Culture
യുവേഫ ചാമ്പ്യന്‍സ് ലീഗ് വമ്പന്‍മാര്‍ ഇന്ന് കളത്തില്‍ ; ഗോളടിച്ചാല്‍ കവാനി റൊണാള്‍ഡോക്കൊപ്പമെത്തും

ഓള്‍ഡ്ട്രാഫോര്‍ഡ് : യുവേഫ ചാമ്പ്യസ്‌ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്‍മാരായ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പി.എസ്.ജി,ബയേണ്‍,യുവന്റസ് തുടങ്ങി മുന്‍നിര ടീമുകള്‍ ഇന്ന് കളത്തിലറങ്ങും.
കീരിട ഫേവറേറ്റ്‌സുകളായ ബാര്‍സലോണയുടെ എതിരാളി ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ്. നേരത്തെ നൗകാംപില്‍ നടന്ന ഹോം മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ലൂകാസ് ഡിന്യെ എന്നിവരുടെ ഗോള്‍ മികവില്‍ ഒളിയിംപിയാക്കോസിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ബാര്‍സ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ ഡിയില്‍ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച ബാര്‍സ ഒന്‍പതു പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളും ഇറ്റാലിയന്‍ ചാമ്പ്യന്‍മാരുമായ യുവന്റസ സ്‌പോര്‍ടിംഗ് ലിസ്ബണിനെ നേരിടും. മൂന്നു മത്സരങ്ങളില്‍ നിന്നായി ആറു പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് യുവന്റ്‌സ്.
ഗ്രൂപ്പ് എയില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെനിഫിക്കയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുണെറ്റഡ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. പ്രീമിയര്‍ ലീഗില്‍ ശക്തരായ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച യുണൈറ്റഡ് ആദ്യ ഇലവനില്‍ ഫ്രഞ്ച് താരം ആന്റണി മാര്‍സ്യലിന് അവസരം നല്‍കിയേക്കും. ടോട്ടന്‍ഹാമിനെതിരെ പകര കാരനായിറങ്ങിയ മാര്‍സ്യല്‍ നേടിയ ഏകഗോളിലാണ് യുണൈറ്റഡ് ജയിച്ചു കയറിയത്. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങള്‍ വിജയിച്ച യുണൈറ്റഡ് ഒന്നാമതും ആറുപോയന്റുമായി ബെനിഫക്ക രണ്ടാമതുമാണ്. ഗ്രൂപ്പില്‍ മറ്റൊരു കളിയില്‍ എഫ്്‌സി ബസേല്‍ സിഎസ്‌കെഎ മോസ്‌കോയെ നേരിടും.
സെല്‍റ്റിക്-ബയേണ്‍ മ്യൂണിക്, പി.എസ്.ജി- ആന്ദര്‍ലെഷ്ത് പോരാട്ടങ്ങളാണ് ഗ്രൂപ്പ്് ബിയില്‍ ഇന്ന് അരങ്ങേറുക. ഫ്രഞ്ച് ലീഗില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ബ്രസീലിയന്‍ താരം നെയ്യമര്‍ ഇന്ന് കളത്തില്‍ തിരിച്ചെത്തും. ആന്ദര്‍ലെഷ്തിനെതിരെ ഉറുഗ്വെന്‍ മുന്‍നിര താരം എഡിസണ്‍ കവാനിക്ക് ഗോള്‍ നേടാനായാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ ഗോള്‍നേടുന്ന താരം എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ്‌ക്കൊപ്പം പങ്കിടാം. ഇന്നത്തെ മത്സരം വിജയിച്ചാല്‍ 1989നു ശേഷം ബയേണ്‍ മ്യണിക്കിനെ തോല്‍പ്പിക്കാന്ന ആദ്യ സ്‌കോട്ടിഷ് ടീമെന്ന ഖ്യാതിയാണ് സെല്‍റ്റിക്കിനെ കാത്തിരിക്കുന്നത്.
മരണ ഗ്രൂപ്പെന്ന്് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് സിയില്‍ റോമ-ചെല്‍സി ഗ്ലാമര്‍ പോരാട്ടം അരങ്ങേറും. എ.എസ് റോമയുടെ തട്ടകത്തിലാണ് കളി. നേരത്തെ ഗ്രൂപ്പിലെ ആവേശപ്പോരില്‍ ഇരുവരും സമനില (3-3) പാലിച്ചിരുന്നു. ്ഏദന്‍ ഹസാര്‍ഡ് കളിയുടെ 75-ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്തി ഇംഗ്ലീഷ് ചാമ്പ്യന്‍മാരെ തോല്‍വിയില്‍ നിന്ന്് രക്ഷിക്കുകയായിരുന്നു. നടപ്പു സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യവിജയം ലക്ഷ്യവെക്കുന്ന സ്പാനിഷ് ടീം അത്‌ലറ്റികോ മാന്‍ഡ്രിഡിന്റെ ഇന്നത്തെ എതിരാളി താരതമ്യേന ദുര്‍ബലരായ അസര്‍ബെയ്ജാനില്‍ നിന്നുള്ള ഖരാബാണ്. ചെല്‍സി (7), റോമ (5), അത്‌ലറ്റികോ മാഡ്രിഡ്(2), ഖരാബാഗ് (1) ഗ്രൂപ്പില്‍ യഥാക്രമം ആദ്യ നാലുസ്ഥാനങ്ങളില്‍.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india2 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു