Connect with us

kerala

സര്‍വകലാശാലകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്; പ്രതിസന്ധി മറികടക്കാന്‍ ഫീസ് വര്‍ധനക്ക് നീക്കം

സര്‍ക്കാറിന്റെ വ്യത്യസ്ത പരിഷ്‌കാരങ്ങള്‍ കാരണം സര്‍വകലാശാലകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്.

Published

on

തേഞ്ഞിപ്പലം : സര്‍ക്കാറിന്റെ വ്യത്യസ്ത പരിഷ്‌കാരങ്ങള്‍ കാരണം സര്‍വകലാശാലകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്. വിദൂര വിദ്യാഭ്യാസ വിഭാഗം വഴിയുള്ള വരുമാനമായിരുന്നു കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെ വരുമാനം. എന്നാല്‍ ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വന്നതോടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഓപ്പണ്‍ സര്‍വകലാശാലക്കു കീഴിലേക്ക് മാറ്റുകയായിരുന്നു. ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങാതായതോടെ വീണ്ടും ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വഴിയുള്ള കോഴ്‌സുകളില്‍ പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കാലിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പഴയ രീതിയില്‍ പ്രവേശനമെടുക്കാന്‍ വിദ്യാര്‍ഥികളെ കിട്ടിയില്ല. യു.ജി.സി അംഗീകരിക്കാത്ത പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി പഠിച്ചിറങ്ങുന്നവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് സര്‍വകലാശാല അധികാരികള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതോടെ സര്‍വകലാശാലക്കു കീഴില്‍ പഠിക്കുന്ന ആയിരക്കണക്കിനാളുകളുടെ ഭാവി അവതാളത്തിലാവുകയായിരുന്നു. എന്നാല്‍ യു.ജി.സി ഡിസ്റ്റന്‍സ് വഴിയുള്ള പ്രവേശനത്തിന് അനുമതി നല്‍കിയെങ്കിലും കഴിഞ്ഞ ഡിസംബര്‍ 15 ന് ശേഷം കോഴ്‌സ് രജിസ്‌ടേഷന്‍ യു.ജി.സി തടഞ്ഞതോടെ സര്‍വകലാശാലകളുടെ വരുമാനം കുത്തനെ കുറഞ്ഞു.

ഇതിനിടയില്‍ പെന്‍ഷന്‍ ഫണ്ട് ഉള്‍പ്പെടെ സര്‍വകലാശാലകള്‍ കണ്ടെത്തണമെന്ന നിര്‍ദേശത്താല്‍ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലേക്കാണ് സര്‍വകലാശാലകള്‍ എത്തുന്നത്. കോളജുകളുടെയും കോഴ്‌സുകളുടെയും അഫിലിയേഷന്‍ ഫീസ്, പരീക്ഷാ ഫീസ്, അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചാലല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന രീതിയിലേക്ക് സര്‍ക്കാര്‍ സര്‍വകലാശാലകളെ സാമ്പത്തികമായി വരിഞ്ഞു മുറക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്കു മേല്‍ വന്‍ ഫീസ് വര്‍ധനവാണ് വരാനിരിക്കുന്നത്.

നാഷണല്‍ ഹൈവേ വികസനത്തിന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പതിനഞ്ച് ഏക്കറയോളം ഭൂമി വിട്ടു നല്‍കിയ ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന നൂറ് കോടിയോളം രൂപ സര്‍വകലാശാല സ്വയംഭരണാധികാര സ്ഥാപനമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ അക്കൗണ്ടിലാണുള്ളത്. സര്‍വകലാശാലയോട് പ്രൊജക്റ്റ് നല്‍കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടും സര്‍വകലാശാല അക്കൗണ്ടിലേക്ക് പണം കൈമാറാതെ സര്‍വകലാശാലയുടെ സ്വയംഭരണത്തില്‍ കൈകടത്തുന്ന സമീപനമാണ് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റേത്.

വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി അക്ക്വയര്‍ ചെയ്ത സര്‍വകലാശാല ഭൂമി എന്‍.എച്ച് വികസനത്തിന് നല്‍കിയിട്ടും പണം വിട്ടു നല്‍കാത്ത ഇടതു സര്‍ക്കാറിന്റെ സമീപനത്തെ ചോദ്യം ചെയ്യാതെ വൈസ് ചാന്‍സലറും ഇടതു സിന്‍ഡിക്കേറ്റംഗങ്ങളും മുഖ്യമന്ത്രി പറയുന്നത് കേട്ട് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി തിരുവനന്തപുരത്ത് നിന്ന്തിരിച്ചു വന്ന് എന്തോ കാര്യം നേടിയെന്ന മട്ടില്‍ പത്രക്കുറിപ്പിറക്കുകയായിരുന്നു. ആയിരത്തി അഞ്ഞൂറിലധികം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും നാല്‍പ്പതോളം പഠനവിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പളം, നൂറുകണക്കിന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെന്‍ഷന്‍ ഇതെല്ലാം വന്‍ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ എങ്ങനെ കണ്ടെത്തുമെന്നതിന് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനയാണെന്നാണ് മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending