Connect with us

News

യു.എസ് കപ്പലുകള്‍ ചെങ്കടലില്‍ സുരക്ഷിതരായിരിക്കില്ല; വെറുതെ വിടില്ലെന്ന് ഹൂതികളുടെ മുന്നറിയിപ്പ്‌

ഇറാന്‍ സഖ്യസേനയ്ക്കെതിരെ യു.എസും യുകെയും നടത്തിയ വ്യോമാക്രമണങ്ങങ്ങളാണ് ഹൂതികളെ പ്രകോപിപ്പിച്ചത്. 

Published

on

ചെങ്കടല്‍ മേഖലയിലെ അമേരിക്കന്‍ കപ്പലുകള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതര്‍. ഇറാന്‍ സഖ്യസേനയ്ക്കെതിരെ യു.എസും യുകെയും നടത്തിയ വ്യോമാക്രമണങ്ങങ്ങളാണ് ഹൂതികളെ പ്രകോപിപ്പിച്ചത്.

‘അമേരിക്ക അതിന്റെ സമുദ്ര സുരക്ഷ നഷ്ടപ്പെടുത്തുന്നതിന്റെ അവസാനവക്കിലാണ്” എന്നാണ് ഹൂത്തി വക്താവ് നസ്റുല്‍ദീന്‍ അമര്‍ പ്രതികരിച്ചത്. ഹമാസിനോടുള്ള ഐക്യദാര്‍ഢ്യം എന്ന നിലയില്‍ ഇസ്രാഈലി കപ്പലുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നാണ് ഹൂത്തി സംഘം ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ യെമനിലെ പുതിയ യു.എസ്-യു.കെ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക പ്രത്യാക്രമണം അര്‍ഹിക്കുന്നു എന്ന് നസ്റുല്‍ദീന്‍ അമര്‍ തിങ്കളാഴ്ച അല്‍ ജസീറയോട് പറഞ്ഞു.
ഏദന്‍ ഉള്‍ക്കടലിലെ യു.എസിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നര്‍ കപ്പല്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ച് ഹൂതി സംഘം തിങ്കളാഴ്ച തന്നെ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആളപായമോ വലിയ നാശനഷ്ടമോ സംഭവിക്കാത്ത മിസൈല്‍ ആക്രമണത്തിന് ശേഷം ‘ജിബ്രാള്‍ട്ടര്‍ ഈഗിള്‍’ ചരക്ക് കപ്പല്‍ യാത്ര തുടരുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ) പ്രസ്താവനയിറക്കി.
തെക്കന്‍ ചെങ്കടലില്‍ പ്രവര്‍ത്തിക്കുന്ന ‘യു.എസ്.എസ് ലാബൂണ്‍’ യുദ്ധക്കപ്പലിലേക്ക് യെമനിലെ ഹൂതി നിയന്ത്രിത പ്രദേശത്ത് നിന്ന് തൊടുത്തുവിട്ട മിസൈല്‍ ഒരു യു.എസ് യുദ്ധവിമാനത്തെ വെടിവച്ചിട്ടതായും സെന്റ്‌കോം അവകാശപ്പെട്ടു.
ഒക്ടോബറില്‍ ഇസ്രാഈല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ചെങ്കടലില്‍ ഡസന്‍ കണക്കിന് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങലാണ് ഹൂതികള്‍ നടത്തിയത്. യുദ്ധം അവസാനിക്കുന്നതുവരെ ആക്രമണം തുടരുമെന്നും ഫലസ്തീന്‍ എന്‍ക്ലേവിലേക്ക് ആവശ്യ സഹായങ്ങള്‍ എത്തിക്കുമെന്നും സംഘം പ്രസ്താവനയില്‍ പറഞ്ഞു.
സൂയസ് കനാലിലേക്കുള്ള ചെങ്കടല്‍ പാത ഒഴിവാക്കിക്കൊണ്ടാണ് പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍ ഇതിനോട് പ്രതികരിച്ചത്. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഏറ്റവും വേഗതയേറിയ ചരക്ക് പാതയാണ് സൂയസ് കനാല്‍.
വാണിജ്യ ഷിപ്പിംഗ് ഗതാഗതത്തിനായി ചെങ്കടലിനെ സുരക്ഷിതമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ യു.എസും യു.കെയും ‘ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍’ എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ബോംബിംഗ് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളില്‍ യെമനിലെ ഹൂതികളുടെ ലക്ഷ്യകേന്ദ്രങ്ങളില്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും യുദ്ധവിമാനങ്ങള്‍ എഴുപതോളം ആക്രമണങ്ങളാണ് നടത്തിയത്. വ്യോമാക്രമണം ഉദ്ദേശിച്ച ഫലമുണ്ടാക്കി എന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അവകാശപ്പെട്ടു. എന്നാല്‍ വിമത ഗ്രൂപ്പിന്റെ സൈനിക ശേഷിയെ കാര്യമായി ദുര്‍ബലപ്പെടുത്തുന്നതില്‍ ആക്രമണം പരാജയപ്പെട്ടുവെന്ന് ശനിയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

Trending