് ജപ്പാന്‍ തീരത്തെത്തിയതോടെ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. ചുഴലിക്കാറ്റില്‍ ഇതുവരെ ഒരാള്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ജപ്പാന്‍ ഫയര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി (എഫ്ഡിഎംഎ) സ്ഥിരീകരിച്ചു. ഒരാളെ കാണാതായതായും വിവരമുണ്ട്. 165 കി.മി വേഗത്തിലാണ് കാറ്റ് വീശുന്നത്. യുഗാഷിമയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 209 എംഎം മഴയാണ് രേഖപ്പെടുത്തിയത്. 12 മണിക്കൂര്‍ നേരത്തേക്ക് കൂടി കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള വിവരം. ജപ്പാനിന്റെ പ്രധാന നഗരിയായ ടോക്കിയോയില്‍ കനത്ത നാശമാണ് ടൈഫൂണ്‍ വരുത്തിയത്. 1000 വിമാനങ്ങളാണ് ഇതുവരെ നിര്‍ത്തിവെച്ചത്. കോടികളുടെ നഷ്മാണ് കണക്കാക്കുന്നത്. നിലവില്‍ 292,770 വീടുകള്‍ക്ക് വൈദ്യുതിയില്ലെന്നും ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയും (ടെപ്‌കോ) ചബ് ഇലക്ട്രിക് പവര്‍ കമ്പനിയും അറിയിച്ചു.

https://twitter.com/Ajinkya_vaidya7/status/1182980019473117184

ജപ്പാന്‍കാര്‍ക്ക് ഭൂകമ്പവും ചുഴലിക്കാറ്റും സുനാമിയും ഒന്നും പുതുമയുള്ള കാര്യമല്ല. വര്‍ഷത്തില്‍ മെയ് മാസം മുതല്‍ ഒക്ടോബര്‍ മാസം വരെ രാജ്യത്ത് ചുഴലിക്കാറ്റുകള്‍ പതിവാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ജപ്പാനെ നടുക്കി വീശിയ ജെബി ചുഴലിക്കാറ്റാണ് രാജ്യത്തെ ജാഗ്രതയിലേക്ക് എത്തിച്ചത്. 2018 രൂപംകൊണ്ട ജെബി ചുഴലിക്കാറ്റ് എന്നു പേരിട്ടിരുന്ന ടൈഫൂണ്‍ ഒരു ദശലക്ഷത്തിലധികം ആളുകളുടെ ജിവിത സംവിധാനങ്ങളെയാണ് തകര്‍ത്തെറിഞ്ഞത്.
എക്‌സ്ട്രാട്രോപ്പിക്കല്‍ ചുഴലിക്കാറ്റായിരുന്ന ജെബി ഉത്തരാര്‍ദ്ധഗോളത്തില്‍ 2018ല്‍ സംഭവിച്ച ഏറ്റവും വിനാശകാരിയായ ട്രോപ്പിക്കല്‍ സൈക്ലോണായിരുന്നു്. 1993നു ശേഷം ജപ്പാനില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റും ഇതു തന്നെ. പശ്ചിമ പസിഫിക് സമുദ്രത്തില്‍ വലിയ ന്യൂനമര്‍ദ്ദമേഖലകള്‍ സൃഷ്ടിക്കപ്പെടുന്നു. 2018ല്‍ പസിഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന ടൈഫൂണുകളില്‍ 26ാമതായി പട്ടികപ്പെടുത്തിയിട്ടുള്ള ഈ ചുഴലിക്കാറ്റിരുന്നു ജെബി. ഇത്രയും കടുത്തൊരു ചുഴലിക്കാറ്റിനെ ജപ്പാന്‍ മുന്‍പ് നേരിട്ടിട്ടുള്ളത് 1993ല്‍ യാന്‍സി ടൈഫൂണ്‍ ആഞ്ഞുവീശിയപ്പോഴാണ്.

ജെബി വന്ന് ഒരു വര്‍ഷം പിന്നിടുന്നതിടയിലാണ് പുതിയ ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. ഇത്തവണത്തേത് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയെ തകര്‍ക്കുമോ എന്ന ആശങ്കയിലാണ് രാജ്യം. കനത്ത പ്രഹരം ഉണ്ടാക്കാതെ തീര നഗരങ്ങളിലൂടെ നേരെ കടലിലേക്ക് തിരിച്ചു പോകുമെന്ന പ്രാര്‍ഥനയിലാണ് ജനങ്ങള്‍. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അടക്കമുള്ള പ്രശ്‌നങ്ങളെ കൂടുതല്‍ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ജപ്പാനിലെ ഈ കെടുതികള്‍ കാരണമായേക്കും.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending