Connect with us

News

യു.എസ് കപ്പലുകള്‍ ചെങ്കടലില്‍ സുരക്ഷിതരായിരിക്കില്ല; വെറുതെ വിടില്ലെന്ന് ഹൂതികളുടെ മുന്നറിയിപ്പ്‌

ഇറാന്‍ സഖ്യസേനയ്ക്കെതിരെ യു.എസും യുകെയും നടത്തിയ വ്യോമാക്രമണങ്ങങ്ങളാണ് ഹൂതികളെ പ്രകോപിപ്പിച്ചത്. 

Published

on

ചെങ്കടല്‍ മേഖലയിലെ അമേരിക്കന്‍ കപ്പലുകള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതര്‍. ഇറാന്‍ സഖ്യസേനയ്ക്കെതിരെ യു.എസും യുകെയും നടത്തിയ വ്യോമാക്രമണങ്ങങ്ങളാണ് ഹൂതികളെ പ്രകോപിപ്പിച്ചത്.

‘അമേരിക്ക അതിന്റെ സമുദ്ര സുരക്ഷ നഷ്ടപ്പെടുത്തുന്നതിന്റെ അവസാനവക്കിലാണ്” എന്നാണ് ഹൂത്തി വക്താവ് നസ്റുല്‍ദീന്‍ അമര്‍ പ്രതികരിച്ചത്. ഹമാസിനോടുള്ള ഐക്യദാര്‍ഢ്യം എന്ന നിലയില്‍ ഇസ്രാഈലി കപ്പലുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നാണ് ഹൂത്തി സംഘം ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ യെമനിലെ പുതിയ യു.എസ്-യു.കെ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക പ്രത്യാക്രമണം അര്‍ഹിക്കുന്നു എന്ന് നസ്റുല്‍ദീന്‍ അമര്‍ തിങ്കളാഴ്ച അല്‍ ജസീറയോട് പറഞ്ഞു.
ഏദന്‍ ഉള്‍ക്കടലിലെ യു.എസിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നര്‍ കപ്പല്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ച് ഹൂതി സംഘം തിങ്കളാഴ്ച തന്നെ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആളപായമോ വലിയ നാശനഷ്ടമോ സംഭവിക്കാത്ത മിസൈല്‍ ആക്രമണത്തിന് ശേഷം ‘ജിബ്രാള്‍ട്ടര്‍ ഈഗിള്‍’ ചരക്ക് കപ്പല്‍ യാത്ര തുടരുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ) പ്രസ്താവനയിറക്കി.
തെക്കന്‍ ചെങ്കടലില്‍ പ്രവര്‍ത്തിക്കുന്ന ‘യു.എസ്.എസ് ലാബൂണ്‍’ യുദ്ധക്കപ്പലിലേക്ക് യെമനിലെ ഹൂതി നിയന്ത്രിത പ്രദേശത്ത് നിന്ന് തൊടുത്തുവിട്ട മിസൈല്‍ ഒരു യു.എസ് യുദ്ധവിമാനത്തെ വെടിവച്ചിട്ടതായും സെന്റ്‌കോം അവകാശപ്പെട്ടു.
ഒക്ടോബറില്‍ ഇസ്രാഈല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ചെങ്കടലില്‍ ഡസന്‍ കണക്കിന് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങലാണ് ഹൂതികള്‍ നടത്തിയത്. യുദ്ധം അവസാനിക്കുന്നതുവരെ ആക്രമണം തുടരുമെന്നും ഫലസ്തീന്‍ എന്‍ക്ലേവിലേക്ക് ആവശ്യ സഹായങ്ങള്‍ എത്തിക്കുമെന്നും സംഘം പ്രസ്താവനയില്‍ പറഞ്ഞു.
സൂയസ് കനാലിലേക്കുള്ള ചെങ്കടല്‍ പാത ഒഴിവാക്കിക്കൊണ്ടാണ് പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍ ഇതിനോട് പ്രതികരിച്ചത്. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഏറ്റവും വേഗതയേറിയ ചരക്ക് പാതയാണ് സൂയസ് കനാല്‍.
വാണിജ്യ ഷിപ്പിംഗ് ഗതാഗതത്തിനായി ചെങ്കടലിനെ സുരക്ഷിതമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ യു.എസും യു.കെയും ‘ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍’ എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ബോംബിംഗ് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളില്‍ യെമനിലെ ഹൂതികളുടെ ലക്ഷ്യകേന്ദ്രങ്ങളില്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും യുദ്ധവിമാനങ്ങള്‍ എഴുപതോളം ആക്രമണങ്ങളാണ് നടത്തിയത്. വ്യോമാക്രമണം ഉദ്ദേശിച്ച ഫലമുണ്ടാക്കി എന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അവകാശപ്പെട്ടു. എന്നാല്‍ വിമത ഗ്രൂപ്പിന്റെ സൈനിക ശേഷിയെ കാര്യമായി ദുര്‍ബലപ്പെടുത്തുന്നതില്‍ ആക്രമണം പരാജയപ്പെട്ടുവെന്ന് ശനിയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

kerala

എറണാകുളത്ത് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

Published

on

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. വീട് കയറിയുള്ള ഭീഷണിയാണ് മരണത്തിന് കാരണമെന്ന് എഴുതി വച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നല്‍കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന് എതിരെയാണ് ആരോപണം.

2022 ല്‍ കോട്ടുവള്ളി സ്വദേശിയായ മുന്‍ പൊലീസുക്കാരനില്‍ നിന്ന് പല തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും നല്‍കിയിട്ടും ഭീഷണി തുടര്‍ന്നിരുന്നു. വീട്ടുക്കാര്‍ പോലീസില്‍ പരാധി നല്‍കിയിട്ടും തുടര്‍ന്നും ഭീഷണി നടത്തിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മരണത്തിന് കാരണക്കാരായവരുടെ പേരുകള്‍ കത്തില്‍ പരമാര്‍ശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത സമ്മര്‍ദം നേരിട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോപണ വിധേയനായ മുന്‍ പൊലീസുക്കാരന്റെ മൊഴികൂടി രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

Continue Reading

india

പൊതുപരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.

Published

on

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.

ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പ്രതി ആദ്യം പേപ്പറുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി, തുടര്‍ന്ന് മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന് മുമ്പ് ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തോട് പ്രതികരിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു, ‘ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയാണ് ഡല്‍ഹിയെ മുഴുവന്‍ നയിക്കുന്നത്, ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ അപലപിക്കപ്പെടും, അത് കുറയുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഈ സംഭവം സ്ത്രീസുരക്ഷയെ തുറന്നുകാട്ടുന്നു. ദില്ലി മുഖ്യമന്ത്രി സുരക്ഷിതയല്ലെങ്കില്‍, ഒരു സാധാരണക്കാരനോ സാധാരണ സ്ത്രീയോ എങ്ങനെ സുരക്ഷിതരാകും?’

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. റഷ്യയും ഉക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്.

Continue Reading

Trending