Connect with us

Video Stories

സ്വാശ്രയം – നിരാഹാരം അവസാനിപ്പിച്ചു; ഇനി സഭക്കു പുറത്ത് പ്രക്ഷോഭം

Published

on

തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. എന്നാല്‍, സഭക്ക് പുറത്ത് പ്രക്ഷോഭം ശക്തമാക്കാനും ഇന്നലെ ചേര്‍ന്ന യു.ഡി.എഫിന്റെ അടിയന്തരയോഗം തീരുമാനിച്ചു. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാന്‍ സമരത്തിലൂടെ കഴിഞ്ഞതായി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം പിന്‍വലിക്കുന്നതേയില്ല. 11 ദിവസം അവധിയായതിനാലാണ് സഭയിലെ സമരം താല്‍ക്കാലികമായി പിന്‍വലിക്കുന്നത്.

17ന് രാവിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് നിയമസഭയിലെ തുടര്‍സമരങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യും. എം.എല്‍.എമാരുടെ നിരാഹാരം തുടരണമോ, വേണ്ടയോ എന്ന് ഈ യോഗത്തില്‍ തീരുമാനിക്കും. സമരം നിര്‍ത്തുമ്പോള്‍ നിരാശയല്ല, തികഞ്ഞ സംതൃപ്തിയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെല്ലാം സ്വാശ്രയപ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ അധികാരത്തില്‍ വന്നപ്പോള്‍ രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളേയും വഞ്ചിച്ചു. ഇക്കാര്യങ്ങള്‍ തുറന്നുകാട്ടാന്‍ ഇന്ന് എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും യു.ഡി.എഫ് മാര്‍ച്ച് നടത്തും. 15, 16 തിയതികളിലായി വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളേയും പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും സര്‍ക്കാറിന്റെ സ്വാശ്രയവഞ്ചന തുറന്നുകാട്ടി ജനകീയ സദസ് സംഘടിപ്പിക്കും.

17ന് വൈകിട്ട് എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ജനകീയ സദസ് ചേരും. സ്വാശ്രയപ്രശ്‌നത്തില്‍ എല്‍.ഡി.എഫിന്റെ ജനവഞ്ചന തുറന്നുകാട്ടി വരുംദിവസങ്ങളില്‍ തുടര്‍പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി യു.ഡി.എഫ് യോഗം 17ന് വൈകിട്ട് നാലിന് കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. സ്വാശ്രയ പ്രവേശനം ഏഴിന് പൂര്‍ത്തിയാവുന്നതിനാല്‍ തുടര്‍സമരത്തിന് പ്രസക്തിയുണ്ടോയെന്ന ചോദ്യത്തിന് അന്നു പ്രവേശനം പൂര്‍ത്തിയാവുമോയെന്നതില്‍ സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഓരോതരത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണ്.

നിരവധി പരാതികളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നാലു മാസത്തിനിടെ സര്‍ക്കാറിന്റെ പാപ്പരത്തം തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. വന്‍ജനപിന്തുണയാണ് സമരത്തിന് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് സ്വാശ്രയപ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും പരിപൂര്‍ണ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. തന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മൂടുപടം പൂര്‍ണമായും അഴിഞ്ഞുവീണു. സ്വാശ്രയവിഷയത്തില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കു പോലും വിത്യസ്ത അഭിപ്രായമുണ്ട്. കരാറില്‍ ഒപ്പിടുന്നതിനു മുമ്പ് എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്ത് ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending